സജിത ആ മുറിയില്‍ ഉണ്ടായിരുന്നില്ല.. തെളിവുകള്‍ നിരത്തി റഹ്‌മാന്റെ രക്ഷിതാക്കള്‍! പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ നിർണായക ട്വിസ്റ്റ്...
പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച പാലക്കാട് നെന്മാറ സ്വദേശി റഹ്‌മാന്റെ വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ നിറയുകയാണ്.
എന്നാലിപ്പോഴിതാ സജിതയെ ഒളിവില്‍ താമസിപ്പിച്ചു എന്നത് അസത്യമാണെന്നാണ് റഹ്‌മാന്റെ മാതാപിതാക്കള്‍ പറയുന്നത്. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റിയതെന്നാണ് പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ പറയുന്നത്.
'പാതി ചുമരുള്ള മുറിയിലാണ് റഹ്‌മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു. റഹ്‌മാന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
മൂന്നു വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്‌മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്‌മാന്‍ പറഞ്ഞത്'-പിതാവ് മുഹമ്മദ് കരീം പറഞ്ഞു.
അതേസമയം, റഹ്‌മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. സജിതയുടെ മാതാപിതാക്കള്‍ നേരത്തെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പത്തു വര്‍ഷം കാണാതായ മകളെ കണ്ടതിലുള്ള സന്തോഷമായിരുന്നു അവര്‍ പങ്കുവച്ചത്.
നെന്മാറയില്‍ യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി യുവാവ്. യുവാവിന്റെയും യുവതിയുടെയും ഒളിവുജീവിതം വാര്‍ത്തയായതോടെ ലവ് ജിഹാദ് ആരോപണങ്ങളുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ രീതിയില്‍ പ്രചരണം ആരംഭിച്ചിരുന്നു. ഇതിനെതിരെ റഹ്‌മാന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
മതം നോക്കിയിട്ടല്ല തങ്ങള്‍ ഇരുവരും സ്‌നേഹിച്ചതെന്നും സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും റഹ്‌മാന്‍ പറഞ്ഞു. സജിതക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും തനിക്ക് മതം മാറ്റാന്‍ താല്‍പര്യമില്ലെന്നും റഹ്‌മാന്‍ വ്യക്തമാക്കി. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്ന് റഹ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യത്യസ്ത മതങ്ങളില്‍പ്പെട്ട റഹ്‌മാനും സജിതയും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്‌മാനെ സഹോദരന്‍ അവിചാരിതമായി റോഡില്‍വെച്ച് കണ്ടുമുട്ടുന്നതോടെയാണ് അവിശ്വസനീയമായ പ്രണയകഥ നാടറിയുന്നത്.
https://www.facebook.com/Malayalivartha