മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...
കറികളിൽ രുചി കൂടുവാനായിട്ട് നമ്മൾ കറി മസാലകൾ ചേർക്കുന്നത് പതിവാണ് . പല കമ്പനികളും ഇന്ന് പല തരത്തിലുള്ള കറി മസാലകളും ഇറക്കുന്നുണ്ട് . അതെല്ലാം വിപണികൾ നമ്മുക്ക് ലഭ്യമാണ് . എന്നാൽ പലതിലും അടങ്ങിയിരിക്കുന്നത് മാരകമായ വിഷമാണ്. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഈ കറിപൗഡര്‍ കമ്പനികളുടെ ഇന്ത്യയിലൊട്ടാകെയുള്ള നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു.രാജ്യത്തെ എല്ലാ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
എഥിലിന്‍ ഓക്സൈഡ് എന്ന ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു എന്നതാണ് സിംഗപ്പൂരിന്റെയും ഹോങ്കോങ്ങിന്റെയും കണ്ടെത്തല്‍. എം ഡി എച്ച്, എവറസ്റ്റ് മസാലപ്പൊടികളിൽ ആരോഗ്യത്തിന് ഹാനികരമായികരമായ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ അന്വേഷണം. ഇന്ത്യൻ കറിപൗഡർ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും. അന്വേഷണം ക്യാൻസറിന് കാരണമായ കീടനാശിനി കണ്ടെത്തിയതുകാരണം ഹോങ്കോങ് മസാലപ്പൊടികളുടെ വിൽപ്പന നിരോധിച്ചതിനെ തുടർന്ന്ഉയർന്ന അളവിൽ എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് എം ഡി എച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലക്കൂട്ടുകൾ ഈ മാസം ആദ്യം ഹോങ്കോങ് നിരോധിച്ചിരുന്നു.
ഇന്ത്യയിലും വിദേശങ്ങളിലും എറെ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡുകളാണിവ. തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് എവറസ്റ്റ് പറയുന്നത്. എം ഡി എച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യൻ കമ്പനികളുടെ മസാലപ്പൊടികൾ നിരോധിച്ച റിപ്പോർട്ടുകൾ കണ്ടു എന്നും, അത് സംബന്ധിച്ച് അധിക വിവരം തേടിക്കൊണ്ടിരിക്കുകയുമാണെന്ന് എഫ് ഡി എ വക്താവിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കാൻസറിന് കാരണമായേക്കാവുന്ന എത്തിലീൻ ഓക്സൈഡ് അമിതമായ അളവിൽ ഉണ്ടെന്ന കാാരണത്താൽ എവ്വറസ്റ്റിന്റെ മീൻ മസാല സിംഗപ്പൂരും പിൻവലിച്ചിരിക്കുകയാണ്.അതേസമയം, ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമറ്റിയുടെ മേൽനോട്ടം വഹിക്കുന്ന സ്‌പൈസസ് ബോർഡ് പറഞ്ഞത് രണ്ടു കമ്പനികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. അതുപോലെ ഹോങ്കോങ്ങിൽ നിന്നും സിംഗപ്പൂരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പ്രശ്നത്തിന്റെ മൂലകാരണം മനസ്സിലാക്കുന്നതിനുള്ള ശ്രമമാണ് സ്‌പൈസസ് ബോർഡ് നടത്തുന്നത്. ഇരു കമ്പനികളുടെയും പ്ലാന്റുകളിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞു.ഇന്നലെ രണ്ട് കമ്പനികളുടെയും വെബ്‌സൈറ്റ് പ്രവർത്തന രഹിതമായിരുന്നു.സുഗന്ധ ദ്രവ്യങ്ങൾ സൂക്ഷിക്കുന്ന സംഭരണശാലകളിൽ അണുനശീകരണത്തിന് (ഫ്യുമിഗേഷൻ) ഉൾപ്പടെ വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി എത്തിലീൻ ഓക്സൈഡ് ഉപയോഗിക്കാറുണ്ട്. ഈ രാസപദാർത്ഥം മനുഷ്യനിൽ അർബുദത്തിന് കാരണമാകും എന്നാണ് യു എസ് എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നത്. നേരത്തെ 2019 ലും എം എഡി എച്ചിന്റെ ചില ഉത്പന്നങ്ങൾ അമേരിക്കയിൽ പിൻവലിച്ചിരുന്നു.
https://www.facebook.com/Malayalivartha