Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

വിവാഹമോചിതയ്ക്ക് സൗന്ദര്യപട്ടം നൽകില്ല... കിരീടം ബലമായി വലിച്ചൂരി മറ്റൊരാൾക്ക് കൊടുത്തു... പിന്നാലെ പൊട്ടിക്കരച്ചിൽ...

07 APRIL 2021 10:51 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യ മത്സരത്തിനിടെ നടന്ന നാടകീയ സംഭവങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചായാവുന്നത്. മിസിസ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയിൽ നിന്നും മിസിസ്സ് വേൾഡ് ജേതാവ് കിരീടം പിടിച്ചു വാങ്ങി ഫസ്റ്റ് റണ്ണറപ്പിനെ വിജയിയായി അണിയിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾ ലോക ജനതയിലേക്ക് എത്തിയത്. ശ്രീലങ്കയിലെ മിസിസ്സ് ശ്രീലങ്ക മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.

പുഷ്പിക ഡിസിൽവ എന്ന യുവതിയെയാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കയായി വിധികർത്താക്കൾ തിരഞ്ഞെടുത്തത്. തുടർന്ന് കിരീടം അണിയിക്കുന്നതിനായി മുൻ മിസ്സിസ് ശ്രീലങ്കയും മിസ്സീസ് വേൾഡ് ജേതാവുമായ കരോലിൻ ജൂറിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു. സദസ്സിന്റെ കരഘോഷത്തിനിടെ കരോലിൻ പുതിയ മിസ്സിസ് ശ്രീലങ്കയായ പുഷ്പികയെ കിരീടം അണിയിച്ചു. തുടർന്ന് ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പുകൾക്കൊപ്പം പുഷ്പിക വിക്ടറി വാക്ക് നടത്തിയതിന് പിന്നാലെയാണ് വേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

മത്സരത്തിന്റെ നിയമാവലി അനുസരിച്ച് വിവാഹമോചിതയായ സ്ത്രീക്ക് മിസ്സിസ് ശ്രീലങ്ക പട്ടം നൽകാൻ അർഹതയില്ലെന്നും അതിനാൽ ഫസ്റ്റ് റണ്ണറപ്പായ യുവതിക്ക് കിരീടം നൽകുകയാണെന്നും കരോലിൻ പെട്ടന്ന് പ്രഖ്യാപിച്ചു. കിരീട ധാരണത്തിന് ശേഷം വൈകാതെ തന്നെ മിസ്സീസ് ശ്രീലങ്ക പട്ടം തിരികെ വാങ്ങാൻ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതിനു ശേഷം പുഷ്പികയുടെ തലയിൽ നിന്നും കിരീടം ബലമായി വലിച്ചൂരി കരോലിൻ ഇത് ഫസ്റ്റ് റണ്ണറപ്പായ യുവതിയെ അണിയിച്ചു. ഇത് കണ്ട പുഷ്പിക കരഞ്ഞു കൊണ്ട് വേദിയിൽ നിന്ന് പോവുകയും ചെയ്തു. സദസ്സിലുണ്ടായിരുന്നവർക്ക് പുറമേ ആയിരക്കണക്കിന് പേരാണ് ഈ സംഭവങ്ങളെല്ലാം തത്സമയം ടി.വി. ചാനലുകളിലൂടെ വീക്ഷിച്ചത്. നാഷണൽ ടിവിയിലാണ് സംഭവങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിച്ചത്. ഈ നടപടിക്കെതിരെ വിവിധ കോണിൽ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

തനിക്കേറ്റ മാനക്കേടിൽ 31 കാരിയായ പുഷ്പിക നിറ കണ്ണുകളുമായാണ് വേദിയിൽ നിന്നും മടങ്ങിയത്. സൗന്ദര്യ മത്സരം വിവാദമായതിന് പിന്നാലെ പുഷ്പിക ഡിസിൽവ ഫെയ്‌സ്ബുക്കിലൂടെ മറുപടി നൽകുകയും ചെയ്തു. താൻ വിവാഹമോചിതയല്ലെന്നും അങ്ങനെയാണെങ്കിൽ തന്റെ വിവാഹമോചന രേഖകൾ ഹാജരാക്കാൻ വെല്ലുവിളിക്കുകയാണെന്നും അവർ ഫെയ്‌സ്ബുക്കിലൂടെ മറുപടി അറിയിച്ചു.

ഒരു യഥാർത്ഥ ബ്യൂട്ടി ക്വീൻ മറ്റൊരു സ്ത്രീയുടെ കിരീടം തട്ടിയെടുക്കുന്നയാളല്ല, മറിച്ച് മറ്റൊരു സ്ത്രീയുടെ കിരീടം രഹസ്യമായി സ്ഥാപിക്കുന്ന സ്ത്രീയാണ്! എന്നും അവര്‍ പറഞ്ഞു. കിരീടം ബലമായി പിടിച്ചു വാങ്ങിയപ്പോൾ തന്റെ തലയ്ക്ക് പരിക്കേറ്റെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പുഷ്പിക വ്യക്തമാക്കി.

സംഭവം വൻ വിവാദമായതോടെ മിസിസ്സ് ശ്രീലങ്ക മത്സരത്തിന്റെ സംഘാടകരും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട് ഇപ്പോൾ. പുഷ്പിക ഡിസിൽവ വിവാഹ മോചിതയല്ലെന്നും വിജയിയുടെ കിരീടം അവർക്ക് തന്നെ തിരികെ നൽകുമെന്നുമാണ് സംഘാടകർ അറിയിച്ചത്.

കരോലിൻ ജൂറിയുടെ പെരുമാറ്റം നാണക്കേടുണ്ടാക്കിയെന്നും സംഭവത്തിൽ മിസിസ്സ് വേൾഡ് ഓർഗനൈസേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (17 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (54 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends