Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണത്തോട് അടുക്കുമ്പോൾ നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എന്തൊക്കെ ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ !!

30 NOVEMBER 2025 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി


മരണത്തോട് അടുക്കുന്ന ആളുകൾ ശരീരത്തിന് പുറത്തുള്ള അനുഭവങ്ങൾ അല്ലെങ്കിൽ പ്രകാശവുമായുള്ള കൂടിക്കാഴ്ചകൾ പോലുള്ള അസാധാരണവും പലപ്പോഴും ആഴത്തിലുള്ളതുമായ സംവേദനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രതിഭാസമാണ് മരണത്തോടടുത്ത അനുഭവം അല്ലെങ്കിൽ near-death experience  . ഈ അനുഭവങ്ങൾ വളരെയധികം വ്യത്യാസപ്പെടാം, പക്ഷേ സാധാരണയായി ജീവൻ അപകടപ്പെടുത്തുന്ന ഒരു സാഹചര്യത്തിൽ സാധാരണ ബോധത്തിന്റെ അതിരുകൾ മറികടക്കുന്നതിന്റെ ഒരു തോന്നൽ ഇതിൽ ഉൾപ്പെടുന്നു.

മരണത്തോടടുക്കുന്നവരിൽ ഏകദേശം 17% പേർ മരണത്തോടടുക്കുന്ന അനുഭവങ്ങൾ (NDEs) റിപ്പോർട്ട് ചെയ്തപ്പോൾ NDE-കളിൽ സാധാരണയായി കാണപ്പെടുന്ന സ്വഭാവ സവിശേഷതകളുണ്ട്. ഭൗതിക ശരീരത്തിന് പുറമെ കാണുകയും കേൾക്കുകയും ചെയ്യുന്നതിന്റെ ധാരണ, ഒരു തുരങ്കത്തിലേക്ക് കടക്കുകയോ അതിലൂടെ കടന്നുപോകുകയോ ചെയ്യുക, ഒരു നിഗൂഢ വെളിച്ചം അനുഭവിക്കുക, തീവ്രവും പൊതുവെ പോസിറ്റീവ് വികാരങ്ങൾ, അവരുടെ മുൻകാല ജീവിതാനുഭവങ്ങളുടെ ഭാഗമോ എല്ലാമോ ആയ അവലോകനം, മരിച്ചുപോയ പ്രിയപ്പെട്ടവരെ കണ്ടുമുട്ടൽ, അവരുടെ ഭൗമിക ജീവിതത്തിലേക്ക് മടങ്ങാനുള്ള തിരഞ്ഞെടുപ്പ് എന്നിവ ഈ സവിശേഷതകളിൽ ഉൾപ്പെടുന്നു.

 കടുത്തവേദനയാൽ ശരീരം തളർന്നു. ഡോക്ടർമാരും കിടക്കുന്ന മുറിയും പതിയെ അവ്യക്തമായി. പെട്ടെന്ന് ഇരുട്ട് നിറഞ്ഞ ടണലിലേക്ക് വലിച്ചെടുക്കപ്പെട്ടു. ആ ടണലിന്റെ അങ്ങേതലയ്ക്കൽ ശക്തമായ പ്രകാശം...പ്രകാശത്തിന് ഇളംചൂട്...എല്ലാ വേദനകളും അതോടെ അവസാനിച്ചു..സുഖകരമായ ഒരു ശാന്തത..പ്രകാശത്തിലേക്ക് നടന്നെത്തിയപ്പോൾ രണ്ട് കരങ്ങൾ ആശ്ലേഷിക്കുന്നതുപോലെ..ഇതുവരെ അനുഭവിക്കാത്ത സുരക്ഷിതത്വം അനുഭവിക്കപ്പെട്ടു".

മുകളിൽ പറയുന്നത് ഒരു ക്ലാസിക്കൽ മരണാസന്ന അനുഭവമാണ്. സ്പൈനൽ ട്യൂമറിനാൽ മരണമുഖത്തെത്തിയശേഷം രക്ഷപ്പെട്ട യുവതി വിവരിച്ചതാണിത്. ഇതേമാതൃക ആവർത്തിക്കുന്നവരാണ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലം കടന്ന് തിരികെയെത്തിയവരിൽ ഭൂരിഭാഗംപേരും. മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം എന്നത്..?. ജീവനുണ്ടായ കാലം മുതൽ ചോദിക്കുന്ന ചോദ്യമാകാമത്.

ശാസ്ത്രവും മതങ്ങളും വ്യത്യസ്തമായ അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ മരണത്തിന്റെ തൊട്ടടുത്തെത്തിയശേഷം രക്ഷപ്പെട്ടവർ പറയുന്ന മരണാസന്നാനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. എന്താണ് ഈ അനുഭവങ്ങളെപ്പറ്റി ശാസ്ത്രലോകം പറയുന്നതെന്ന് നോക്കാം.


 കുട്ടികൾ, മുതിർന്നവർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പുരോഹിതന്മാർ, മന്ത്രിമാർ, മതവിശ്വാസികൾ, നിരീശ്വരവാദികൾ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവർ NDEs റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  NDE-കളിൽ സാധാരണയായി കാണപ്പെടുന്ന സ്വഭാവ സവിശേഷതകളുണ്ട്. ഭൗതിക ശരീരത്തിന് പുറമെ കാണുകയും കേൾക്കുകയും ചെയ്യുന്നതിന്റെ ധാരണ, ഒരു തുരങ്കത്തിലേക്ക് കടക്കുകയോ അതിലൂടെ കടന്നുപോകുകയോ ചെയ്യുക, ഒരു നിഗൂഢ വെളിച്ചം അനുഭവിക്കുക, തീവ്രവും പൊതുവെ പോസിറ്റീവുമായ  വികാരങ്ങൾ, അവരുടെ മുൻകാല ജീവിതാനുഭവങ്ങളുടെ അവലോകനം, മരിച്ചുപോയ പ്രിയപ്പെട്ടവരെ കണ്ടുമുട്ടൽ, വീണ്ടും അവരെ ഭൂമിയിലെ  ജീവിതത്തിലേക്ക് മടക്കി അയയ്ക്കുന്ന അനുഭവം   എന്നിവ ഈ സവിശേഷതകളിൽ ഉൾപ്പെടുന്നു.  

1975-ൽ പുറത്തിറങ്ങിയ " ലൈഫ് ആഫ്റ്റർ ലൈഫ് " എന്ന പുസ്തകത്തിലാണ് ഡോ. റെയ്മണ്ട് മൂഡി "മരണത്തോടടുത്ത അനുഭവം" എന്ന പദം ഉപയോഗിച്ചത് . ബിസി 360-ൽ എഴുതിയ പ്ലേറ്റോയുടെ "റിപ്പബ്ലിക്" എന്ന കൃതിയിൽ, യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് എൻ‌ഡി‌ഇ ബാധിച്ച എർ എന്ന ഗ്രീക്ക് പട്ടാളക്കാരന്റെ കഥയുണ്ട്. തന്റെ ആത്മാവ് ശരീരം വിട്ടുപോകുന്നതും, മറ്റ് ആത്മാക്കളോടൊപ്പം വിധിക്കപ്പെടുന്നതും, സ്വർഗ്ഗം കാണുന്നതും എർ വിവരിച്ചിട്ടുണ്ട്

മരിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികൾ പോലും ഉത്തരങ്ങൾ അന്വേഷിച്ചിട്ടുണ്ട്. എന്നാൽ ഈ അന്തിമ സമസ്യയിലേക്ക് ഒരു ചുവടു കൂടി മുന്നോട്ട് പോയിരിക്കുകയാണ് ശാസ്ത്രലോകം.   മരണത്തിന് സമാനമായ അവസ്ഥകളിലൂ‌ടെ കടന്നുപോയ 48 പേരുമായി അഭിമുഖം നടത്തിയ ഗവേഷകരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടത്.  സാധാരണ" NDE-കൾ പങ്കിടുന്ന സ്വഭാവസവിശേഷതകൾ ഇങ്ങനെയാണ് .   അന്ത്യ നിമിഷങ്ങളിൽ അവ‌ർ കണ്ട കാഴ്ചകളെന്തൊക്കെയെന്ന് കേട്ടാൽ ആരും അമ്പരന്നു പോകും.

 

 



മരണമുഖത്തു നിന്നും രക്ഷപ്പെട്ട പലര്‍ക്കും പറയാനുള്ളതാണ് ടണല്‍ എന്ന പ്രതിഭാസം. പലരും മരണത്തിന്റെ വക്കില്‍ നിന്ന് ടണല്‍ വഴി അനിര്‍വ്വചനീയമായ ഒരു സ്ഥലത്തെത്തിപ്പെട്ടെതായി വിവരിക്കും. മരണപ്പെട്ട ബന്ധുക്കളെ കണ്ടുമുട്ടൽ‌, ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുക, ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും കാണാന്‍ സാധിക്കുക, ദൈവത്തെ കാണുക ഇങ്ങനെ നിരവധി അനുഭവ കഥകൾ.

എന്‍ഡിഇയെക്കുറിച്ചുള്ള ഡച്ച് ഗവേഷകരുടെ പഠനം പറയുന്നത്. 56ശതമാനം ആളുകളും മരണത്തെ ഒരു സുഖാനുഭവമായാണ് കണ്ടതെന്നാണ്, 24 ശതമാനം പേർക്ക് ശരീരത്തിന് പുറത്തെത്തിയ തോന്നലും 30 ശതമാനം ആളുകൾക്ക് ടണലിലൂടെ അതിവേഗം സഞ്ചരിക്കുന്നെന്ന തോന്നലുമാണത്രെ ഉണ്ടായത്.

 



മരണാനുഭവങ്ങളെ മാനസിക ശാരീരികചുറ്റുപാടുകളും സാമൂഹിക അവസ്ഥയും സ്വാധീനിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലുള്ളവരുടെ മരണാസന്ന അനുഭവങ്ങൾക്ക് ഒരു പൊതുസ്വഭാവവും കണ്ടുവരാറുണ്ടത്രെ. സൗത്ത് അമേരിക്ക, ഹവായ് പ്രദേശങ്ങളിലുള്ളവരുടെ അനുഭവങ്ങളിൽ അഗ്നിപർവതമുഖങ്ങളാണ് കടന്നുവരാറുള്ളത്.

തായ്ലൻഡ്, ഇന്ത്യ പോലുള്ളവിടങ്ങളിലുള്ളവരുടെ അനുഭവങ്ങളില്‍ മനോഹരമായ ഭൂപ്രദേശങ്ങളും പ്രകാശോജ്ജ്വലമായ ടണലുമൊക്കെ കാണപ്പെടും. സാംസ്കാരികവും സമൂഹ്യപരവുമായ ഘടകങ്ങള്‍ മരണാനുഭവങ്ങളിലുണ്ടാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

സ്വർഗം മുതൽ ബ്ലാക്ക് ഹോൾ വരെയുള്ള വൈവിദ്ധ്യമാർന്ന അനുഭവങ്ങളാണ് ഓരോരുത്തരും പങ്കുവച്ചത്. ചിലർ യേശുവിനെയും മാലാഖമാരെയും കണ്ടതായി പറയുന്നു.

കല്ലു കൊണ്ട് തീർത്ത പടവുകൾക്ക് മുകളിലായി വെള്ള അങ്കി ധരിച്ച യേശുവിനെ കണ്ടവരുണ്ട്. ദൈവം വലിയൊരു പ്രകാശമായി ദൂരെ പ്രത്യക്ഷപ്പെട്ടെന്നും ചിലർ പറഞ്ഞു. ചിലരുടെ അമാനുഷികത നിറഞ്ഞ വിവരണങ്ങൾ തീർത്തും അവിശ്വസനീയമായിരുന്നു. ബൈബിളിൽ പോലുമില്ലാത്ത വിചിത്രമായ രൂപങ്ങളും അജ്ഞാ ഇടങ്ങളിലേക്കുള്ള യാത്രകളുമാണ് അവർ കണ്ടതെന്ന് പറയുന്നു.ഒരാൾ കണ്ടതാകട്ടെ ഒരു ഉത്ഭവസ്ഥാനമായിരുന്നു. ആ ഉത്ഭവസ്ഥാനത്തേക്ക് പ്രവേശിച്ചാൽ നമ്മൾ പ്രപഞ്ചത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഒരാൾ താൻ 'ബ്ലാക്ക് ഹോളിലേക്ക്' ഭയാനകമായ ഒരു യാത്ര നടത്തിയതായും വെളിപ്പെടുത്തി. ഒരാേ വ്യക്തിക്കുമുണ്ടായ അനുഭവങ്ങളും അവരവരുടേതായ ചുറ്റുപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്.

ദൈവം, യേശു, പ്രിയപ്പെട്ടവർ, പ്രകാശം നിറഞ്ഞ തുരങ്കങ്ങൾ , മനോഹരമായ പൂന്തോട്ടങ്ങൾ തുടങ്ങിയ പൊതുവായ വിഷയങ്ങളാണ് അനുഭവങ്ങളിൽ ഏറെയും.

 



ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുന്ന അഥവാ ശരീരമില്ലാതെ ആത്മാവ് മാത്രമാകുന്ന അവസ്ഥ മരണാനുഭവങ്ങളിലെ സ്ഥിരം കഥകളിലൊന്നാണ്. ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിക്കുന്നതും ബന്ധുക്കളുടെ നിലവിളിയുമൊക്കെ ആ സമയത്ത് കാണുമത്രെ.


നമ്മുടെ സാംസ്കാരിക പശ്ചാത്തലമാണ് ഇത്തരം മതിഭ്രമങ്ങൾക്ക് ചട്ടക്കൂട് നൽകുന്നതെന്നാണ് ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ആൻഡ് അപ്ലിക്കേഷൻസിലെ ഡോ. ഫ്രാൻസ് ലെർണർ പറയുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ കാഴ്ചാമണ്ഡലത്തിൽ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

ആദ്യം അത് ഇടുങ്ങിയ എ ഷേയ്പ്പിലുള്ള തുരങ്കമായും, പിന്നീട് പൂർണ്ണമായ സി ഫൈവ് ഷേയ്പ്പായും ദൃശ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ട് മാത്രം നമ്മുടെ ബോധം ശരീരത്തിൽ നിന്ന് വേർപിരിയുന്ന ആത്മാവുണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.സാധാരണയായി മനുഷ്യൻ മരിക്കുമ്പോൾ ആദ്യം നിലയ്ക്കുന്നത് ഹൃദയമാണെന്ന് നമുക്കറിയാം. അതിന് ശേഷം മെല്ലെ അവയവങ്ങൾ പണിമുടക്കും. പിന്നീട് ശരീരം തണുക്കും. അതിനു ശേഷം പിന്നെയെന്ത് സംഭവിക്കുമെന്നതാണ് പലരുടെയും ചോദ്യം. ഇതിനപ്പുറത്തേക്ക് പല ഊഹാപോഹങ്ങളും മരണത്തെക്കുറിച്ചുണ്ടെങ്കിലും മരണ ശേഷം മനുഷ്യന് എന്ത് സംഭവിക്കുമെന്ന കാര്യം ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്.

മരണത്തിനോടടുത്ത് എത്തിയ മിക്കവരും അവരുടെ ഭൗതിക ശരീരത്തിൽ നിന്ന് വേർപെട്ട് പോയിട്ടുണ്ടെന്ന അനുഭവങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. ഇത് സംഭവിക്കുന്നതിന് കാരണം തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നത് കൊണ്ടാണെന്നാണ് ഗവേഷകർ ചൂണ്ടികാണിക്കുന്നത്. ഇപ്പോൾ ശാസ്ത്രഞ്ജന്മാ‌ർ നടത്തിയ ഗവേഷണം മനുഷ്യന്റെ ബോധത്തെക്കുറിച്ചും തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചും പുതിയ വെളിച്ചമാണ് വീശുന്നത്.

എന്നാൽ ന്യൂറോസയന്റിസ്റ്റുകൾ പറയുന്നത് ഈ തോന്നലുകൾ  ആർക്കും ഉണ്ടാകാമമെന്നാണ്. ഉറക്കത്തിനിടയിൽ എണീറ്റിട്ട് കുറച്ചുനേരം ചലിക്കാനാവാതെ കിടക്കുന്ന സ്ലീപ് പരാലിസിസ് ഉണ്ടാകുന്നവർക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാണ്ട്. കൃഷ്ണമണികള്‍ ചലിച്ചു തുടങ്ങുന്ന 'റാപ്പിഡ് ഐ മൂവ്മെന്റ് എന്ന നിദ്രാവസ്ഥയിലാണ് സ്ലീപ് പരാലിസിസ് ഉണ്ടാകുന്നത്. തലച്ചോർ പ്രവർത്തനാവസ്ഥയിലാകുകയും ശരീരം വിശ്രാന്തിയിലാവുകയും ചെയ്യുന്ന അവസ്ഥയാണിത്.   ഇത് മാത്രമല്ല തലച്ചോറിലെ തലാമസിലെ ടിപിജി എന്ന റൈറ്റ് ടെമ്പറോപറൈറ്റൽ ജങ്ക്ഷനെ ചില രാസവസ്തുക്കളാലും ഉത്തേജിപ്പിച്ച് ഈ അവസ്ഥ കൃത്രിമമായി ഗവേഷകർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

മതവിശ്വാസി ദൈവത്തെ കണ്ടുമുട്ടുമ്പോൾ ഒരു യുക്തിവാദി പ്രകാശം മാത്രമാവും കാണുക. എന്നാൽ ഗവേഷകരുടെ അഭിപ്രായത്തിൽ അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗികൾക്ക് ഇത്തരത്തിലുള്ള തോന്നലുകൾ പലപ്പോഴും ഉണ്ടാകാറുണ്ടത്രെ. ന്യൂറോട്രാന്‍സ്മിറ്ററായ ഡോപമൈന്‍ന്റെ തകരാറുകളാണ് ഹാലൂസിനേഷൻ അഥവാ ഇത്തരം വിഭ്രമമുണ്ടാക്കാൻ കാരണമാകുന്നതെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (28 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends