'കണ്ണുകള്‍ തുറക്കുമ്ബോള്‍ അയാള്‍ എന്‍റെ മുകളിലായിരുന്നു. എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.. ഞാന്‍ സ്തംഭിച്ചു പോയി..കണ്ണുകള്‍ തുറന്നിരുന്നു എന്ന് മാത്രം, അനങ്ങാന്‍ പോലും എനിക്ക് കഴിയാത്ത അവസ്ഥയായിരുന്നു.. ഒച്ച വയ്ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല....' വേദയോടെ കുറിപ്പുമായി യുവതി
സമൂഹത്തിൽ സമാനതകളില്ലാത്ത പീഡനം അനുഭവിക്കുകയാണ് പെൺകുട്ടികൾ. എന്തിന്, സ്വന്തം പിതാവിൽ നിന്നുപോലും പീഡനം ഏൽക്കേണ്ടിവരുന്നത് ഏറെ വേദനയോടെയാണ് ചിലർ തുറന്നുപറയുന്നത്. ഇക്കാലത്ത് ഒന്നും തുറന്നുപറയാനാകാതെ അങ്ങനെ അനേകായിരം പെൺകുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തിൽ ഒരു അനുഭവം ഏറെ ശ്രദ്ധ നേടുകയാണ്. തനിക്ക് എട്ടുവയസ്സ് പ്രായമുള്ളപ്പോൾ തന്റെ അമ്മാവനിൽ നിന്നും പീഡനം ഏൽക്കേണ്ടിവന്ന അനുഭവം വ്യക്തമാക്കുകയാണ് പതിനെട്ടുവയസ്സുള്ള ഒരു പെൺകുട്ടി.
യുവതിയുടെ കുറിപ്പ് വായിക്കാം..
ബലാത്സംഗവും ലൈംഗിക പീഡനവും
' ഒരു വലിയ ഭാരം എന്റെ പുറത്ത് അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്, കണ്ണ് തുറന്നപ്പോള്‍ കണ്ടത് അയാള്‍ എന്റെ പുറത്ത് കിടക്കുന്നതാണ്.., എനിക്ക് അന്ന് എട്ടു വയസുമാത്രമായിരുന്നു പ്രായം. ബന്ധുക്കളെല്ലാം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താന് അയാള്‍ വീട്ടിലെത്തിയത്. ഞാന്‍ ഉറങ്ങുകയായിരുന്നു. കണ്ണുകള്‍ തുറക്കുമ്ബോള്‍ അയാള്‍ എന്‍റെ മുകളിലായിരുന്നു. എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.. ഞാന്‍ സ്തംഭിച്ചു പോയി..കണ്ണുകള്‍ തുറന്നിരുന്നു എന്ന് മാത്രം, അനങ്ങാന്‍ പോലും എനിക്ക് കഴിയാത്ത അവസ്ഥയായിരുന്നു.. ഒച്ച വയ്ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.. 35 വയസുകാരനായ അയാള്‍ എന്‍റെ അമ്മാവനായിരുന്നു.
അതിനു ശേഷം അയാള്‍ അവിടെ നിന്നും കടന്നു കളഞ്ഞു. പിന്നീട് മൂത്രം ഒഴിക്കാന്‍ ശ്രമിക്കുമ്ബോള്‍ കഠിനമായ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്.. രക്തസ്രാവവും. എന്‍റെ കന്യാചര്‍മ്മം മുറിഞ്ഞിരുന്നു. സ്വകാര്യഭാഗങ്ങളും ശരീരവും കഴുകി വൃത്തിയാക്കിയ ശേഷം ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. പക്ഷെ എനിക്ക് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും എനിക്ക് സാധിച്ചില്ല.. അതിനെക്കുറിച്ച് ആരോടും പറഞ്ഞതുമില്ല.. അന്നോളം ഒരു സാഹചര്യത്തിലും ഞാന്‍ ഇത്രയും ഭയന്നു പോയിട്ടുമില്ല..
ഉടലില്‍ നിന്ന് തല വേര്‍പെട്ടലും ജീവിക്കുന്ന ചില ജീവികളുണ്ട്.! അറിയുമോ.??
രാമക്ഷേത്രത്തിന്‍റെ ലേഔട്ട് എ.ഡി.എ അംഗീകാരത്തിനായി കൈമാറി
പിന്നീട് ഞാന്‍ അയാളെ കണ്ടിട്ടില്ല.. പക്ഷെ ആ ആഘാതം അവിടെ അവസാനിച്ചില്ല.. സാധാരണ സ്കൂള്‍ കഴിഞ്ഞ് വരുമ്ബോള്‍ ഞാന്‍ അയലത്തെ ഒരു വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോവുമായിരുന്നു. ഒരിക്കല്‍ ആന്റിയും അങ്കിളും ഇല്ലാത്ത സമയത്ത് അവരുടെ മകന്‍ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവരെന്നെ നഗ്നയാക്കി.. എന്‍റെ മുന്നില്‍ സ്വയംഭോഗം ചെയ്തു.. ശാരീരികമായി എന്നെ ഉപദ്രവിച്ചു.. നാലു മാസത്തോളം ഇത്തരത്തില്‍ അവരില്‍ നിന്നും പീഡനം നേരിടേണ്ടി വന്നിരുന്നു. കുളിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നാണ് അന്നും ഞാന്‍ കരുതിയത്. അതുകൊണ്ട് തന്നെ ഓരോ തവണയും ഇത് സംഭവിക്കുമ്ബോള്‍ ഞാന്‍ കുളിക്കും. എന്‍റെ ശരീരത്തിലെ അവരുടെ 'മാലിന്യം' കളയാന്‍. എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷെ എനിക്ക് അറപ്പു തോന്നി.. അപ്പോഴും ഞാന്‍ ആരോടും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.
എന്‍റെ പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളായ രണ്ട് പേര്‍ എന്നെ കടന്നു പിടിച്ചു.. സഹിക്കാന്‍ പോലും കഴിയാതെ ഞാന്‍ ഉറക്കെ കരഞ്ഞു. അതോടെ അവര്‍ രക്ഷപ്പെടുകയും ചെയ്തു. എന്നെ ആളുകള്‍ കുറ്റപ്പെടുത്തുമെന്നു കരുതി ഇക്കാര്യവും ഞാന്‍ ആരോടും പറഞ്ഞില്ല. കുറച്ചു വര്‍ഷങ്ങള്‍ കടുത്ത വിഷാദത്തിലൂടെയാണ്
എന്റെ ജീവിതം കടന്നു പോയത്. ഞാന്‍ കരഞ്ഞു, മിക്കവാറും സമയങ്ങളില്‍ .. ദുഃസ്വപ്നങ്ങളാല്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.. ഇതിനെ മറികടക്കാന്‍ ഞാന്‍ പുകവലിയും മദ്യപാനവും തുടങ്ങി.. ഈ അക്രമങ്ങള്‍ക്ക് അവസാനിമില്ലെന്നാണ് തോന്നിയത്. പതിനേഴു വയസ് വരെ ഇത് തുടര്‍ന്നു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ അങ്ങനെ പലരില്‍ നിന്നും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.
എന്‍റെ സ്തനത്തില്‍ ഒരു മുഴ വളരാന്‍ തുടങ്ങിയപ്പോഴാണ് മാതാപിതാക്കള്‍ എന്നെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. എന്നെ നിയന്ത്രിക്കാന്‍ തുടങ്ങിയത്. ചില ദിവസങ്ങളില്‍ ഞാന്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമായിരുന്നു. അവളായിരുന്നു എനിക്ക് അല്പമെങ്കിലും ആശ്വാസംനല്‍കിയിരുന്നത് . എന്നാലും അവളോടും കാര്യങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഒരു ഏവിയേഷന്‍ കമ്ബനിയില്‍ ജോലി ആരംഭിച്ചു. അവിടെയും നേരിടേണ്ടിവന്നത് ദുരന്തങ്ങള്‍ തന്നെയായിരുന്നു, അവിടുത്തെ സിഇഒ എന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പക്ഷെ അന്ന് ഞാന്‍ പതറിയില്ല, സര്‍വശക്തിയുമെടുത്ത് ഞാന്‍ അയാളെ തള്ളിമാറ്റി അവിടെ നിന്നും രക്ഷപ്പെട്ടു. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഈ മൃഗങ്ങള്‍ക്ക് വേണ്ടി ഇനി ഒരു തുള്ളി കണ്ണീരൊഴുക്കാനില്ലെന്ന് അന്ന് ഞാന്‍ തീരുമാനിച്ചു.ഞാന്‍ എന്‍റെ ചിന്തകള്‍ എഴുതി വയ്ക്കാന്‍ തുടങ്ങി. പാചകവും സായാഹ്ന നടത്തവുമൊക്കെ വിഷാദത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ചു. ഇന്ന് ഞാന്‍ പോരാടുകയാണ് ജീവിതത്തോട്.
https://www.facebook.com/Malayalivartha