ആ നടപടി പ്രവാസികളോട് വേണ്ട...! സൗദിയിൽ ഇനി വിമാനം കൃത്യസമയത്തിന് എത്താതിരുന്നാൽ യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും വിമാനക്കമ്പനി ലഭ്യമാക്കണം, നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴ
സൗദിയിൽ നിന്ന് യാത്ര പുറപ്പെടുന്ന പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഇനി വിമാനം കൃത്യസമയത്തിന് എത്താതിരുന്നാൽ നിങ്ങൾക്ക് താമസവും ഭക്ഷണവും വിമാനക്കമ്പനി വക കിട്ടുന്നതാണ്. ഇത്തരത്തിൽ രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും ലഭ്യമാക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
ഒപ്പം കമ്പനിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഉപഭോക്താവിന് അധികാരമുണ്ടായിരിക്കുമെന്നും ഗാക്ക വ്യക്തമാക്കി. വിമാനം വൈകുന്നത് വഴി യാത്രക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കൃത്യമായി ഉണർത്തി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ആറ് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാന കമ്പനികള്‍ക്കാണ് നിയമം ബാധകമാകുക.
ബോര്‍ഡിങ് നിരസിക്കുകയോ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ഗാക്ക നിര്‍ദ്ദേശിച്ചു. ആറു മണിക്കൂറിലധികം വിമാനം വൈകിയാല്‍ താമസവും ഭക്ഷണവും ലഭ്യമാക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ഏവിയേഷന്‍ നിയമത്തിലെ 38020 ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ തീരുമാനം. വിമാനം വൈകുന്നത് മുതല്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഗാക്ക നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ആദ്യ മണിക്കൂറില്‍ തന്നെ വെള്ളവും ലഘു ഭക്ഷണങ്ങളും നല്‍കണമെന്ന് അതോറിറ്റി വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. വിമാനം നിശ്ചയിച്ച സമയത്തിൽ നിന്നും വൈകുന്നത് വഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണം. ഇതിനായി യാത്രക്കാർക്ക് സ്വീകരിക്കാവുന്ന നടപടികൾ ഘട്ടം ഘട്ടമായി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിവരിക്കുകയുണ്ടായി.
ടേക്ക് ഓഫ് നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് പാനിയങ്ങളും റീഫ്രഷ്മെന്റുകളും വിമാന കമ്പനി അതികൃതരോട് ആവശ്യപ്പെടാം. വൈകുന്നത് മൂന്ന് മണിക്കൂർ വരെ നീണ്ടാൽ സമയത്തിനനുയോജ്യമായ ഭക്ഷണണമോ അല്ലെങ്കിൽ മതിയായ പണമോ കമ്പനിയോട് ആവശ്യപ്പടാം.
ടേക്ക് ഓഫ് ആറു മണിക്കൂറോ അതിൽ കൂടുതലോ വൈകുകയാണെങ്കിൽ ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ച് വിമാനത്താവളത്തിലേക്കുമുള്ള യാത്രാ ചിലവുകളും വിമാന കമ്പനികളോട് യാത്രക്കാർക്ക് ആവശ്യപ്പെടാവുന്നതാണെന്ന് ഗാക്ക വ്യക്തമാക്കി. അവകാശങ്ങൾ അംഗീകരിക്കാത്ത കമ്പനികൾക്കെതിരെ ഗാക്കയെ സമീപിക്കാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha