Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

'കല്ലറയ്ക്കുള്ളിൽ' ഹിസ്‌ബുള്ളയുടെ സ്വൈര വിഹാരം.! ഹമാസിനെ കടത്തി വെട്ടുന്ന തുരങ്കങ്ങൾ; പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം തകര്‍ത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന

13 NOVEMBER 2024 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം; 31 മരണം, 160 പേർക്ക് പരിക്ക് .പള്ളിയുടെ കവാടത്തില്‍ ചാവേറുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ഇവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുണ്ടായി

24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

മേഘാലയില്‍ കല്‍ക്കരി ഖനിയിലെ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഹിസ്ബുള്ളയെ കീഴ്പ്പെടുത്താൻ ഉള്ള കഠിന ശ്രമത്തിലാണ് ഇസ്രായേൽ. വലിയ  രീതിയിൽ ഉള്ള നീക്കങ്ങൾ തന്നെയാണ് ഇസ്രായേൽ നടത്തുന്നത്. ഹിസ്ബുള്ള നിര്‍മിച്ച  ഭൂഗര്‍ഭ തുരങ്കങ്ങൾ  തകര്‍ത്തെറിഞ്ഞും അവയെ തരിപ്പണമാക്കിയും  ഇസ്രായേൽ മുന്നോട്ട് നീങ്ങുകയാണ്.   പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച  ഭൂഗര്‍ഭ തുരങ്കം തകര്‍ത്തെറിഞ്ഞു.  അതില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ പുറത്തിറങ്ങാന്‍പോലും  അനുവദിക്കാതെ വായു കടക്കാത്ത വിധം തുരങ്കം അടച്ചു . സമാനമായ പത്തോളം  തുരങ്കങ്ങള്‍  ലെബനോനിലുണ്ട് .തുരങ്കത്തിലേക്ക് ഇസ്രായേല്‍ വിഷപ്പുക അടിച്ചശേഷമാണ് തുരങ്കം അടച്ചത് . ഗാസയില്‍   ഹമാസിന്റെ ഇരുപതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  തുരങ്കങ്ങള്‍ പോലെയല്ല, ഭീകരര്‍ക്ക് ദിവസങ്ങളോളം എല്ലാസൗകര്യങ്ങളോടുംകൂടി തങ്ങാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍.  

മാത്രമല്ല അവയിൽ  വന്‍ ആയുധശേഖം  ഒളിപ്പിച്ചിരിക്കുകയാണ് .തെക്കന്‍ ലെബനോനില്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ ബോംബ് ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ത്തു .  അവയുടെ ഫോട്ടോയും വീഡിയോയും  പുറത്തുവിട്ടു .  കൂറ്റന്‍ തുരങ്കം സെമിത്തേരിയുടെ അടിയിലാണെന്നും  തുരങ്കത്തില്‍ വന്‍ ആയുധശേഖരവും അതിനുള്ളില്‍ ഹിസ്ബുള്ള തീവ്രവാദികളും ഒളിച്ചിരിക്കുന്നതായി   ഇസ്രായേല്‍ ഡ്രോണുകള്‍ കണ്ടെത്തി .
തുരങ്കങ്ങളിൽ ഇസ്രായേൽ സേന കണ്ട കാഴ്ച നടുക്കുന്നതാണ് .
ഒരു മാസത്തേക്കുള്ള ആഹാരവും ശീതീകരിച്ച കിടുപ്പുമുറികളുമൊക്കെ ഈ തുരങ്കങ്ങളില്‍ സജ്ജമാക്കിയിരുന്നു.  ഇവിടെയുള്ള ഹിസ്ബുള്ളയുടെ കണ്‍ട്രോള്‍ റൂമുകളും തീവ്രവാദികള്‍ക്ക്  ഉറങ്ങാനുള്ള മുറികളും സൈന്യം തകര്‍ത്ത് തരിപ്പണമാക്കി. റോക്കറ്റ്, ഗ്രനേഡ് ലോഞ്ചറുകള്‍, തോക്കുകള്‍, ബുള്ളറ്റുകള്‍ തുടങ്ങി ഹിസ്ബുള്ളയുടെ വന്‍ ആയുധ ശേഖരം കണ്ടെത്തി .
കൈയ്യില്‍നിന്നും തൊടുത്ത് വിടുന്ന ഷെല്ലുകള്‍, ജനറേറ്ററുകളുടെ സംഭരണ മുറി, വാട്ടര്‍ ടാങ്കുകള്‍, പാചകമുറികള്‍ എന്നിവയെല്ലാം  ടണലിനുള്ളില്‍ ഉണ്ടായിരുന്നു. സെമിത്തേരിയില്‍  മൃതദേഹം സംസ്‌കരിച്ചിടത്തു പോലും സ്ലാബുകള്‍ മാറ്റി ഹിസ്ബുല്ല റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള  ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു.

ലെബനോനിലെ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി . ഒറ്റ നോട്ടത്തില്‍ സെമിത്തേരിയെന്ന് തോന്നും എന്നാൽ  അടിയില്‍ ഭീമന്‍ ടണലുകൾ . കല്ലറ എന്ന് തോന്നിക്കുന്ന വിധത്തിൽ  വാതില്‍ . കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വൻ തുരങ്കം.  കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.  ലബനന്‍ അതിര്‍ത്തി കടന്ന് പരിശോധിച്ചപ്പോള്‍ ഇത്തരത്തിലുള്ള നിരവധി തുരങ്കങ്ങള്‍ കണ്ടു . 

ഒരുപാടു കാലം താമസിക്കാന്‍  സജ്‌ജമാക്കിയ സൗകര്യങ്ങളും ആക്രമിക്കാന്‍ പര്യാപ്തമായ ആയുധങ്ങളും   കണ്ടെത്തി . എ.കെ.-47 ഉള്‍പ്പെടെ വലിയ ആയുധശേഖരം പിടിച്ചെടുത്തു . എന്തായാലും ഒരു തീവ്രവാദി പോലും പുറത്തിറങ്ങാത്ത വിധവും ഇനിയൊരുക്കലും തുറക്കാനാവാത്ത വിധവും  4500 ഘനമീറ്റര്‍ കോണ്‍ക്രീറ്റ് പമ്പുചെയ്താണ് ഇസ്രായേല്‍  തുരങ്കം അടച്ചുകളഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
 

തെക്കന്‍ ലെബനോനനിലെ ഗ്രാമങ്ങളിലുടനീളം ഇത്തരത്തിലുള്ള ഭീകരത്താവളങ്ങള്‍ ഹിസ്ബുള്ള പണിതിട്ടുണ്ടെന്ന് ഇസ്രായേല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വന്‍പോരാട്ടത്തിനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. വരും ദിവസങ്ങളില്‍  തുരങ്കങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് ഹിസ്ബുള്ളയെ നാമാവശേഷമാക്കാനാണ് ഇസ്രായേലിന്റെ നീക്കം. ലെബനോനനിലെ ഒരുഗ്രാമംപോലും കൈയടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിനാവില്ലെന്ന് തിങ്കളാഴ്ച ഹിസ്ബുള്ള പറഞ്ഞതിനു പിന്നാലെയാണ് ഇസ്രായേല്‍ അതിമാരകമായ ആക്രമണം അഴിച്ചുവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (4 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (4 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (4 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (4 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (5 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (5 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (5 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (5 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (6 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (7 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (7 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (7 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (7 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends