കൊല്ലം ഇടമുളയ്ക്കലില്‍ നാട്ടുകാർക്ക് തീരാനൊമ്പരമായി മൂന്ന് മാസം പ്രായമായ ആ കുരുന്ന്; അമ്മയെ പച്ചയ്ക്ക് തീകൊളുത്തുമ്പോഴും പാതിവെന്ത ശരീരവുമായി ജീവൻ വേണ്ടി അവൾ അലറിവിളിച്ചു; ആദ്യ വിവാഹങ്ങളിൽ രണ്ടു കുട്ടികൾ ഉള്ള ഇരുവരും അവരെ ഉപേക്ഷിച്ച് പരസ്പരം ഒന്നിച്ചു.. പക്ഷെ ദാമ്പത്യ ജീവിതത്തിൽ വീണ്ടും സംഭവിച്ച താളപ്പിഴകൾ... അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകർന്ന് തീരും മുൻപ് തന്നെ അനാഥയായി ആ കുരുന്ന്
കൊല്ലം ഇടമുളയ്ക്കലില്‍ യുവാവ് തീ കൊളുത്തിയ ഇരുപത്തിയെട്ടുകാരി മരിച്ച സംഭവത്തിൽ നടുക്കം വിട്ടുമാറാതെയാണ് ബന്ധുക്കളും നാട്ടുകാരും. ആദ്യ വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തിയ ഇരുവരും രണ്ടുവര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇടമുളയ്ക്കലിൽ യുവതി പൊള്ളലേറ്റു മരിച്ചതെന്നു പൊലീസ്.
സാരമായി പൊള്ളലേറ്റ്് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇടമുളയ്ക്കൽ ഷാൻ മൻസിലിൽ ആതിര (28) മരിച്ചത്.
ഒപ്പം താമസിച്ചിരുന്ന ഷാനവാസ്, ആതിരയുടെ മേൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആതിരയും ഷാനവാസും തമ്മിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. സംഭവ ദിവസവും തർക്കമുണ്ടായി.
ഇതേത്തുടർന്നു ഷാനവാസ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് ആതിര പറഞ്ഞതായി മാതാവ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് ഷാനവാസിനെതിരെ കേസെടുത്തത്. പൊള്ളലേറ്റ ഷാനവാസും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിഡിയോ കണ്ടെത്തുന്നതിനായി ആതിരയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ശരീരത്തിൽ തീ പടർന്ന് ഓടുന്ന ആതിരയെയാണു കണ്ടത്. പൊലീസും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു വർഷത്തോളമായി ആതിരയും ഷാനവാസും ഇടമുളയ്ക്കൽ തുമ്പിക്കുന്നിലുള്ള വീട്ടിലാണു താമസം.
നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.
ആദ്യ വിവാഹ ബന്ധങ്ങള്‍ വേര്‍പ്പെടുത്തിയ ആണ് ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അഞ്ചല്‍ സിഐ സൈജു നാഥിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha