Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പഴമയിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം.


അറക്കല്‍ രാജവംശത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഹൈദരും ടിപ്പുവും മലബാറിലേക്ക് കടന്നു വരുന്നത്. ഹൈദരിന് മലബാറിനോട് മുന്‍പൊരു കടത്തിന്റെ കണക്ക് തീര്‍ക്കാനുള്ളത് ഈ വരവിന് ന്യായീകരണവുമായി. മലബാറിനെ പുറത്തുനിന്ന് ആക്രമിച്ച ആദ്യത്തെ മുസ്ലീം രാജാവാണ് ഹൈദരാലി.



ഹൈദര്‍ മൈസൂര്‍ രാജവംശത്തിന്റെ ഡിണ്ടിക്കല്‍ ഗവര്‍ണറായിരിക്കെയാണ് സാമൂതിരി പാലക്കാടിനെ ആക്രമിച്ച് അവരുടെ കീഴിലുള്ള നടുവട്ടം പ്രദേശം സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാനുള്ള കെല്‍പ്പില്ലാത്ത പാലക്കാട്ട് രാജാവ് കോമി അച്ഛന്‍ നേരെ കൊച്ചി രാജാവിനോട് വിവരം അറിയിച്ചു. കൊച്ചിക്ക് പക്ഷെ സാമൂതിരിയെ ഭയമായിരുന്നു. ഈയൊരവസ്ഥയില്‍ പാലക്കാട് രാജാവ് നേരെ ഹൈദരിനോട് സഹായം അഭ്യര്‍ഥിച്ചു.

 

ഹൈദര്‍ കോയമ്പത്തൂരിലുള്ള തന്റെ അളിയന്‍ മഖ്ദൂം അലിയോട് പാലക്കാട്ടേക്ക് പട നയിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസം കൊണ്ട് സാമൂതിരി ആക്രമിച്ച നടുവട്ടം പ്രദേശം രണ്ടായിരം കുതിരപ്പടയും നാലായിരം കാലാള്‍പടയും ഉള്‍പ്പെട്ട മഖ്ദൂമും സൈന്യങ്ങളും തിരിച്ചുപിടിച്ചു. ഹൈദര്‍ സാമൂതിരിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു; പതിനൊന്ന് ലക്ഷം ഉറുപ്പിക. സാമൂതിരി ഒരു ലക്ഷം ഉറുപ്പിക രൊക്കം കൊടുത്ത് ബാക്കി സംഖ്യക്ക് അവധി പറഞ്ഞു. ഈ പണം തിരിച്ചു വാങ്ങുക എന്നതായിരുന്നു ഹൈദര്‍ തന്റെ മലബാര്‍ ആക്രമണത്തിന് ന്യായീകരണം പറഞ്ഞത്.



അക്കാലത്ത് കണ്ണൂർ മാപ്പിള നാടായാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂർരാജാവായ ആലി രാജയുടെ മതഭ്രാന്തരായ മാപ്പിളപടയാളികൾ മൈസൂർ സൈന്യത്തോടൊപ്പം ചേർന്നിരുന്നു. ടിപ്പുവിനെ പോലെത്തന്നെ ഹൈദരാലിയുടെ പടയോട്ടവും ഹിന്ദു ഉൻമൂലനത്തിനായിരുന്നു. അനേകം ഹിന്ദുക്കളെ ഹൈദരാലിയും മാപ്പിളമാരും കൊന്നൊടുക്കി. ക്ഷേത്രങ്ങൾ കൊള്ളയടിച്ച ശേഷം ചുട്ടെരിച്ചു കൊണ്ട് ഹൈദരാലി മലബാറിൽ ആദ്യം ജിഹാദ് നടത്തി. ഇതിലൊക്കെ മകൻ ടിപ്പുവും പങ്കാളിയായിരുന്നു.

1782 ഡിസംബർ ഏഴിനാണ് ഹൈദരാലി മരിച്ചത്. ഈ സമയത്ത് പൊന്നാനിയിലായിരുന്നു ടിപ്പു. തുടർന്ന് മൈസൂരിൻ്റെ ഭരണം ഏറ്റെടുത്തു. കടുത്ത മതഭ്രാന്തനായ ടിപ്പു കേരളം ഇസ്ലാമിക നാടാക്കി മൈസൂരിൻ്റെ ഭാഗമാക്കാൻ തീരുമാനിച്ചു. ഹൈദരാലി അവസാനിപ്പിച്ചിടത്തു നിന്നും ടിപ്പു തുടങ്ങി,



അതുപോലെ ക്ഷേത്രങ്ങൾ തകർത്തും ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റിയും മതം മാറാത്തവരെ വെട്ടിക്കൊന്നും ജിഹാദ് നടത്തിയ മത ഭ്രാന്തനാണ് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെന്ന് നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുവിൻ്റെ മതഭ്രാന്തിൻ്റെ രേഖാമൂലമുള്ള തെളിവുകളാണ് ടിപ്പു സൈന്യാധിപൻമാർക്കയച്ച എഴുത്തുകൾ. പ്രശസ്ത ചരിത്രകാരനും രാജ്യതന്ത്രജ്ഞനുമായിരുന്ന സർദാർ കെ.എം. പണിക്കർ ടിപ്പുവിൻ്റെ എഴുത്തുകൾ തർജ്ജമ ചെയ്തിട്ടുണ്ട്. മലബാറിൽ ടിപ്പു നടത്തിയ ക്രൂരതകളുടെ അടയാളങ്ങൾ പേറി ഇന്നും നിരവധി ക്ഷേത്രങ്ങൾ മലബാറിലുണ്ട്.
 


ടിപ്പുവിന്റെ കാലത്തും  പിന്നീട് വന്ന ബ്രിട്ടീഷ് ഭരണകാലത്തും ഭാരതത്തിലെ മിക്ക ദേശങ്ങളിലേയും പേരുകൾ മാറ്റി പുതിയ പേരുകൾ കൊടുത്തിട്ടുണ്ട്. കേരളത്തിലെ പല നാട്ടുരാജ്യങ്ങളുടെയും പേരുമാറ്റിയിരുന്നു. അങ്ങനെ പെരുമാറ്റിയതാണ് ഇന്നത്തെ സുൽത്താൻ ബത്തേരി. സുല്‍ത്താന്‍ ബത്തേരിയുടെ പ്രധാന ആകർഷണം നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഗണപതി ക്ഷേത്രമാണ്.   ജൈനന്മാരുടെ വരവോടെയാണ് ഈ പ്രദേശത്ത് മനുഷ്യവാസകേന്ദ്രമാകുന്നത്.

ഇതോടെ മലബാറുമായിട്ടുള്ള വ്യാപാര പാതയുടെ ഭാഗമായി ഈ സ്ഥലം മാറി . കോട്ടയം രാജകുടുംബത്തിന്റെ അധീനതയിലായി പിന്നീട് ഈ ക്ഷേത്രം. പിന്നീട് ടിപ്പുവിന്റെ പടയോട്ടക്കാലത്ത്   ടിപ്പുവിന്റെ ആയുധപ്പുര ഗണപതിവട്ടത്ത് സ്ഥാപിച്ചിരുന്നു. പില്‍ക്കാലത്ത് ഭാരതത്തിന്റെ ചരിത്രമെഴുതിയവർ അരിനഞ്ഞോ അറിയാതെയോ  സുല്‍ത്താന്റെ ആയുധപ്പുര എന്ന അര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന് ഈ സ്ഥലത്തിന് പേരിട്ടു. അത് പറഞ്ഞു പറഞ്ഞ് സുല്‍ത്താന്‍ ബത്തേരിയായി.


ഇപ്പോൾ സുൽത്താൻ ബത്തേരി  വീണ്ടും ഗണപതിവട്ടമെന്നു മാറ്റണം എന്ന ആവശ്യമാണ് വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നത് . ഇത്തരം പെരുമാറ്റവും ഇന്ത്യയിൽ ആദ്യമായല്ല നടക്കുന്നത് . രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർട്ടികൾ ഭരിച്ചപ്പോഴും ഇത്തരം പെരുമാറ്റങ്ങൾ നടന്നിട്ടുമുണ്ട് . 1996 ജൂലൈവരെ മദ്രാസ് എന്നറിയപ്പെട്ട സ്ഥലം ചെന്നൈ ആയതും, ബാംഗ്ലൂര്‍ ബെംഗളൂരുവായതും, കല്‍ക്കട്ട കൊല്‍ക്കത്തയായതും ചില ഉദാഹരണങ്ങള്‍ മാത്രം.

തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ വിജെടി ഹാള്‍ (വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍) അയ്യങ്കാളി ഹാള്‍ എന്നറിയപ്പെടുമെന്ന് 2019ല്‍ പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ക്കുള്ള അംഗീകാരം എന്ന നിലയിലായിരുന്നു ഈ പേരുമാറ്റം. അംഗീകരിക്കേണ്ടതിനെ അംഗീകരിച്ചു മുന്നോട്ടുപോകുന്നതാണ് എന്നും നമ്മുടെ ശീലം . സുൽത്താൻബത്തേരി ഗണപതിവട്ടമാകുന്നത് നമ്മുടെ സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്ക് ആകും.


വയനാടിനെ കുറിച്ചുളള ആധികാരിക പഠനങ്ങളിലെല്ലാം തന്നെ ഗണപതിവട്ടത്തിൻറെ പ്രാധാന്യവും പ്രസക്തിയും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഹൈദരലിയുടെയും ടിപ്പുവിൻറെയും പടയോട്ടക്കാലത്ത്, പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻബത്തേരിയായി മാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുളള ഗണപതിക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കിയത്.

ഒരു വാണിജ്യകേന്ദ്രമായും മൈസൂറിലേക്കുളള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടു. മദ്ധ്യകാലഘട്ടത്തിലെ മിക്ക നഗരങ്ങളും വളർന്നുവന്നതുപോലെ നാലുംകൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതിവട്ടം വളർന്നുവന്നു. ടിപ്പുസുൽത്താൻറെ ആയുധപ്പുര വന്നതോടെ പിൽക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താൻറെ ആയുധപ്പുര എന്നർത്ഥത്തിൽ Sulthan Battery എന്ന് പേരുമാറ്റി.

20-ാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ നടന്ന കുടിയേറ്റം സുൽത്താൻ ബത്തേരിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറി.മദ്ധ്യ തിരുവിതാംകൂറിൽ നിന്നും തെക്കൻ തിരുവിതാംകൂറിൽ നിന്നും ജീവിതത്തിൻറെ മെച്ചപ്പെട്ട മേച്ചിൽപ്പുറങ്ങൾ തേടിയെത്തിയ കർഷകജനത ഈ മണ്ണിൽ അദ്ധ്വാനത്തിൻറെ പുത്തൻ ഇതിഹാസം രചിക്കുകയായിരുന്നു.

പതുക്കെപ്പതുക്കെയായിരുന്ന ജനസംഖ്യാവർദ്ധനയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായത്, കുടിയേറ്റക്കാരുടെ പ്രവാഹം മൂലമാണ്. മലമ്പനിയോടും, വന്യമൃഗങ്ങളോടും മാറാവ്യാധികളോടും പോരാടി കന്നിമണ്ണിൽ ജീവിതം കരുപിടിപ്പിച്ച കർഷകജനതക്കായി 1934-ൽ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. അങ്ങിനെ മലബാർ ഡിസ്ട്രിക് ബോർഡിൻറെ ഭരണത്തിൽ നിന്ന് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിൻറെ ഭരണത്തിലേക്ക് മാറി.

വയനാട്ടിൽ കാർഷിക വിപ്ലവത്തിനും വികസന പ്രക്രിയക്കും നേതൃത്വം നൽകിയ കുടിയേറ്റക്കാരാണ് ബത്തേരിയുടെ വളർച്ചക്ക് നിർണ്ണായകമായ പങ്കുവഹിച്ചിട്ടുളളത്. അങ്ങിനെയെത്തിയ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ പുതിയ ആരാധനാകേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വന്നു.

 

സുൽത്താൻബത്തേരിക്ക് അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഉണ്ടായി . ഇന്നും പഴയ ചരിത്രത്തിൻറെ സ്മാരകമായി  ഗണപതിക്ഷേത്രവും, ജൈന ആരാധനാക്ഷേത്രവും അസംപ്ഷൻ പളളിയും നിലകൊളളുന്നുണ്ട്. വീരക്കല്ലുകളും  കാടിനുളളിൽ ചിതറികിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളും, തകർന്നു കിടക്കുന്ന പഴയ തടയണകളുടെ മാതൃകകളും സുൽത്താൻബത്തേരിയുടെ പ്രാചീന സംസ്കാരം മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നുണ്ട്.


ഏതാനും രാജാക്കന്മരുടെയോ, വാൾമുനകൊണ്ട് ചരിത്രം സൃഷ്ടിച്ച നാടുവാഴികളുടെയോ, ചരിത്രമല്ല സുൽത്താൻ ബത്തേരിയുടെ ചരിത്രം. മറിച്ച് നവീന ശിലായുഗം മുതൽ ബത്തേരിയിലും പരിസര പ്രദേശങ്ങിലും പാർപ്പുറപ്പിക്കുകയും സമ്പന്നമായ ഒരു സംസ്കാരം ഊട്ടി വളർത്തുകയും ചെയ്ത്, മാറി വന്ന സാഹചര്യങ്ങളിൽ പുത്തൻ അധികാര ശക്തികളോടും സംസ്കാരങ്ങളോടും ഏറ്റുമുട്ടി അടിയറവു പറഞ്ഞ ആദിവാസികളും, ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലംതൊട്ട് അധിനിവേശ ശക്തികളുടെ ദല്ലാളൻമാരായി എത്തിയ ബ്രിട്ടീഷ് ഭരണവർഗ്ഗവും, 1930 മുതലുളള കുടിയേറ്റത്തിൻറെ പ്രവാഹത്തിൽ ഇവിടെ എത്തിച്ചേർന്ന കുടിയേറ്റ ജനതയും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേയ്ക്കെത്തിയ കോളനിക്കാരും, പുതിയ വികസനത്തിൻറെ സൂത്രധാരന്മാരായി എത്തിയ ഉദ്ദ്യോഗസ്ഥവർഗ്ഗവും, എല്ലാം ചേർന്നാണ് സുൽത്താൻ ബത്തേരിയുടെ ചരിത്രത്തെ പൂർണ്ണമാക്കുന്നത്.
 

മലബാര്‍ ജനതയുടെ ഉള്ളില്‍ വര്‍ഗീതയതുടെ വിഷം കുത്തിവച്ച  ടിപ്പു ഉള്‍പ്പടെയുള്ള മൈസൂര്‍ സുല്‍ത്താന്മാരെ നമ്മളെന്തിന് വാഴ്ത്തി പാടണം? നാടിനേയും ഹൈന്ദവ ജനതയെയും  ക്ഷേത്രങ്ങളെയും നമ്മുടെ തനത് സംസ്ക്കാരത്തെയും ദ്രോഹിച്ച ടിപ്പുവിനെ മഹത്വവത്കരിക്കേണ്ട കാര്യം നമുക്കില്ല . അതെ സുൽത്താൻബത്തേരി എന്ന ആയുധപ്പുരയല്ല നമുക്ക് വേണ്ടത് ,ഗണപതിവട്ടമെന്ന ചൈതന്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (14 minutes ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (31 minutes ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (50 minutes ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (58 minutes ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (58 minutes ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (1 hour ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (1 hour ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (1 hour ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (1 hour ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (2 hours ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (2 hours ago)

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (2 hours ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (3 hours ago)

Malayali Vartha Recommends