ലോക്ക്ഡൗണും കൊറോണയും കുടുംബം തകർക്കുമോ? തകർക്കുമെന്നാണ് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്റെ അനുഭവം.. ഇനി പതിനാല്ദിവസം വക്കീലിന് കാമുകികൊപ്പം സുഖമായി കഴിയാം... യുവതിയുടെ ഭർത്താവും വക്കീലിന്റെ ഭാര്യയും വിവരമറിയുമ്പോൾ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ... സംഭവം ഇങ്ങനെ..
ലോക്ക്ഡൗണും കൊറോണയും കുടുംബം തകർക്കുമോ? തകർക്കുമെന്നാണ് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്റെ അനുഭവം.
ലോക്ക് ഡൗൺ പ്രമാണിച്ച് കാമുകിയെ കാണാൻ കൊല്ലത്തെ ചാത്തന്നൂരിൽ എത്തിയതായിരുന്നു തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ പ്രമുഖ അഭിഭാഷകൻ. കാമുകിയുടെ ഭർത്താവ് കോട്ടയം വരെ പോയതക്കം നോക്കിയാണ് വക്കീലദ്ദേഹം ചാത്തന്നൂരിലെത്തിയത്.
ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള സ്ഥലമാണ് ചാത്തന്നൂർ. പോലീസും പട്ടാളവും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന സ്ഥലം. വക്കീൽ ലോക്ക്ഡൗൺ കാലയളവിൽ പലതവണ ഇവിടെ രഹസ്യസന്ദർശനം നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെഅറിയിക്കുകയുമായിരുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ ജില്ലാ കളക്ടർക്ക് വിവരം നൽകിയിരുന്നു. കളക്ടർ വിവരം ചാത്തന്നൂർ പൊലിസിന് കൈമാറി. അതിനിടെയാണ് വെള്ളിയാഴ്ച്ച വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാൾ ചാത്തന്നൂർ-ആദിച്ചനല്ലൂർ അതിർത്തി പ്രദേശമായ കട്ടച്ചലിൽ എത്തിയത്. പോലീസും പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകരും ചേർന്ന് ഇയാളെ കാമുകിയുടെ വീട്ടിൽ ഗൃഹനിരീക്ഷണത്തിൽ കുടുക്കി.
ആറു മാസമാസം മുമ്പാണ് വക്കിൽ യുവതിയുമായി രഹസ്യബന്ധം ആരംഭിച്ചത്. ഇയാളുടെ ഉടമസ്ഥതയിൽ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റിലാണ് വക്കീൽ യുവതിയെ കണ്ടിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യുവതിക്ക് കഴക്കൂട്ടത്തേക്ക് വരാൻ കഴിയാതായി. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കോട്ടയത്ത് കാൻസർ കാരണം മരിച്ചു. ഭർത്താവ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോയി. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിലായി . അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിർദ്ദേശപ്രകാരംഅഭിഭാഷകൻ ചാത്തന്നൂർ കട്ടച്ചലിലെ വീട്ടിൽ എത്തുകയും ചെയ്തു. തുടർന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാൾ യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തി പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു. ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂർ പാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇയാൾ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശീമാട്ടിജംഗ്ഷൻ വഴിയാണ് കട്ടച്ചലിൽ എത്തിയിരുന്നത്. തിരുവനന്തപുരംരജിസ്‌ട്രേഷനിലുളള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടഅയൽക്കാർ ജില്ലാ കലക്ടർക്ക് പരാതി നൽകുകയുമായിരുന്നു.
വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്‌പെയർ പാർട്ട്‌സ് നന്നാക്കി നൽകാനാണ് താൻഎത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. അതിർത്തികടന്നു വന്നതിനാൽ ഇനി പതിനാല് ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷംമടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ ശരിക്കുംകുടുങ്ങുകയായിരുന്നു.
വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന ഭർത്താവ് മടങ്ങിയെത്തുമ്പോൾഎന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതിയും . അഭിഭാഷകൻരഹസ്യമായി കടന്നുകളയാൻ സാധ്യതയുള്ളതിനാൽ ഇയാളെ നിരീക്ഷിക്കാൻആരോഗ്യപ്രവർത്തകർ അയൽവാസികളുടെ സഹായം തേടിയിട്ടുണ്ട്.
തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക്ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലംബാറിലേയ്ക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിർത്തി കടക്കുന്നവർ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിർദ്ദേശം അതിർത്തിയിൽപരിശോധന നടത്തുന്നവർ നൽകാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലിൽഎത്തിയ ശേഷം പുലർച്ചെ ഇയാൾ മടങ്ങുന്നത്. എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത്അധിക്യതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് വീട്ടിലെത്തിയതെന്ന് യുവതിയുടെ മാതാവ് മൊഴി നൽകി. യുവതിയുടെ മാതാവ് യുവതിക്കൊപ്പം താമസിക്കുന്നുണ്ട്.
എന്നാൽ താൻ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണംപൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ കൂടുതൽചോദ്യം ചെയ്തതോടെ ഇയാൾ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ 27 ന് എത്തി 28 ന് പുലർച്ച മടങ്ങിയ ഇയാൾ 30 ന് വീണ്ടും എത്തിയതെന്ന് അയൽവാസികൾ പറയുന്നു. ഇനി പതിനാല്ദിവസം വക്കീലിന് കാമുകിക്ക് ഒത്ത് സുഖമായി കഴിയാം. യുവതിയുടെ ഭർത്താവും വക്കീലിന്റെ ഭാര്യയും വിവരമറിയുമ്പോൾ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ.
https://www.facebook.com/Malayalivartha