Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


ബസ് യാത്രയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണമടങ്ങിയ പഴ്സ് നഷ്ടമായി ; എം ആൻ്റ് എം ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ പഴ്സ് തിരികെ; നിർണ്ണായകമായത് ഏറ്റുമാനൂർ പൊലീസിൻ്റെ ഇടപെടൽ


ഇരവിമംഗലത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ വീണു; കുഞ്ഞിനെ രക്ഷിക്കാൻ പിതാവ് കിണറ്റിൽ ചാടി: ഇരുവരെയും രക്ഷിക്കാൻ സമീപവാസി കിണറ്റിലിറങ്ങി:- സാഹസികമായി ഇരുവരെയും രക്ഷപെടുത്തിയത് ഡിവൈഎഫ്ഐ നേതാവ്....

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...

11 MAY 2024 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

അമുൽ ഗേളും ശശി തരൂരും തമ്മിലെ ബന്ധം ; തിരഞ്ഞെടുത്തത് 700 ലധികം കുട്ടികളുടെ ചിത്രങ്ങളിൽ നിന്ന്

കതിർമണ്ഡപത്തിൽ ഭ്രാന്തിളകി വരൻ വധുവിനെ തൂക്കി നിലത്തടിച്ചു ദൃശ്യങ്ങൾ പുറത്ത്..!

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന്റെ പ്രവചനം. ദീർഘകാല ശരാശരിയുടെ 102 % അധികമഴ അഖിലേന്ത്യാ തലത്തിലും ലഭിക്കും. ശരാശരി മഴ ലഭിക്കാനുള്ള സാധ്യത 65 ശതമാനത്തിലേറെയാണെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നതിനാൽ ഇത്തവണ മഴ കടമിടുകയില്ലെന്നു തന്നെയാണ് വിലയിരുത്തൽ. കഴി‍ഞ്ഞ വർഷം 94% മഴ കുറയുമെന്നത് ഉൾപ്പെടെ പത്തു വർഷമായി ഇവർ നടത്തുന്ന മൺസൂൺ പ്രവചനങ്ങൾ ഏറെക്കുറെ കൃത്യമാണെന്നതിനാൽ താപതരംഗം മൂലം ഉൽപാദനത്തളർച്ച നേരിടുന്ന രാജ്യത്തെ കാർഷിക മേഖല നേരിയ ആശ്വാസത്തിലാണ്.

മഹാരാഷ്ട്രയിലും മധ്യ‌പ്രദേശിലും വരൾച്ച നേരിടുന്ന കർണാടകയിലും ശക്തമായ മഴ ലഭിക്കും. ജൂണിൽ 95%, ജൂലൈയിൽ 105%, ഓഗസ്റ്റ് 98%, സെപ്റ്റംബർ 110% എന്നിങ്ങനെയാവും ശരാശരി മഴയുടെ ലഭ്യത. പസിഫിക് സമുദ്ര താപനില വർധിക്കുന്നതുമൂലമുണ്ടാകുന്ന എൽനിനോയുടെ വരൾച്ചാ പിടിയിലാണ് ലോക കാലാവസ്ഥ. ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ താപനില വർധിക്കുന്നതിനും മഴ കുറയുന്നതിനും എൽ നിനോ കാരണമാകും. 

എൽ നിനോയിൽ നിന്നു ലാനിനയിലേക്ക് മാറുന്ന ഘട്ടത്തിലാണ് ജൂണിൽ മഴ എത്തേണ്ടത്. ഇത് മൺസൂണിനെ തുടക്കത്തെ നേരിയ തോതിൽ ബാധിച്ചേക്കാം. ചൂട് കൂടി നിൽക്കുന്ന എൽ നിനോ വർഷങ്ങളിൽ നിന്ന് ചൂട് കുറയുന്ന ലാ നിനാ വർഷങ്ങളിലേക്കു ലോക കാലാവസ്ഥ മാറുന്ന വർഷങ്ങളിൽ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുന്ന രീതിയാണ് കണ്ടുവരുന്നതെന്നു ഗവേഷകർ പറയുന്നു.

 

 

അതേ സമയം, ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടാണ്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

 

 

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 

 

 

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്.

 

 

മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ 35കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം  (6 hours ago)

ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണി നിലനില്‍ക്കുന്നതിനിടെ റഷ്യയില്‍നിന്ന് ആശ്വാസ നിലപാട്  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്: വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

സ്‌കൂള്‍ പരിസരത്തുവച്ച് എട്ടാം ക്ലാസ്സുകാരന്‍ പത്താം ക്ലാസ്സുകാരനെ കുത്തി കൊലപ്പെടുത്തി  (6 hours ago)

കോഴിക്കോട് കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി  (7 hours ago)

അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് പൂര്‍വ വിദ്യാര്‍ഥി  (7 hours ago)

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ചു  (8 hours ago)

യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്  (9 hours ago)

താന്‍ പറഞ്ഞതിനെ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ശശി തരൂര്‍  (9 hours ago)

60 വയസിന് മുകളിലുള്ളവര്‍ക്ക് ഓണസമ്മാനം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കും  (9 hours ago)

തെറ്റായ പ്രവണതയുള്ള ഉദ്യോഗസ്ഥരോട് സന്ധിയില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്  (10 hours ago)

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നിന്ന് പിടികൂടിയ കാട്ടാനക്കുട്ടി പുഴകടന്ന് കര്‍ണാടകയിലെത്തി  (10 hours ago)

വി കെ ശ്രീരാമന്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്  (11 hours ago)

20കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു  (12 hours ago)

ബിൻസിയെന്ന സുനിൽ വെട്ടിക്കൊന്ന സംഭവം; എല്ലാം ആ കുഞ്ഞ് നോക്കി നിന്നു  (12 hours ago)

Malayali Vartha Recommends