വേണമെങ്കിൽ ജുഡീഷ്യൽ കമ്മീഷനെയും നിയമിക്കും! സ്പ്രിങ്ളർ കരാർ സംബന്ധിച്ചുള്ള ദുരൂഹതകൾ തീർക്കാൻ ആവശ്യമെങ്കിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്ന് സൂചന; ആവശ്യമെങ്കിൽ ഹൈക്കോടതിയെയും അറിയിക്കും
സ്പ്രിങ്ളർ കരാർ സംബന്ധിച്ചുള്ള ദുരൂഹതകൾ തീർക്കാൻ ആവശ്യമെങ്കിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്ന് സൂചന. ഇക്കാര്യം ആവശ്യമെങ്കിൽ ഹൈക്കോടതിയെയും അറിയിക്കും. ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നാണ് അറിയുന്നത്. ഐ. റ്റി. സെക്രട്ടറി ശിവശങ്കറെ തൽസ്ഥാനത്ത് നിന്നും നിക്കി ഐ. റ്റി. നിയമങ്ങളിൽ പ്രാവീണ്യമുള്ള ഒരാളെ ഐ.റ്റി സെക്രട്ടറിയാക്കാനും സർക്കാർ തയ്യാറായേക്കും. എന്നാൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റാൻ സാധ്യതയില്ല.
ഹൈക്കോടതിയിൽ നിന്നും ഒരു പ്രഹരവും ഏൽക്കാത്ത തരത്തിൽ കേസ് കൈകാര്യം ചെയ്യാനാണ് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന് നൽകിയിരിക്കുന്ന നിർദ്ദേശം.
വിവാദത്തിൽ മുഖ്യമന്ത്രി തീർത്തും അസ്വസ്ഥനാണ്.തന്റെ സൽപ്പേര് കളഞ്ഞു കുളിക്കാൻ ശ്രം നടന്നതായി അദ്ദേഹം വിശ്വസിക്കുന്നു. ശുതുക്കൾക്ക് ഒരുമിക്കാനും അവസരം നൽകി. എല്ലാത്തിനും കാരണം ഐ. റ്റി. വകുപ്പാണെന്ന നിഗമനത്തിലാണ് സർക്കാർ.
ഐ. റ്റി സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായിട്ടുണ്ടെന്ന് സർക്കാർ നടത്തിയ പ്രാഥമികാനേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സദുദ്ദേശങ്ങളെ ആരെങ്കിലും അടിമറിച്ചോ എന്നും സർക്കാർ അന്വേഷിക്കുന്നുണ്ട്. സർക്കാരിന് വിശ്വസ്തരായ ചില റിട്ടയേഡ് ഐ. എ എസ് ഉദ്യോഗസ്ഥമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂർത്തിയായിട്ടില്ല. എന്നാൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്.
ഐ.റ്റി. സെക്രട്ടറി എം. ശിവശങ്കർ അഴിമതിയോ അധികാര ദുർവിനിയോഗമോ നടത്തിയതായി സർക്കാരിന് ബോധ്യപ്പെട്ടിട്ടില്ല. അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനവും അഭിപ്രായവും ഇങ്ങനെ തന്നെയാണ്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ കാണിക്കേണ്ട ജാഗ്രത ശിവശങ്കർ പുലർത്തിയില്ലെന്ന് സർക്കാർ കരുതുന്നു. ഇത് മുഖ്യന്ത്രിയെ വരെ പ്രതിസന്ധിയിലാക്കി. അദ്ദേഹത്തെയും കുടുംബത്തെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ഇത് മാപ്പർഹിക്കാത്ത കുറ്റം തന്നെയാണെന്ന് സർക്കാർ വ്യത്തങ്ങൾ കരുതുന്നു. അതിനാൽ ശിവശങ്കറിനെതിരെ നടപടി വേണമെന്നാണ് മന്ത്രിമാരിൽ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയാകട്ടെ ഉത്തമ ബോധ്യത്തിന്റെ പേരിൽ ഒരു ഉദ്യോഗത്ഥൻ ചെയ്ത കാര്യങ്ങളെ അവിശ്വസിക്കാൻ തയ്യാറല്ല. ഇല്ലെങ്കിൽ ഇതിനു മുമ്പ് തന്നെ നടപടി ഉണ്ടാകുമായിരുന്നു. സർക്കാരിന്റെ സുതാര്യത നിലനിർത്താനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
സർക്കാർ വിവിധ തലങ്ങളിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. ഇതിൽ വിരമിച്ച ന്യായാധിപൻമാരും ഉണ്ട്. ഡൽഹിയിലുള്ള അഭിഭാഷകർ അടക്കം സർക്കാരിന്റെ സഹായിക്കാൻ രംഗത്തുണ്ട്. ആത്മവിശ്വാസ ക്കുറവില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അദ്ദേഹം വിവാദങ്ങളിൽ പതറി പോയിട്ടുണ്ട്. വിവാദത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിരപരാധിത്വം പ്രതിപക്ഷ നേതാക്കളെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. എന്നാൽ കുളത്തിൽ ചാടിയ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് മറ്റൊരു വഴിയില്ല.
https://www.facebook.com/Malayalivartha