അനൂപും സീരിയല്‍ താരവും പിടിയിലായതോടെ അമ്പരന്ന് മലയാള സിനിമാ പ്രവര്‍ത്തകർ! ഫോണിലെ തെളിവ് പുറത്തായതോടെ അനൂപിന്റെ ആ ചങ്കിനെ പുറത്ത് ചാടിക്കാൻ അന്വേഷണ സംഘം... നിശാപാര്‍ട്ടികളില്‍ സംഭവിച്ചിരുന്നത്... അനൂപ് പിടിയിലായതോടെ പുറത്ത് വരുന്നത്...
ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപിന് മലയാള സിനിമയിലെ സിനിമാ പ്രവര്‍ത്തകരുമായും വളരെ അടുത്ത ബന്ധമെന്ന് കണ്ടെത്തി. കൊക്കെയ്ന്‍, എല്‍എസ്ഡി, എംഡിഎംഎ ലഹരിമരുന്നുകള്‍ അനൂപ് സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണു (എന്‍സിബി) കന്നഡ സീരിയല്‍ താരം ഡി.അനിഖ, പാലക്കാട് സ്വദേശി റിജോഷ് രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അനൂപിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലായിരുന്ന അനൂപ് പിന്നീ്ട് ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. ബംഗളുരുവിലേക്ക് കളം മാറ്റാന്‍ അനൂപിനെ സഹായിച്ചത് രാഷ്ട്രീയ ഉന്നതന്റെ അടുത്തബന്ധുവും.പിന്നീട് ബെംഗളൂരുവിലെത്തിയ അനൂപ്, നിശാപാര്‍ട്ടികളില്‍ വിലകൂടിയ ലഹരി എത്തിച്ചിരുന്നു. രവീന്ദ്രനും ഇതിന് പങ്കാളിയായിരുന്നു.
സ്വര്‍ണക്കടത്തിലേക്കു ലഹരിറാക്കറ്റിന്റെ കടന്നുവരവോടെയാണു നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തു വിവരം കസ്റ്റംസിനു ചോര്‍ന്നു കിട്ടിയത്. ഇതേച്ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ സ്പര്‍ധയാണ് അനൂപിന്റെയും കൂട്ടാളികളുടെയും ബംഗളൂരുവിലെ അറസ്റ്റിനു വഴിയൊരുക്കിയതും. കേസുമായി ബന്ധപ്പെട്ട്, ചില കന്നഡ നടീനടന്‍മാരെയും ഗായകരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍സിബി. നടീനടന്മാരുടെയും ഗായകരുടെയും വസതികളിലും ഫാം ഹൗസുകളിലും സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും ഉണ്ടെന്ന വിവരവും കഴിഞ്ഞ ദിവസംമാണ് പുറത്ത് വന്നത്.. സ്വപ്നയും സന്ദീപും അറസ്റ്റിലായ അന്ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും ആര്‍.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായത്. കൊച്ചിയില്‍ സജീവമായിരുന്ന അനൂപ് പിന്നീട് ബെംഗളുരുവിലേക്ക് മാറുകയായിരുന്നു. സ്വപ്നയും സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാന്‍ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
എന്നാൽ നേരത്തെ തന്നെ സ്വര്‍ണക്കടത്ത്‌കേസില്‍ അന്വേഷണം തന്നിലേക്ക് തിരിയുമെന്ന് ഭയന്ന് നിര്‍ണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ റമീസ് നശിപ്പിച്ചിരുന്നു. സ്വര്‍ണം കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്കു തെളിവായ നിര്‍ണായകമായ മൊബൈല്‍ ഫോണാണ് ഇയാള്‍ നശിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കസ്റ്റംസ് ജൂണ്‍ 30നു തടഞ്ഞുവച്ച വിവരം അറിഞ്ഞ അന്നു രാത്രി തന്നെ റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിരുന്നു. ഫോണ്‍ നശിപ്പിച്ചു കളഞ്ഞ സ്ഥലം തെളിവെടുപ്പിനിടയില്‍ റമീസ് അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തിരുന്നു.
https://www.facebook.com/Malayalivartha