ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...
ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.'ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങൾക്ക് മുമ്പിൽ ഞാൻ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നൽകുന്ന ഒരു സർക്കാറും ഒരു പ്രസിഡന്‍റുമാണ് ഇസ്രായേലിലേത്' -തലസ്ഥാനമായ ബോഗോട്ടയിൽ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു. ഇടതുപക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്‍റായത്.
തെക്കേ അമേരിക്കയിൽ ഇസ്രായേലിന്‍റെ പ്രധാന വിമർശകരിലൊരാളാണ് പെട്രോ.ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്‍റ് 'ജൂതരിലെ നാസികളുടെ' ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ അധിനിവേശത്തിന്‍റെ ആദ്യദിനങ്ങളിൽ തന്നെ ഗുസ്താവോ പെട്രോ വിമർശിച്ചിരുന്നു. ഗസ്സയിൽ മനുഷ്യമൃഗങ്ങൾക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്ന ഗാല്ലന്‍റിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമർശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരങ്ങളുടെ കയറ്റുമതി നിർത്തിവെക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു.ഇസ്രായേൽ ഗസ്സയിൽ വംശഹത്യയാണ് നടത്തുന്നതെന്ന് ആക്രമണം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ ഗുസ്താവോ പെട്രോ വിമർശിച്ചിരുന്നു. ഫെബ്രുവരിയിൽ ഗസ്സയിൽ ഭക്ഷണത്തിനായി വരിനിന്നവരുടെ നേരെ ഇസ്രായേൽ നടത്തിയ ആക്രമണം നാസികളുടെ കൂട്ടക്കൊലയെ ഓർമിപ്പിക്കുന്നതാണെന്ന് പെട്രോ വിമർശിച്ചു.
ഇതിന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള ആയുധം വാങ്ങലും കൊളംബിയ നിർത്തിവെച്ചു.ഗസ്സയിലെ റഫയിൽ ഇസ്രായേൽ ക്രൂരമായ കരയാക്രമണത്തിന് ഒരുങ്ങുന്നതിനിടെയാണ് കൊളംബിയൻ പ്രസിഡന്‍റ് നയതന്ത്രബന്ധം മുറിച്ചിരിക്കുന്നത്. ഗസ്സയിൽ മാസങ്ങളായി തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിൽ 34,500ലേറെ പേരാണ് കൊല്ലപ്പെട്ടത്.ഗസയിലെ യുദ്ധത്തിന് പിന്നാലെ മലേഷ്യയില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ നൂറിലധികം ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലധികം കെഎഫ്‌സിയെ മലേഷ്യയില്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് കെഎഫ്‌സിയുടെ നൂറിലധികം ഔട്ട്ലെറ്റുകള്‍ മലേഷ്യയില്‍ അടച്ചുപൂട്ടിയത്. ചൈനീസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയിലുടനീളമുള്ള 600 ഔട്ട്ലെറ്റുകളില്‍ 108 എണ്ണം താത്കാലികമായി അടച്ചുപൂട്ടേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അവയില്‍ കൂടുതലും മുസ്ലിം ഭൂരിപക്ഷമുള്ള കെലന്തന്‍ സംസ്ഥാനത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സാമ്പത്തിക വെല്ലുവിളികളാണ് ഔട്ട്ലെറ്റുകല്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. മലേഷ്യയിലെ കെഎഫ്‌സി ഔട്ട്ലെറ്റുകളില്‍ 18,000 ജീവനക്കാരാണ് ഉള്ളത്. രാജ്യത്തെ കെഎഫ്‌സി ഉപഭോക്താക്കളില്‍ 85 ശതമാനവും മുസ്ലിങ്ങള്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്ക് അമേരിക്ക നല്‍കിയ പിന്തുണയില്‍ പ്രതിഷേധിച്ചാണ് മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ കെഎഫ്‌സിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്. ഇസ്രായേല്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്തെന്ന് മക്ഡൊണാള്‍ഡ്സ് ഫെബ്രുവരിയില്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെ അവര്‍ക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ ബഹിഷ്‌കരണം തങ്ങളെ സാമ്പത്തികമായി തകര്‍ത്തെന്ന് മക്ഡൊണാള്‍ഡ്സ് പ്രതികരിച്ചിരുന്നു.മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ് സാമ്പത്തികമായി കൂടുതല്‍ തകര്‍ച്ച നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ രാജ്യങ്ങളിലെ ബിസിനസ്സില്‍ യുദ്ധം ചെലുത്തുന്ന ആഘാതം നിരാശാജനകമാണെന്നാണ് മക്ഡൊണാള്‍ഡിന്റെ സി.ഇ.ഒ ക്രിസ് കെംപ്സിന്‍സ്‌കി ഫെബ്രുവരിയില്‍ പ്രതികരിച്ചത്. വര്‍ഷാവസാനത്തിന് മുമ്പ് പോലും വില്‍പ്പന വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha