Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി

തെംസിനെ നോക്കിക്കിടക്കുന്ന മരതകക്കുന്നും സ്വാതന്ത്ര്യത്തിന്റെ പുല്‍മേടും

07 MAY 2018 03:54 PM IST
മലയാളി വാര്‍ത്ത

വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനപ്രമാണം പിറന്നുവീണ മണ്ണാണ് റണിമീഡ്. മാഗ്‌നകാര്‍ട്ടയുടെ പിള്ളത്തൊട്ടില്‍. റണിമീഡ് പുല്‍പ്പരപ്പിനിടയിലൂടെയുള്ള റോഡ് വിന്‍ഡ്‌സറിനെ എം-25 ഹൈവേയുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പുല്‍ത്തകിടി. 803 വര്‍ഷം മുമ്പ് ഒരു വലിയ അധികാരവടംവലിക്ക് അന്ത്യംകുറിച്ച ചര്‍ച്ചകള്‍ക്ക് വേദിയായി എന്ന് കരുതുന്നയിടം.

തെംസിനെ നോക്കിക്കിടക്കുന്ന ഈ മരതകക്കുന്നിന്‍ ചെരിവില്‍ ഇന്നൊരു സ്മാരകമുണ്ട്. മാഗ്‌നകാര്‍ട്ട സ്മാരകം. 1957-ല്‍ അമേരിക്കക്കാര്‍ പണിതീര്‍ത്തത്. എട്ടുതൂണുകളും മകുടവുമുള്ള അമ്പലംപോലൊരു നിര്‍മിതി. അവിടേക്ക് കയറാന്‍ ഇപ്പോള്‍ കഴിയില്ല.

വഴിയെല്ലാം ചെളികെട്ടി. അപായമുന്നറിയിപ്പ് ബോര്‍ഡുകള്‍ ചെളിയില്‍ കുത്തിവെച്ചിരിക്കുന്നു. എണ്ണൂറാണ്ട് കഴിഞ്ഞിട്ടും റണിമീഡിന് മാറ്റമില്ല. നഗരവത്കരണത്തിന്റെ കറയേറ്റിട്ടില്ല. പുല്ലുകളുടെ പലതലമുറകള്‍ നാമ്പിട്ടടര്‍ന്നുപോയിരിക്കാം. ബാക്കിയെല്ലാം, വീണുപോയ മരങ്ങള്‍ പോലും അതുപോലെ കിടക്കുന്നു. പുല്ലില്‍ പുതിയൊരു കലാസൃഷ്ടി ഇടംനേടിയിട്ടുണ്ട്. ഓടില്‍ തീര്‍ത്ത 12 കസേരകള്‍. ഇല്ലാത്ത മേശയ്ക്കുചുറ്റുമായി അവയിട്ടിരിക്കുന്നു. ജൂറേഴ്‌സ്, അതാണ് ആ നിര്‍മിതിയുടെ പേര്. ബ്രിട്ടീഷ്- ഗയാനീസ് കലാകാരന്‍ ഹ്യൂ ലോക്കിന്റെ സൃഷ്ടി. മാഗ്‌നകാര്‍ട്ടയുടെ എണ്ണൂറാം വാര്‍ഷികമാഘോഷിച്ച 2015-ലാണ് ഇവ ഇവിടെ സ്ഥാപിച്ചത്.

തുടരുന്ന അനീതിക്കും അസമത്വത്തിനുമെതിരേയുള്ള പോരാട്ടത്തെക്കുറിച്ചാണ് ജൂറേഴ്‌സ് പറയുന്നത്. ഓരോ കസേരയിലും ഓരോ ചിത്രീകരണമുണ്ട്. മഹാത്മാഗാന്ധിയുടെ ചര്‍ക്കയും നെല്‍സണ്‍ മണ്ടേല കിടന്ന ജയിലും കസേരകളില്‍ കാണാം. സറേ കൗണ്ടിയില്‍ വിന്‍ഡ്‌സറിനും സ്‌റ്റെയ്ന്‍സിനും ഇടയിലാണ് റണിമീഡ്. തൊള്ളായിരത്തിലേറെ കൊല്ലമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതികളിലൊന്നാണ് വിന്‍ഡ്‌സറിലെ കൊട്ടാരം. ഈസ്റ്റര്‍ കാലത്ത് എലിസബത്ത് രാജ്ഞി ഇവിടെയാണുണ്ടാവുക. കോട്ടയ്ക്കുമുകളിലെ കൊടിമരത്തില്‍ യൂണിയല്‍ ജാക്ക് ഉണ്ടെങ്കില്‍ അതിനര്ഥം രാജ്ഞി അവിടുണ്ട്. ഇല്ലെങ്കില്‍ യൂണിയന്‍ ജാക്ക് ഉണ്ടാവില്ല. ഈ കൊട്ടാരത്തിലാണ് ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും വിവാഹം നടക്കാന്‍ പോകുന്നത്.

മാഗ്‌നകാര്‍ട്ട (മഹാപ്രമാണം)യ്ക്ക് കാരണക്കാരനായ ജോണ്‍ രാജാവും ഇവിടെ പാര്‍ത്തിരുന്നു. രാജാവും ഇടപ്രഭുക്കളും തമ്മിലുണ്ടായ അധികാരവടംവലി ആഭ്യന്തരയുദ്ധത്തിലെത്താതിരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് മാഗ്‌നകാര്‍ട്ട. 1215 ജൂണ്‍ 15-നാണ് മാഗ്‌നകാര്‍ട്ടയില്‍ രാജാവ് മുദ്രചാര്‍ത്തിയത്. ലത്തീന്‍ ഭാഷയില്‍ ആട്ടിന്‍ തോലിലാണ് ആ പ്രമാണം എഴുതിയത്. ചരിത്രത്തിലെ എഴുതപ്പെട്ട ആദ്യ അവകാശപ്രമാണമാണത്. യൂറോപ്യന്‍ ചരിത്രത്തിലെ ആദ്യ ലിഖിത ഭരണഘടന. ഇടപ്രഭുക്കളുടെ ഫ്യൂഡല്‍ അവകാശങ്ങള്‍ നിലനിര്‍ത്താനുണ്ടാക്കിയ രേഖ. പില്‍ക്കാലം അത് സാധാരണക്കാരുടെ അവകാശരേഖയായി. ഭരണകൂടം നിയമത്തിന് അതീതമല്ല; പൗരന്മാരുടെ അടിസ്ഥാനാവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ പാടില്ല. അതായിരുന്നു മാഗ്‌നകാര്‍ട്ടയുടെ കാതല്‍. വ്യക്തിസ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനുള്ള ജുഡീഷ്യല്‍ ഉപകരണമായി ഖ്യാതിനേടിയ ഹേബിയസ് കോര്‍പ്പസ് മാഗ്‌നകാര്‍ട്ടയുടെ സംഭാവനയാണ്.

ഇപ്പോള്‍ ബ്രിട്ടീഷ് നാഷണല്‍ ട്രസ്റ്റിന്റെ കൈവശമാണ് റണിമീഡ്. ഈ 188 ഏക്കറില്‍ എവിടെവെച്ചാണ് മാഗ്‌നകാര്‍ട്ട ഒപ്പിട്ടതെന്നത് അജ്ഞാതം. ഇവിടെവെച്ചുതന്നെയോ ഒപ്പിട്ടതെന്നതും തര്‍ക്കവിഷയം. രാജാവും ഇടപ്രഭുക്കളും തമ്മില്‍ റണിമീഡില്‍ യോഗം ചേര്‍ന്നുവെന്ന് മാഗ്‌നകാര്‍ട്ടയുടെ ആമുഖത്തിലുണ്ട്. RUNINGE (യോഗം ചേരുക) എന്ന പദവും MOED (പുല്‍മേട്) എന്ന പദവും ചേര്‍ന്നുണ്ടായതാണ് റണിമീഡ് എന്ന വാക്ക്. ജോണ്‍ രാജാവും ഇടപ്രഭുക്കളും ഒത്തുകൂടുമ്പോള്‍ ഇവിടെ ഒന്നുമുണ്ടായിരുന്നില്ല; ഈ കുന്നും പുല്‍പ്പരപ്പും തെംസുമല്ലാതെ അവിടെ ഇപ്പോള്‍ രണ്ടുകെട്ടിടങ്ങള്‍ കൂടിയുണ്ട്. പുല്‍മേടിന്റെ കവാടംപോലെ റോഡിനിരുവശവും ഓരോന്ന്. ചാഞ്ഞ മേല്‍ക്കൂരയും ചിമ്മിനിയുമായി. 1930-തുകളില്‍ മാത്രം പണിതവയാണവ. അവയുടെ ശില്‍പി നമുക്ക് പരിചയമുള്ളയാളാണ്. സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ്. ന്യൂഡല്‍ഹിയുടെ ശില്‍പിയായ അതേ ല്യൂട്ടന്‍സ്.

യു.എസിലെ അതിസമ്പന്നകുടുംബമായ ഫെയര്‍ഹാവനിലെ അംഗമായ കാര, ഭര്‍ത്താവും ബ്രിട്ടനിലെ മുന്‍ എം.പി.യുമായ ഊര്‍ബന്‍ ബ്രോട്ടണിന്റെ സ്മരണയ്ക്കായി 1929-ല്‍ റണിമീഡിലെ 188 ഏക്കര്‍ വാങ്ങി. ഇവിടെ രണ്ടുസ്മാരകങ്ങള്‍ പണിയാന്‍ ല്യൂട്ടന്‍സിനെ ചുമതലപ്പെടുത്തി. അങ്ങനെയുണ്ടായവയാണ് ഈ ഇരട്ടക്കെട്ടിടങ്ങള്‍. 1931-ല്‍ കാരയും മക്കളും ഈ ഭൂമിയും കെട്ടിടങ്ങളും നാഷണല്‍ ട്രസ്റ്റിന് സമ്മാനിച്ചു. ഇന്ന് ഈ കെട്ടിടങ്ങളിലൊന്ന് നഷണല്‍ ട്രസ്റ്റിന്റെ ഓഫീസും മറ്റേത് കഫേയുമാണ്. 1957 ജൂലായ് 18-നാണ് മാഗ്‌നകാര്‍ട്ട സ്മാരകം തുറന്നത്. ബ്രിട്ടീഷ് വാസ്തുശില്പി സര്‍ എഡ്വേഡ് മൗഫെയുടേതാണ് രൂപകല്‍പന. സ്മാരകത്തിനായി ശ്രമിച്ചതും പണം മുടക്കിയതും അമേരിക്കന്‍ അഭിഭാഷകരാണ്. 9000 അമേരിക്കന്‍ അഭിഭാഷകരില്‍ നിന്നുള്ള സംഭാവനകൊണ്ട് അമേരിക്കന്‍ ബാര്‍ അസോസിയേഷനാണ് ഈ സ്മാരകം തീര്‍ത്തത്. കാരണം, മാഗ്‌നകാര്‍ട്ട ബ്രിട്ടനെക്കാള്‍ കൂടുതല്‍ അമേരിക്കയുടേതായിരുന്നു. ഇന്നും അങ്ങനെത്തന്നെ.

1770-കളില്‍ ബ്രിട്ടനില്‍ നിന്നുള്ള, അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് അത് പ്രതീകമായി. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലും (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ്) ബില്‍ ഓഫ് റൈറ്റ്‌സിലും അതിലെ തത്ത്വങ്ങള്‍ പ്രതിഫലിച്ചു. അങ്ങനെ ബ്രിട്ടന്റെ ചരിത്രത്തിലേതിനെക്കാള്‍ അമേരിക്കയുടെ ചരിത്രത്തില്‍ മഹാപ്രമാണത്തിന് പ്രാമുഖ്യം കിട്ടി. ആ ആദരവിന്റെ പ്രതീകമാണ് റണിമീഡിലുയര്‍ന്നുനില്‍ക്കുന്നത്.

റണിമീഡിലെ കൂപ്പേഴ്‌സ് ഹില്ലില്‍ എയര്‍ഫോഴ്‌സ് മെമ്മോറിയലുണ്ട്. രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടനൊപ്പം നിന്ന് പോരാടിയ രാജ്യങ്ങളിലെ ധീരരുടെ ഓര്‍മകള്‍ ഉറങ്ങുന്നിടം. ലോകത്തൊരിടത്തും സ്മാരകമോ ശവകുടീരമോ ഇല്ലാത്തവരാണിവര്‍. 20,286 വ്യോമസേനാംഗങ്ങള്‍, എല്ലാവരുടെയും പേര് കൊത്തിവെച്ചിട്ടുണ്ട്.

ഇന്ത്യ ബ്രിട്ടന്റെ കോളനിയായിരുന്നു അന്ന്. അതുകൊണ്ടുതന്നെ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫ്‌ളൈയിങ് ഓഫീസര്‍ ജഗ്ജിത് സിങ്, പൈലറ്റ് ഓഫീസര്‍ ദിന്‍ഷോ സൊറാബ് ബാംജീ, ചന്ദേര്‍ പ്രകാശ് ഖോസ്ല, ആനന്ദരാജ് സാമുവല്‍ ജ്ഞാനമുത്തു, ഭാസ്‌കര്‍ ഡാനിയര്‍ ജ്ഞാനമുത്തു, രാജേന്ദ്രസിങ്, ചെരള രാഘവറാവു എന്നിങ്ങനെ ആകെ ഏഴ് ഇന്ത്യക്കാരുടെ പേരുണ്ട്. മേല്ക്കൂരയില്‍ മറ്റുരാജ്യങ്ങളുടെ ചിഹ്നങ്ങള്‍ക്കൊപ്പം അശോകസ്തംഭം. 1953 ഒക്ടോബര്‍ 17-ന് എലിസബത്ത് രാജ്ഞി ഉദ്ഘാടനംചെയ്ത എയര്‍ഫോഴ്‌സ് മെമ്മോറിയല്‍ കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമ്മിഷന്‍ നോക്കിനടത്തുന്നു. ഇതിന്റെ ശില്‍പിയും സര്‍ എഡ്വേഡ് മൗഫെ തന്നെ.



മാഗ്‌നകാര്‍ട്ട സ്മാരകത്തിനടുത്ത് ആ കുന്നിന്‍ചെരിവില്‍ ജോണ്‍ എഫ്. കെന്നഡി സ്മാരകവുമുണ്ട്. തെംസ് നദിയില്‍ ഒരു ചെറുദ്വീപുണ്ട്. മാഗ്‌നകാര്‍ട്ട ദ്വീപെന്ന് പേര്. മാഗ്‌നകാര്‍ട്ട ഒപ്പിട്ടത് ഇവിടെയെന്നും കരുതുന്നവരുണ്ട്. എന്തായാലും റണിമീഡിലെവിടെയോ വെച്ചാണ് ആ മഹാപ്രമാണത്തില്‍ രാജമുദ്രവീണത്. ചരിത്രമെന്നത് അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും സാധ്യതയുള്ള ഭൂമികയാണ്. യാഥാര്‍ഥ്യം ഇനിയും കണ്ടെത്തപ്പെടാം. അതുവരെ എല്ലാമറിയുന്ന ഒരു സാക്ഷിയേയുള്ളൂ,തെംസ്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (4 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (4 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (4 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (6 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (6 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (6 hours ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (7 hours ago)

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ  (7 hours ago)

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണം; ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി വ  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു...  (7 hours ago)

സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തം; കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം  (8 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (8 hours ago)

Malayali Vartha Recommends