ദിലീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിലും സ്വീകരിക്കുക... സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്ക് സാധ്യത; ബിനീഷ് വീഴ്ത്തിയത് മലയാള സിനിമയിലെ വമ്പന്മാരെ! നാലു മലയാള സിനിമാ താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു.... പഴുതടച്ച് വലവിരിച്ച് എന്‍ സി ബി
ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പത്ത് മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബംഗളുരു ലഹരിമരുന്ന് കേസില്‍ ബിനീഷിനെ പ്രതി ചേര്‍ക്കാനാണ് നീക്കം. ഇന്നലെ വൈകീട്ട് എന്‍.സിബി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി മുഴുവന്‍ മൊഴികളുടെയും പകര്‍പ്പെടുത്തു. ഇവ വിലയിരുത്തിയതിനു ശേഷം ബിനീഷിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ചു അന്തിമ തീരുമാനം എന്‍.സിബി എടുക്കുക. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് ബിനീഷിന്റെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനു കീഴിലെ കസ്റ്റഡി കാലാവധി അവസാനിക്കുക.
അതേസമയം ബംഗളൂരു ലഹരിമരുന്ന് കേസിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ( എന്‍ സി ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ സി ബി അന്വേഷിക്കുന്നത്.
ഇതിന്‍്റെ ഭാഗമായി നാലു മലയാള സിനിമാ താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു. ഇന്നലെയാണ് ഇവരെ എന്‍സിബി ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദിന്‍്റെ ഫോണില്‍ നിരന്തരം ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. മലയാള സിനിമയിലെ പലര്‍ക്കും അനൂപുമായി ബന്ധമുണ്ടെന്നും അനൂപിനെ പരിചയപ്പെട്ടത് ചില ഉന്നതര്‍ വഴിയാണെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അനൂപിന്‍്റെ കൂടെ ബംഗളുരുവില്‍ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാള സിനിമാ സംവിധായന്‍, ഒരു ക്രിക്കറ്റ് താരം എന്നിവര്‍ എന്‍സിബിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ ചോദ്യം ചെയ്യും. ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചു. അതേസമയം ബിനീഷ് കോടിയേരി വിഷയം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' വരാനിരിക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. 'അമ്മ' സംഘടനയിലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും ബിനീഷ് അംഗമാണ്. നേരത്തെ ദിലീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിലും സ്വീകരിക്കുക. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്കും സാധ്യതയുണ്ട്. മയക്കുമരുന്ന് കേസ് അന്വേഷണം അഭിനേതാക്കളിലേക്ക് നീളുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് 'അമ്മ' യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ( എന്‍ സി ബി)നീക്കം തുടങ്ങി. എന്‍ സി ബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മൂന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ശാന്തിനഗറിലെ ഇഡി ഓഫീസിലെത്തിയത്. ബിനീഷില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂറിലേറെ ചര്‍ച്ച നടത്തി.
അതേസമയം, മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിച്ചേക്കും. ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാൽ ബിനീഷ് കോടിയേരിയെ ബെംഗളൂരുവിൽ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ് സി.പി.എം കേന്ദ്ര നേതൃത്വം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിനീഷ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ബിനീഷ് തന്നെ നേരിടട്ടെയെന്നും ഇതിന്റെ പേരിൽ പിതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും സി.പി.എം കേന്ദ്ര നേതൃത്വം നിലപാടെടുത്തു.
കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അതിന് സി.പി.എം മറുടപടി പറയേണ്ടതുള്ളൂ. വിഷയം കോടിയേരി ബാലകൃഷ്ണനെതിരേ തിരിച്ച് വിടുന്നതിൽ പ്രതിരോധം തീർക്കും. അദ്ദേഹത്തിനെതിരേയുള്ള പ്രചാരവേലയെ ചെറുക്കാനും രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മറ്റി തീരുമാനിച്ചു. കേസിന്റെ പേരില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ അത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
https://www.facebook.com/Malayalivartha