എംബാം ചെയ്ത് നാട്ടിലേയ്ക്ക് അയച്ച മലയാളിയുടെ മൃതദേഹം മാറി; ഗൾഫിൽ മരിച്ച വയനാട് സ്വദേശിക്ക് പകരം നാട്ടിലെത്തിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം

ഗൾഫിൽ വെച്ച് മരണപ്പെട്ട അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. ഗള്‍ഫില്‍ വെച്ച് മരണപ്പെട്ട അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസ മകന്‍ നിഥിന്‍ (30) ന്‍റെ മൃതദേഹത്തിന് പകരം, ഗള്‍ഫില്‍ വെച്ച് മരണപ്പെട്ട ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ 11 വര്‍ഷത്തോളം അബുദാബിയിലെ ഒരു സ്വാകാര്യ കമ്പനിയിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന നിഥിനെ ജൂലൈ അഞ്ചിനാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ഇവിടെ നിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പെട്ടി തുറക്കുന്നതിന് മുന്‍പു തന്നെ മൃതദേഹം മാറിയെന്ന് മനസിലായി. തുടര്‍ന്ന് ബന്ധുക്കള്‍ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോള്‍ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് കയറ്റി അയച്ചതെന്നും കണ്ടത്തി.
തുടര്‍ന്ന് ചെന്നൈ സ്വദേശിയുടെ മൃതദേഹം പോലീസ് നിര്‍ദേശപ്രകാരം അമ്ബലവയല്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിഥിന്റെ മൃതദേഹം വിദേശത്ത് തന്നെയുണ്ടെന്നാണ് സൂചന. അബുദാബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കരിപ്പൂരിലേക്ക് അയച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്ന് മനസിലായത്. എന്നാല്‍ മൃതദേഹത്തിനൊപ്പം അയച്ചത് നിഥിന്റെ രേഖകളായിരുന്നു. അവിവാഹിതനാണ് നിഥിന്‍. മാതാവ്: ദേവി. സഹോദരങ്ങള്‍: ജിപിന്‍, ജിഥിന്‍.
https://www.facebook.com/Malayalivartha


























