ഇന്ത്യയ്‌ക്ക് വിശക്കുന്നു!!! ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ടിൽ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്ത്; ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലേക്ക് ഇന്ത്യ തള്ളപ്പെട്ടത് പദ്ധതി നടപ്പാക്കലിലെ വീഴ്ച, പോഷകക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയ കാരണങ്ങളാൽ; വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്; ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് 'മോദിജിക്ക് അഭിനന്ദനങ്ങള്‍' എന്ന പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ടിൽ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്.94ല്‍ നിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ മാറിയിരിക്കുന്നത്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലേക്ക് പോയിരിക്കുകയാണ്. ഇതിനെതിരെ വിമർശനവും പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത് . ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് 'മോദിജിക്ക് അഭിനന്ദനങ്ങള്‍' എന്നാണ് കപില്‍ സിബൽ ട്വീറ്റ് ചെയ്തിരിക്കുന്നത് .
ആഗോള പട്ടിണി സൂചികയിലെ വിവരങ്ങള്‍ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയെന്നതും ശ്രദ്ധേയമാണ്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും പിറകിലേക്കെത്തിയിരിക്കുന്നുവെന്നത് ചിന്തനീയമായ കാര്യമാണ്. ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്.
വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ സ്ഥാനം നേടി .ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടിട്ടുണ്ട് . ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030നകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളുണ്ട് .കഴിഞ്ഞവര്‍ഷം ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത് . ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. സൊമാലിയ, അഫ്‌ഗാനിസ്ഥാന്‍, യെമന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയേക്കാള്‍ പിന്നിലുള്ളത്.
പാകിസ്ഥാന്‍ (92), നേപ്പാള്‍ (76), ബംഗ്ലാദേശ് (76) തുടങ്ങിയ അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മുന്നിലാണുള്ളത്.പോഷകക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കലിലെ വീഴ്ച, പോഷകക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയാണ് രാജ്യത്തെ പിന്നോട്ട് തള്ളിയത്.
ദാരിദ്രം, പോഷകക്കുറവ് എന്നിവ നിരന്തരം നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha