ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!
മേയർ കെ എസ് ആർ ടി സി ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായകമായ നീക്കങ്ങൾ നടത്തുകയാണ് പൊലീസ്. ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെ സ്റ്റേഷൻ മാസ്റ്ററെയും ചോദ്യം ചെയ്യുകയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ മാസ്റ്ററെ ചോദ്യം ചെയ്യുന്നത് എന്നറിയില്ല. പക്ഷെ അദ്ദേഹത്തെയും ചോദ്യം ചെയ്യുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്.
തമ്പാനൂർ സ്റ്റേഷൻ മാസ്റ്ററെയാണ് പോലീസ് ചോദ്യം ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഏതു സാഹചര്യത്തിലാണ് സ്റ്റേഷൻ മാസ്റ്ററെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. രാവിലെ കണ്ടക്‌ടർ സുബിനെ ചോദ്യം ചെയ്യുന്നു എന്ന വിവരം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേഷൻ മാസ്റ്ററെ ചോദ്യം ചെയ്യുന്ന വിവരം പുറത്ത് വന്നത് .
ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്.
കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയും കേസെടുത്തിരുന്നു. എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളാണ് ഇരുവർക്കുമെതിരെയുളളത്.
https://www.facebook.com/Malayalivartha