ബിജെപി നേതാവിന്റെ കാര്‍ ആക്രമിച്ച് തകർത്തെന്ന് ആരോപണം; നൂറ് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി ഹരിയാന പോലീസ്
നൂറ് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി ഹരിയാന പോലീസ്. ഹരിയാന ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ രണ്‍ബീര്‍ ഗംഗ്വയുടെ കാര്‍ ആക്രമിച്ചെന്നാരോപിച്ചാണ് കര്‍ഷകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗംഗ്വയുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 11ന് സിര്‍സ ജില്ലയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ കാര്‍ തകര്‍ത്തെന്നാരോപിച്ച് അന്നുതന്നെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിംഗ്, പ്രഹ്ളാദ് സിംഗ് തുടങ്ങിയവരുടെ പേരുകള്‍ എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിയെ കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്ന കര്‍ഷക സംഘടനകളിലൊന്നായ സംയുക്ത കിസാന്‍ മോര്‍ച്ച കുറ്റപ്പെടുത്തി. വാസ്തവവിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കര്‍ഷകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് കിസാന്‍ മോര്‍ച്ച ആരോപിച്ചു.
https://www.facebook.com/Malayalivartha