മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..
വിമാന താവളങ്ങൾ വഴിയുള്ള സ്വർണ കടത്ത് ഇപ്പോഴും വർധിച്ചു കൊണ്ട് ഇരിക്കുകയാണ് . ഇത്തരം കേസുകൾ എപ്പോഴും പിടിക്കപെടുകയാണെങ്കിലും വീണ്ടും ഇത്തരം കടത്തുകൾ വർധിക്കുകയാണ് . ഇപ്പോഴിതാ മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത് .എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ ദക്ഷിണ കന്നഡ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ഇയാളുടെ പേരുവിവരങ്ങൾ വ്യക്തമല്ല. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ ശേഷമുള്ള ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്വര്‍ണവേട്ട നടന്നിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെയാണ് പിടികൂടിയത്. ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നടത്തിയ പരിശോധനയില്‍ 977 ഗ്രാമിന്റെ സ്വര്‍ണമാണ് കണ്ടെടുത്തത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു.
സ്വർണത്തിന് വില ഉയർന്നതോടെ കടത്ത് വ്യാപകമായിട്ടുണ്ട്. വൻ സംഘമാണ് ഇതിന് പിന്നിൽ. പിടിയിലാകുന്നത് കൂലിക്ക് കടത്തുന്നവർ മാത്രമാണ്.കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. ഇയാൾക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായോന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കരിപ്പൂരും കോഴിക്കോടും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നേരത്തെ വൻതോതിൽ സ്വർണക്കടത്ത് നടന്നിരുന്നു. എന്നാൽ പരിശോധനകൾ ശക്തമാക്കിയതോടെയാണ് ഇതിന് കുറവ് വന്നത്. സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ സ്വീകരിച്ചിരുന്നു.കരിപ്പൂരിൽ ഇന്നലെ അനധികൃതമായി കടത്തിയ സ്വർണം, വിദേശ കറൻസി, സിഗരറ്റ്, ഐ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
മലപ്പുറം സ്വദേശിയിൽ നിന്നാണ് 76.53 ലക്ഷം രൂപയുടെ 1,079 ഗ്രാം മിശ്രിത സ്വർണം പിടികൂടിയത്.ഇയാൾ ക്യാപ്‌സ്യൂൾ പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.കാസർകോട് സ്വദേശിയിൽ നിന്നാണ് 12.60 ലക്ഷം രൂപയുടെ വിദേശ കറൻസികൾ പിടികൂടിയത്. അഞ്ഞൂറിന്റെ 120 സഊദി റിയാലുകളാണ് പിടികൂടിയത്. ബാഗേജിനുള്ളിൽ ഒളിപ്പിച്ച കറൻസികൾ പുറപ്പെടൽ കേന്ദ്രത്തിലേക്കുള്ള പരിശോധനയിൽ സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്.മറ്റൊരു കേസിൽ ദുബൈയിൽ നിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 1.1 ലക്ഷം രൂപക്കുള്ള സിഗരറ്റുകളും കോഴിക്കോട് എടച്ചേരി സ്വദേശിയിൽ നിന്ന് 3.45 ലക്ഷം രൂപക്കുള്ള സിഗരറ്റുകളും പിടികൂടി. അബൂദബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് ആറ് ലക്ഷം രൂപയുടെ നാല് ഐ ഫോണുകളും പിടികൂടി.
https://www.facebook.com/Malayalivartha