ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവം.... ക്യാപ്റ്റൻ വിംഗ് കമാൻഡർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവത്തിൽ, ക്യാപ്റ്റൻ വിംഗ് കമാൻഡർ നമാംശ് സ്യാൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം.
വിമാനം പെട്ടെന്ന് വീണതിനാൽ ഇജക്ട് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. വിമാനത്തിന് പെട്ടെന്ന് എന്തെങ്കിലും സാങ്കേതിക പിഴവ് സംഭവിച്ചോയെന്നും പൈലറ്റിൻ്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അന്വേഷണ പരിധിയിലാണ്. അന്വേഷണസംഘം ദുബായ് വ്യോമയാന അതോറിറ്റിയിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, നമൻഷ് ശ്യാലിൻറെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ഹിമാചൽ പ്രദേശിലെ സ്വന്തം നാട്ടിൽ നടക്കും. ഇന്നലെ സുലൂരിലെ ബേസ് ക്യാമ്പിൽ മൃതദേഹം എത്തിച്ചിരുന്നു. വ്യോമ അഭ്യാസത്തിൻറെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നത് അദ്ദേഹത്തിൻറെ പിതാവ് അറിയുന്നത്.
അഭിമാന നിമിഷത്തിനായി ആ പിതാവ് കാത്തിരിക്കുകയായിരുന്നു. പക്ഷെ കണ്ടത് മകന്റെ അപകട വാർത്ത. തന്റെ പ്രകടനം കാണണമെന്ന് തലേദിവസം മകൻ പറഞ്ഞിരുന്നു . അത് കാണാനാണ് യുട്യൂബ് നോക്കിയിരുന്നത്. പക്ഷെ അപ്പോഴാണ് അപകടത്തെ കുറിച്ച് കാണുന്നത്.
"
https://www.facebook.com/Malayalivartha

























