Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

'കല്ലറയ്ക്കുള്ളിൽ' ഹിസ്‌ബുള്ളയുടെ സ്വൈര വിഹാരം.! ഹമാസിനെ കടത്തി വെട്ടുന്ന തുരങ്കങ്ങൾ; പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം തകര്‍ത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന

13 NOVEMBER 2024 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

10,000 വർഷത്തിന് ശേഷം എത്യോപ്യയിൽ അഗ്നിപർവ്വത സ്ഫോടനം; ചാരം ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നു ; കണ്ണൂർ - അബുദാബി ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്‌റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്‍റെ നല്ലൊരു മേയര്‍ ആയിരിക്കും'

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

ഹിസ്ബുള്ളയെ കീഴ്പ്പെടുത്താൻ ഉള്ള കഠിന ശ്രമത്തിലാണ് ഇസ്രായേൽ. വലിയ  രീതിയിൽ ഉള്ള നീക്കങ്ങൾ തന്നെയാണ് ഇസ്രായേൽ നടത്തുന്നത്. ഹിസ്ബുള്ള നിര്‍മിച്ച  ഭൂഗര്‍ഭ തുരങ്കങ്ങൾ  തകര്‍ത്തെറിഞ്ഞും അവയെ തരിപ്പണമാക്കിയും  ഇസ്രായേൽ മുന്നോട്ട് നീങ്ങുകയാണ്.   പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച  ഭൂഗര്‍ഭ തുരങ്കം തകര്‍ത്തെറിഞ്ഞു.  അതില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ പുറത്തിറങ്ങാന്‍പോലും  അനുവദിക്കാതെ വായു കടക്കാത്ത വിധം തുരങ്കം അടച്ചു . സമാനമായ പത്തോളം  തുരങ്കങ്ങള്‍  ലെബനോനിലുണ്ട് .തുരങ്കത്തിലേക്ക് ഇസ്രായേല്‍ വിഷപ്പുക അടിച്ചശേഷമാണ് തുരങ്കം അടച്ചത് . ഗാസയില്‍   ഹമാസിന്റെ ഇരുപതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  തുരങ്കങ്ങള്‍ പോലെയല്ല, ഭീകരര്‍ക്ക് ദിവസങ്ങളോളം എല്ലാസൗകര്യങ്ങളോടുംകൂടി തങ്ങാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍.  

മാത്രമല്ല അവയിൽ  വന്‍ ആയുധശേഖം  ഒളിപ്പിച്ചിരിക്കുകയാണ് .തെക്കന്‍ ലെബനോനില്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ ബോംബ് ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ത്തു .  അവയുടെ ഫോട്ടോയും വീഡിയോയും  പുറത്തുവിട്ടു .  കൂറ്റന്‍ തുരങ്കം സെമിത്തേരിയുടെ അടിയിലാണെന്നും  തുരങ്കത്തില്‍ വന്‍ ആയുധശേഖരവും അതിനുള്ളില്‍ ഹിസ്ബുള്ള തീവ്രവാദികളും ഒളിച്ചിരിക്കുന്നതായി   ഇസ്രായേല്‍ ഡ്രോണുകള്‍ കണ്ടെത്തി .
തുരങ്കങ്ങളിൽ ഇസ്രായേൽ സേന കണ്ട കാഴ്ച നടുക്കുന്നതാണ് .
ഒരു മാസത്തേക്കുള്ള ആഹാരവും ശീതീകരിച്ച കിടുപ്പുമുറികളുമൊക്കെ ഈ തുരങ്കങ്ങളില്‍ സജ്ജമാക്കിയിരുന്നു.  ഇവിടെയുള്ള ഹിസ്ബുള്ളയുടെ കണ്‍ട്രോള്‍ റൂമുകളും തീവ്രവാദികള്‍ക്ക്  ഉറങ്ങാനുള്ള മുറികളും സൈന്യം തകര്‍ത്ത് തരിപ്പണമാക്കി. റോക്കറ്റ്, ഗ്രനേഡ് ലോഞ്ചറുകള്‍, തോക്കുകള്‍, ബുള്ളറ്റുകള്‍ തുടങ്ങി ഹിസ്ബുള്ളയുടെ വന്‍ ആയുധ ശേഖരം കണ്ടെത്തി .
കൈയ്യില്‍നിന്നും തൊടുത്ത് വിടുന്ന ഷെല്ലുകള്‍, ജനറേറ്ററുകളുടെ സംഭരണ മുറി, വാട്ടര്‍ ടാങ്കുകള്‍, പാചകമുറികള്‍ എന്നിവയെല്ലാം  ടണലിനുള്ളില്‍ ഉണ്ടായിരുന്നു. സെമിത്തേരിയില്‍  മൃതദേഹം സംസ്‌കരിച്ചിടത്തു പോലും സ്ലാബുകള്‍ മാറ്റി ഹിസ്ബുല്ല റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള  ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു.

ലെബനോനിലെ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി . ഒറ്റ നോട്ടത്തില്‍ സെമിത്തേരിയെന്ന് തോന്നും എന്നാൽ  അടിയില്‍ ഭീമന്‍ ടണലുകൾ . കല്ലറ എന്ന് തോന്നിക്കുന്ന വിധത്തിൽ  വാതില്‍ . കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വൻ തുരങ്കം.  കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.  ലബനന്‍ അതിര്‍ത്തി കടന്ന് പരിശോധിച്ചപ്പോള്‍ ഇത്തരത്തിലുള്ള നിരവധി തുരങ്കങ്ങള്‍ കണ്ടു . 

ഒരുപാടു കാലം താമസിക്കാന്‍  സജ്‌ജമാക്കിയ സൗകര്യങ്ങളും ആക്രമിക്കാന്‍ പര്യാപ്തമായ ആയുധങ്ങളും   കണ്ടെത്തി . എ.കെ.-47 ഉള്‍പ്പെടെ വലിയ ആയുധശേഖരം പിടിച്ചെടുത്തു . എന്തായാലും ഒരു തീവ്രവാദി പോലും പുറത്തിറങ്ങാത്ത വിധവും ഇനിയൊരുക്കലും തുറക്കാനാവാത്ത വിധവും  4500 ഘനമീറ്റര്‍ കോണ്‍ക്രീറ്റ് പമ്പുചെയ്താണ് ഇസ്രായേല്‍  തുരങ്കം അടച്ചുകളഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
 

തെക്കന്‍ ലെബനോനനിലെ ഗ്രാമങ്ങളിലുടനീളം ഇത്തരത്തിലുള്ള ഭീകരത്താവളങ്ങള്‍ ഹിസ്ബുള്ള പണിതിട്ടുണ്ടെന്ന് ഇസ്രായേല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വന്‍പോരാട്ടത്തിനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. വരും ദിവസങ്ങളില്‍  തുരങ്കങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് ഹിസ്ബുള്ളയെ നാമാവശേഷമാക്കാനാണ് ഇസ്രായേലിന്റെ നീക്കം. ലെബനോനനിലെ ഒരുഗ്രാമംപോലും കൈയടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിനാവില്ലെന്ന് തിങ്കളാഴ്ച ഹിസ്ബുള്ള പറഞ്ഞതിനു പിന്നാലെയാണ് ഇസ്രായേല്‍ അതിമാരകമായ ആക്രമണം അഴിച്ചുവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (23 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (47 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (3 hours ago)

Malayali Vartha Recommends