പോകുമ്പോഴും വരുമ്പോഴുമെല്ലാം അവള്‍ ഞങ്ങളെ കാണുന്നുണ്ടായി... നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായി... കണ്ടപ്പോള്‍ സമാധാനമായെന്ന് സജിതയുടെ 'അമ്മ! പ്രണയം രണ്ട് കൊല്ലമായപ്പോഴാണ് പെട്ടെന്നൊരു ദിവസം അവള്‍ ഇറങ്ങിവന്നത്... കോവിഡ് കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി ബുദ്ധിമുട്ടിച്ചു. പലയിടത്തും എന്നെ കൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു... റഹ്മാന്റെ ആ വെളിപ്പെടുത്തൽ...
10 വര്‍ഷം മകള്‍ തൊട്ടടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് സാജിതയുടെ അമ്മ. അവള്‍ തങ്ങളെ കാണുകയും വിവരങ്ങള്‍ അറിയുകയും ചെയ്യുന്നുണ്ടായിരുന്ന എന്ന അമ്ബരപ്പിലാണ് സജിതയുടെ മാതാപിതാക്കള്‍.
പോകുമ്പോഴും വരുമ്പോഴുമെല്ലാം അവള്‍ ഞങ്ങളെ കാണുന്നുണ്ടായി. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായി.
കണ്ടപ്പോള്‍ സമാധാനമായി. ഇത്ര കൊല്ലം എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഏതെങ്കിലും നാട്ടില്‍ കാണുമെന്ന് ഊഹിച്ചു. പക്ഷേ തൊട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല സജിതയുടെ മാതാപിതാക്കള്‍ പറയുന്നു.
അയല്‍ വീട്ടിലെ താമസക്കാര്‍ക്കും സ്വന്തം നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയുന്നില്ല റഹ്മാന്റെയും സാജിതയുടെയും ജീവിതകഥ. വിശ്വസിക്കാന്‍ കഴിയുന്നില്ല...
അവരു പറയുന്നത് കേട്ടിട്ടു വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല... ഇതാണ് നാട്ടുകാരുടെ അവസ്ഥ. ജാതിയോ മതമോ ഒന്നും നോക്കാതെ ഒരുമിച്ചു നില്‍ക്കുന്ന ജനങ്ങളുള്ള നാട്ടില്‍ എന്തിന്റെ പേരിലായിരുന്നു ഈ സാഹസിക ഒളിവുജീവിതം എന്ന ചോദ്യം നാട്ടുകാര്‍ പരസ്പരം ചോദിക്കുന്നു.
'പ്രണയം രണ്ട് കൊല്ലമായപ്പോഴാണ് പെട്ടെന്നൊരു ദിവസം അവള്‍ ഇറങ്ങിവന്നത്. വീട്ടിലിരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞു. കുറച്ചു പണം കിട്ടാനുണ്ടായിരുന്നു.
വൈകിയാണ് അത് കിട്ടിയത്. പണം കിട്ടിയത് വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ സജിതയേയും കൊണ്ട് എങ്ങും പോകാന്‍ പറ്റിയില്ല. 10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യയ്ക്ക് ഞാന്‍ കൊടുത്തിരുന്നു.
ഇലക്‌ട്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്ബലില്‍ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്., റഹ്മാന്‍ പറയുന്നു.
കോവിഡ് കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി ബുദ്ധിമുട്ടിച്ചു. പലയിടത്തും എന്നെ കൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വര്‍ഷമായി ഭാര്യയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോള്‍ ഒക്കെ വാങ്ങി കൊടുത്തു.' പറയുന്നു.
പെട്ടെന്ന് ഇറങ്ങി ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് സാജിതയും പറയുന്നു. റഹ്മാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്കു തന്നിരുന്നു. മുറിയില്‍ ടിവി സെറ്റാക്കി വച്ചിരുന്നു.
ഇത് ഹെഡ്സെറ്റ് വച്ച് കേള്‍ക്കും. അങ്ങനെയാണ് റഹ്മാന്‍ ജോലിക്ക് പോകുമ്ബോള്‍ സമയം ചെലവഴിച്ചിരുന്നത്. എന്റെ വീട്ടുകാര്‍ വിളിച്ചു. ഇപ്പോള്‍ സമാധാനമായതായും സാജിത പറഞ്ഞു.
https://www.facebook.com/Malayalivartha