Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...

അയല്‍രാജ്യത്തിന് ജയില്‍ വാടകയ്ക്ക് കൊടുത്തു കുറ്റവാളികളെ ഇറക്കുമതി ചെയ്യുന്നു ഒരു രാജ്യം

07 OCTOBER 2017 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയിലിലെ കാഴ്ചയാണിത്. തലയുള്‍പ്പെടെ മനുഷ്യന്റെ ആകൃതിയില്‍ തീര്‍ത്ത ഒരു മരക്കഷണം അതില്‍ തള്ളി നില്‍ക്കുന്ന രീതിയില്‍ പലയിടത്തും മരം കൊണ്ടുള്ള മുഴപ്പുകള്‍. ഒരിക്കല്‍ കളവു പറഞ്ഞാല്‍ നാവു പിഴുതെറിയുന്നതും മോഷ്ടിച്ചാല്‍ കൈവെട്ടുന്നതും അടക്കം ക്രൂരമായ ശിക്ഷകള്‍ പരീക്ഷിച്ചിരുന്ന ഈ ജയില്‍ ഇപ്പോള്‍ ഡച്ചു ചരിത്രത്തിന്റെ ശേഷിപ്പ് മാത്രമാണ്.

ജയില്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്ന ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ശിക്ഷാരീതികളില്‍ വളരെ അസാധാരണമായ ഒരു രീതിയാണ് മനുഷ്യരൂപത്തില്‍ തീര്‍ത്ത ഈ മരത്തടി. ഈ തടിയില്‍ ഇടയ്ക്കിടെ വെച്ചിരിക്കുന്ന ചെറിയ മരക്കഷ്ണങ്ങള്‍ കുറ്റവാളിയെ കെട്ടിയിട്ട ശേഷം അയാളുടെ ശരീരത്തിലെ സന്ധികളും അടിച്ചു പൊട്ടിക്കാന്‍ വേണ്ടിയുള്ളതാണ്. കുറ്റവാളികളുടെ സന്ധികള്‍ അടിച്ചു പൊട്ടിക്കാന്‍ പാകത്തില്‍ പുറത്തേക്ക് തള്ളി നിര്‍ത്താനായി രൂപകല്‍പ്പന ചെയ്തതാണ് ഈ തടികഷ്ണങ്ങള്‍ .



ഇങ്ങിനെ ശരീരത്തിലെ എല്ലാ സന്ധികളും അടിച്ചു പൊട്ടിച്ചു കഴിഞ്ഞ ശേഷം കുറ്റവാളിയോട് ചോദിക്കും ഇനി നിനക്ക് ദയ ആവശ്യമുണ്ടോയെന്ന്. അതെ എന്ന് ഉത്തരം പറഞ്ഞാല്‍ അവസാനത്തെ അടി തിരുനെറ്റിയിലാണ്. അതിനായി തലയുടെ ഭാഗത്ത് ഒരു ചെറിയ കുഴിയുണ്ടാക്കിയിട്ടുണ്ട്. നെതര്‍ലന്റില്‍ നില നിന്ന ക്രൂരമായ ശിക്ഷയുടെ ഞെട്ടിക്കുന്ന തെളിവായി നില നില്‍ക്കുന്ന ഈ മരത്തടി ഉള്‍പ്പെടെയുള്ളവ കാണാനായി വര്‍ഷാവര്‍ഷം ഇവിടേയ്ക്ക് എത്തുന്നത് അനേകരാണ്.

പക്ഷേ ഇപ്പോള്‍ ഈ ജയിലില്‍ അന്തേവാസികള്‍ തീരെയില്ല. അവസാനമായി ജയിലില്‍ കഴിഞ്ഞത് മയക്കുമരുന്ന് കേസുകളില്‍ ജയിലിലായ ടോയിന്‍, കെവിന്‍, യൂസുഫ്, എനൈറോ, യോളാണ്ട എന്നിവരാണ്. ഇതില്‍ ആദ്യത്തെ മൂന്ന് പേര്‍ മാത്രമാണ് മയക്കുമരുന്ന് കേസില്‍ പെട്ടത്. യോളാണ്ട ബലാത്സംഗക്കേസിലാണ് ജയിലിലായത്. മാനസീക വൈകല്യം നിമിത്തം സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടയാളാണ് യോളാണ്ട. മദ്യപാനവും ചെറിയ രീതിയിലുള്ള മയക്കുമരുന്നു സേവയും ചൂഷണ രഹിത വേശ്യാവൃത്തിയുമെല്ലാം അനുവദനീയമായ നെതര്‍ലന്റില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ആളേയില്ല. പകരം ജയില്‍ അയല്‍രാജ്യമായ നോര്‍വേയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ കാലാവധി നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞാല്‍ ജയില്‍ പൂര്‍ണ്ണമായും പൂട്ടിയേക്കും. 

2014 മാര്‍ച്ചിലായിരുന്നു നോര്‍വേ ജയില്‍ ഉപയോഗിക്കാനുള്ള കരാര്‍ വെച്ചത്. നോര്‍വേയില്‍ ജയില്‍ ഇടം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. നോര്‍വീജിയന്‍ കോടതികള്‍ ശിക്ഷിച്ച 242 തടവുകാര്‍ക്ക് വേണ്ടി നോര്‍വേ അധികൃതര്‍ വര്‍ഷം 202 ദശലക്ഷം നോര്‍വീജിയന്‍ ക്രോണിനായിരുന്നു ജയില്‍ കരാറാക്കിയത്. ജീവനക്കാര്‍ നോര്‍വേയിലെ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡച്ചുകാര്‍ തന്നെയാണ്. നോര്‍ജര്‍ഹെവന്‍ ജയില്‍ മൂന്ന് വര്‍ഷമായി നോര്‍വേക്കാരാണ് ഉപയോഗിക്കുന്നത്. നോര്‍മവയിലെ ഉല്ലര്‍സ്‌മോ ജയിലിന്റെ ഒരു ഭാഗമെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സെപ്തംബറിലെ വീക്കിലി ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ സെപ്തംബറിലാണ് തടവുകാരെ നെതര്‍ലന്റിലേക്ക് കൊണ്ടുപോകുന്നത്. നിയമമന്ത്രി തയ്യാറാക്കുന്ന വെയ്റ്റിംഗ് ലിസ്റ്റ് അനുസരിച്ചായിരിക്കും ഇത്. 

1823 ല്‍ പണി കഴിച്ച ജയിലില്‍ ആയിരക്കണക്കിന് കുറ്റവാളികള്‍ ജീവിച്ചു പോയിട്ടുണ്ട്. ജയില്‍ ചരിത്രം മാറിക്കൊണ്ടേയിരുന്നു. 1850-51 ല്‍ ഏകാന്തത്തടവ് എന്ന ആശയം നടപ്പാക്കി. തികഞ്ഞ ഏകാന്തത, തടവുകാരന്റെ ജീവിതത്തില്‍ ആരുമായും സംസര്‍ഗ്ഗമില്ല. ജയില്‍ ഉദ്യോഗസ്ഥര്‍ പോലും സംസാരിക്കില്ല. തടവുകാരെ പശ്ചാത്തപിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ച ഈ ശിക്ഷാരീതിയില്‍ പക്ഷേ തടവുകാര്‍ മാനസീക രോഗികളായത് മിച്ചം. പത്തു വര്‍ഷം മുമ്പ് നെതര്‍ലന്റ് തടവുകാര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യമായിരുന്നു. 2005 ല്‍ 14,468 ഉണ്ടായിരുന്നത്. 2015 ല്‍ 8,245 ആയി 43 ശതമാനമാണ് കുറ്റവാളികളുടെ എണ്ണം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം അത് ഒരു ലക്ഷം പേരില്‍ 57 പേര്‍ മാത്രമാണ്. മികച്ച പുനരധിവാസം മാത്രമല്ല നെതര്‍ലന്റില്‍ കുറ്റവാളികള്‍ കുറവാകാന്‍ കാരണം. 2005 ല്‍ ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ടയില്‍ കുറവ് വന്നു. ഇപ്പോള്‍ മയക്കുമരുന്നില്‍ നിന്നും ശ്രദ്ധ തിരിച്ചിരിക്കുന്നത് നെതര്‍ലണ്ട് പോലീസ് മനുഷ്യക്കടത്തിലേക്കും ഭീകരതയിലേക്കുമാണ് ശ്രദ്ധ തിരിച്ചിട്ടുള്ളത്.



നോര്‍ജര്‍ ഹെവന് പുറമേ എസ്സര്‍ഹീമെന്ന മറ്റൊരു ജയില്‍ കൂടിയുണ്ട്. ഇവിടെ ഓക് മരങ്ങള്‍ക്ക് സമീപം നാലു ഫുട്‌ബോള്‍ മൈതാനത്തിന് സമാനമായ ഒഴിവിടങ്ങളുണ്ട്. പിക്‌നിക് ടേബിളുകള്‍, വോളിബോള്‍ നെറ്റുകളും ഇവിടെയുണ്ട്. തടവുകാരും ജീവനക്കാരും ഒരു പോലെ ശുദ്ധവായു ശ്വസിക്കുന്നു. അകമ്പടികളില്ലാതെ തടവുകാര്‍ക്ക് ഇവിടെ ലൈബ്രറിയിലേക്കോ കഌനിക്കിലേക്കോ കാന്റീനിലേക്കോ പോകം. അതായത് തടവുകാലത്ത് പോലും അവര്‍ സാധാരണ ജീവിതം നയിക്കുന്നു. പിടികൂടപ്പെടുന്ന കുറ്റവാളികളെ ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം സാമൂഹ്യ സേവനവും പിഴയും വൈദ്യുതാഘാതമേല്‍പ്പിക്കലുമെല്ലാമാണ് നല്‍കുന്നത്. അപകടകാരികളെ ജയില്‍ കൂടുതല്‍ അപകടകാരികളാക്കുമെന്നാണ് ജയില്‍ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. 

കുടുംബങ്ങളോടും ജോലിയോടുമൊപ്പമുള്ള കൂടുതല്‍ സഹവാസം കുറ്റവാളികളുടെ മാനസീകനിലയില്‍ കാര്യമായ മാറ്റം വരുത്തുമെന്നും അവര്‍ പറയുന്നു. അതിനെല്ലാം പുറമേ എളുപ്പം പുറത്തു വരുന്ന രീതിയിലുള്ള ചെറിയ കാലയളവിലെ തടവുശിക്ഷ നല്‍കുന്നതുമാകാം ജയില്‍ശൂന്യതയ്ക്ക് കാരണം. എട്ടു വര്‍ഷമായി നെതര്‍ലന്റിലെ കുറ്റകൃത്യങ്ങള്‍ 25 ശതമാനമായി കുറഞ്ഞു. ഈ രീതിയില്‍ പോയാല്‍ കാലക്രമേണെ പോലീസ് സ്‌റ്റേഷനുകളും അടച്ചു പൂട്ടേണ്ടി വന്നേക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഈ ജയിലിനെക്കുറിച്ച് നോര്‍വേ തടവുകാരുടെ തന്നെ അഭിപ്രായം ലോകത്തെ ഏറ്റവും മനോഹരമായ ഏറ്റവും മനുഷ്യത്വപരമായ ജയില്‍. ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന ജയിലിലൂടെ കുറ്റവാളികള്‍ സ്വതന്ത്രമായി നടക്കുന്നു. മൃഗങ്ങളെ വളര്‍ത്തുന്നു. വിനോദിക്കാന്‍ കഴിയുന്ന പാചകം ചെയ്യാവുന്ന ടെന്നീസോ ചീട്ടോ കളിക്കാവുന്ന ജയില്‍. ഉച്ചകഴിഞ്ഞ് മിക്ക ജയില്‍ ജീവനക്കാരും വീട്ടില്‍ പോകും. പിന്നീട് ജയിലിലെ ചുരുങ്ങിയ തടവുകാര്‍ക്കായി കുറച്ച് ജീവനക്കാര്‍ മാത്രമേ കാണുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക് ...  (13 minutes ago)

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (43 minutes ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (51 minutes ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (1 hour ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (1 hour ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (7 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (7 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (8 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (9 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (12 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (13 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (13 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (13 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (14 hours ago)

Malayali Vartha Recommends