സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരോട് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം.സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തെ എല്ലാ ടെലികോം കമ്പനികള്‍ക്കുമാണ് കേന്ദ്ര ടെലികോം മന്ത്രാലയ നിര്‍ദേശം.
പൗരരെ ഓണ്‍ലൈന്‍ തട്ടിപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഭീഷണികളില്‍ നിന്നു രക്ഷിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും ചേര്‍ന്ന് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. വിവിധ സൈബര്‍ ക്രൈമുകളുടെ ഭാഗമായ 28,200 മൊബൈല്‍ ഫോണാണ് പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നു കണ്ടെത്തിയത്. 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഈ മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടുള്ളതാണ്.മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ ചക്ഷു വഴി ടെലികോം മന്ത്രാലയം കഴിഞ്ഞാഴ്ച ഒരു മൊബൈല്‍ നമ്പരും അതുമായി ബന്ധപ്പെട്ട ഇരുപതോളം മൊബൈല്‍ ഡിവൈസുകളും ബ്ലോക്ക് ചെയ്തിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സര്‍വീസാണ് ചക്ഷു.
സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷമൊരുക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നു ടെലികോം മന്ത്രാലയം അറിയിച്ചു.മാര്‍ച്ചിലാണ് ടെലികോം മന്ത്രാലയം ചക്ഷു പോര്‍ട്ടല്‍ ആരംഭിച്ചത്. അന്‍പതിലേറെ കമ്പനികളെ വ്യാജ എസ്എംഎസുകളും മറ്റും അയച്ചതിന് കരിമ്പട്ടികയില്‍പ്പെടുത്തി നടപടികളെടുത്തു.രാജ്യത്ത് 348 മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ബ്ലോക്ക് ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ 1.66 കോടി മൊബൈല്‍ കണക്ഷനുകള്‍ ടെലികോം മന്ത്രാലയം റദ്ദാക്കി. ആളുകള്‍ പരാതിപ്പെട്ടതനുസരിച്ച് 20 ലക്ഷവും ഒരേ രേഖകള്‍ പ്രകാരം അനുവദനീയമായതിലും അധികം സിം കാര്‍ഡെടുത്തതിന് 50 ലക്ഷത്തിലധികവും കണക്ഷനുകള്‍ റദ്ദാക്കി.സൈബർ കുറ്റകൃത്യങ്ങളിൽ 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ടെലികോം കമ്പനികളോട് പുനഃപരിശോധനയ്ക്കാനും ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാനും ഉത്തരവിട്ടത്.
സംശയാസ്പദമായ 10,834 മൊബൈൽ നമ്പറുകളും ടെലികോം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ടെലികോം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനായി മാർച്ചിൽ ആഭ്യന്തര മന്ത്രാലയം 'ചക്ഷു പോർട്ടൽ' ആരംഭിച്ചിരുന്നു.അതിനുശേഷം, ഫിഷിങ് (സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം) എസ്എംഎസുകൾ അയയ്‌ക്കുന്ന 52 സ്ഥാപനങ്ങളെ വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ ഭാഗമായി 348 മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യുകയും 10,834 സംശയാസ്പദമായ മൊബൈൽ നമ്പറുകൾ വീണ്ടും പരിശോധിക്കുന്നതിനുള്ള പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
കൂടാതെ, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ അല്ലെങ്കിൽ വ്യാജമായ രേഖകൾ ഉപയോഗിച്ചെടുത്ത മൊബൈൽ കണക്ഷനുകൾ എന്നിവ ചൂണ്ടിക്കാട്ടി 1.58 ലക്ഷം അദ്വിതീയ മൊബൈൽ ഐഡൻ്റിഫിക്കേഷൻ നമ്പറുകൾ തടയുകയും ചെയ്തു. 2024 ഏപ്രിൽ 30 വരെ 1.66 കോടി മൊബൈൽ കണക്ഷനുകൾ ടെലികോം മന്ത്രാലയം വിച്ഛേദിച്ചിരുന്നു. ഇതിൽ 30.14 ലക്ഷം കണക്ഷനുകൾ ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയും 53.78 ലക്ഷം കണക്ഷനുകൾ ഒരാൾക്ക് എടുക്കാൻ കഴിയുന്ന സിം കാർഡ് പരിധി ലംഘിച്ചതിനുമാണ് തടഞ്ഞത്.
https://www.facebook.com/Malayalivartha

























