വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതതീവ്രവാദി തന്നെ; സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവില്‍ നിന്ന് വാര്യംകുന്നത്തിന്റെ പേര് ഒഴിവാക്കുന്നു; വാരിയംകുന്നത്തിന്റെ പേരുള്ള അഞ്ചാം പതിപ്പ് കേന്ദ്ര മന്ത്രാലയം പിന്‍വലിച്ചു; പുതുക്കിയ പതിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയാകുന്ന പൃഥ്വിരാജ് സുകുമാരന്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കുന്ന ആഷിക് അബു സംവിധാനം ചെയുന്ന വാരിയംകുന്ന് എന്ന ചിത്രം പ്രഖ്യാപിച്ചതുമുതലായിയിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര പോരാളിയാക്കിയാണ് ചിത്രത്തിന്റെ തിരകഥ തയ്യാറാക്കിയത്. ഇതിനെതിരെ കേരളത്തില്‍ ബി.ജെ.പിയും ഹിന്ദുസംഘടനകളും രംഗത്ത് വന്നു. മാപ്പിള ലഹളയുടെ മറവില്‍ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തയാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് വാരിയംകുന്നത്ത് എന്നാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രധാന ആക്ഷേപം. അതുകൊണ്ടു തന്നെ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഹിറോ പരിവേഷം നല്‍കി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ ന്യായികരിക്കുന്ന സനിമക്കെതിരെ പലവിധ പ്രതിഷേധവും അന്ന് കേരളത്തിലുണ്ടായി. ആഷിക് അബുവിന്റെ സിനിമക്ക് ബദലായി വാരിയംകുന്നത്തിന്റെ യഥാര്‍ഥ കഥ സിനിമയാക്കുമെന്ന് പറഞ്ഞ് ബി.ജെ.പിയോട് അനുഭാവമുള്ള സിനിമക്കാരും രംഗത്ത് വന്നു. എന്നാല്‍ ബി.ജെ.പി സംഘനകള്‍ക്ക് അന്ന് തിരിച്ചടിയായ വിഷയമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യസമരപോരാളികളുടെ നിഘണ്ടുവില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാനം പിടിച്ചുവെന്നത്. ഇത് അന്നത്തെ ചര്‍ച്ചകളില്‍ പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ഈ പ്രശ്‌നത്തിന് ഇപ്പോള്‍ പരിഹാരമാകുയാണ് കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയം പുറത്തിറക്കുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവില്‍ നിന്ന് വാര്യംകുന്നത്തിനെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മാപ്പിള ലഹളയില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തീവ്രമതനിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതോടെ വാര്യംകുന്നത്തിനെ നിഘണ്ടുവില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ട നടപടി ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രാലയം പുറത്തിറക്കിയ നിഘണ്ടു കേന്ദ്രം പിന്‍വലിച്ചു. നിഘണ്ടു തയ്യാറാക്കിയ ഇടത് ഇസ്ലാമിസ്റ്റ് ആശയക്കാരുടെ പിന്തുണയോടെയാണ് വാര്യംകുന്നന്‍ പട്ടികയില്‍ ഇടംപിടിച്ചതെന്നാണ് ബി.ജെ.പി നേതൃത്വം ആരംഭിക്കുന്നത്. 2019ല്‍ പുറത്തിറക്കിയ നിഘണ്ടുവിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിഘണ്ടു പുനപരിശോധിക്കാന്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഈ ഭാഗങ്ങള്‍ അടങ്ങിയ നിഘണ്ടുവിന്റെ അഞ്ചാം വോള്യം പിന്‍വലിക്കുകയും ചെയ്തു. വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും അടക്കമുള്ള മാപ്പിള ലഹളക്കാരെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും നിഘണ്ടു തയ്യാറാക്കിയ എഡിറ്റോറിയല്‍ ടീമംഗങ്ങള്‍ അഷ്ഫക് അലി, നൗഷാദ്അലി, ഷകീബ് അക്തര്‍, എ. മുഹമ്മദ് നിയാസ് എന്നിവര്‍ ഗൂഢതന്ത്രത്തിലൂടെ ഹിന്ദുകൂട്ടക്കൊല ചെയ്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇതിനെതിരെ വ്യാപക പരാതി കേന്ദ്രസര്‍ക്കാരിനും ഐസിഎച്ച്ആറിനും ലഭിച്ചതോടെയാണ് കേരളത്തിലെ സ്വാതന്ത്ര്യസമര നായകരുടെ പേരുകള്‍ ഉള്‍പ്പെട്ട നിഘണ്ടു പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയവും ഐസിഎച്ച്ആറും സംയുക്തമായി രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ്ണ നിഘണ്ടു പുറത്തിറക്കിയത്. കേരളത്തിലെ പട്ടിക തയ്യാറാക്കിയവരുടെ രാഷ്ട്രീയമാണ് പട്ടികയെപ്പറ്റി വിവാദമുണ്ടാവാന്‍ കാരണമെന്നാണ് ബി.ജ.പി ആരോപിക്കുന്നത്. ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നീ തെക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമര പോരാളികളാണ് വോള്യം അഞ്ചില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വോള്യംപൂര്‍ണ്ണമായും വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha