Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

മാസാവസാനം ശമ്പളം കിട്ടുന്ന പ്രതാപ കാലം തിരിച്ചു കൊണ്ടു വന്നതോടെ ടോമിന്‍ ജെ തച്ചങ്കരി ജീവനക്കാരുടെ പ്രിയങ്കരനായി; ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ തച്ചങ്കരി തന്നെ പരിഹരിച്ചപ്പോള്‍ നോക്കുകുത്തിയായി യൂണിയനുകള്‍; പുതിയ ബസുകള്‍ വാങ്ങി കടക്കെണിയിലാകുന്നതിനേക്കാള്‍ നല്ലത് വാടകയ്‌ക്കെടുത്താല്‍ മതിയെന്ന തച്ചങ്കരിയുടെ പ്രസ്താവന ഏറ്റെടുത്ത് യൂണിയനുകള്‍ 

16 JULY 2018 08:42 AM IST
മലയാളി വാര്‍ത്ത

മാസാവസാനം ശമ്പളം കിട്ടുന്ന ഒരു പ്രതാപ കാലമുണ്ടായിരുന്നു കെഎസ്ആര്‍ടിസിക്ക്.എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി കടക്കെണിയിലായി. പൂട്ടലിന്റെ വക്കലെത്തിയ കെഎസ്ആര്‍ടിസിയില്‍ ശമ്പളം വീണ്ടും മാസാവസാനം കൊണ്ടു വന്നതോടെ ടോമിന്‍ ജെ തച്ചങ്കരി ജീവനക്കാരുടെ പ്രിയങ്കരനായി. ഒന്നുകില്‍ എന്നെ ഭരിക്കാന്‍ അനുവദിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുക കെഎസ് ആര്‍ടിസിയുടെ സിഎംഡിയായി ചുമതലയേറ്റപ്പോള്‍ ടോമിന്‍ തച്ചങ്കരി യൂണിയന്‍ നേതാക്കളോട് പറഞ്ഞത്. കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ വേണ്ടത് ജീവനക്കാരുടെ പിന്തുണയാണെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. കൃത്യമായി ശമ്പളം നല്‍കി. ഇതിനൊപ്പം യൂണിയനുകള്‍ക്കും മൂക്കു കയറിട്ടു. ഇതോടെ തച്ചങ്കരി സ്റ്റാറായി. ഫ്‌ളൈ ബസും ചില്‍ ബസും ഇലക്ട്രിക്ക് ബസുമെല്ലാം താരമായി. ഇതോടെ അദര്‍ഡ്യൂട്ടിയുടെ പേരില്‍ ജോലിചെയ്യാതിരുന്ന യൂണിയന്‍ നേതാക്കളെ ബസില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോള്‍ തുടങ്ങിയ എതിര്‍പ്പ് പുതിയ തലത്തിലെത്തി.

ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടില്‍ നിന്ന് മാസവരി പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന മാനേജ്‌മെന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാനേജ്‌മെന്റും തൊഴിലാളി നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായത്. ഇത് യൂണിയനുകള്‍ക്ക് ഇരുട്ടത്ത് കിട്ടിയ അടിയായി. വീണ്ടും സമ്മതപത്രം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിക്കുന്നത് യൂണിയനുകളുടെ പണമൊഴുക്കിനെ ബാധിച്ചു. 

എങ്ങനേയും തച്ചങ്കരിയെ ഓട്ടിച്ചാലേ കാര്യമുള്ളൂവെന്ന് അവര്‍ തിരിച്ചറിയുന്നു. അങ്ങനെ കൊടിയുടെ നിറം നോക്കാതെ ഒരുമിക്കുകയാണ് അവര്‍. മറ്റു സംസ്ഥാനങ്ങളില്‍ ലാഭകരമായി നടപ്പാക്കിയ വാടക ബസ്, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പൊളിക്കാനാണ് കെ.എസ്.ആര്‍.ടി.സി.യിലെ ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ ശ്രമം. ഇതിനായി സമര പ്രഖ്യാപനവും നടത്തുന്നു.

സിഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവരാണ് സംയുക്തസമര സമിതിയിലുള്ളത്. ശമ്പള പരിഷ്‌കരണം നടത്തുക, ഡി.എ. കുടിശ്ശിക അനുവദിക്കുക തുടങ്ങി സാമ്പത്തിക ബാധ്യതയുള്ള ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. സര്‍ക്കാര്‍സഹായമില്ലാതെ ഇത് പരിഗണിക്കാനാകില്ലെന്നു മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായി ശമ്പളം കിട്ടുന്നതും മറ്റ് കാര്യങ്ങളുമൊന്നും ആരും നോക്കുന്നില്ല. ശമ്പളം കിട്ടാതെ വന്നാലും തച്ചങ്കരിയെ വാഴിക്കില്ലെന്നാണ് യൂണിയനുകളുടെ പൊതു നിലപാട്. എല്ലാ മാസവും ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിരിക്കുന്നതിനെ തന്ത്രപരമായി നിര്‍ത്തി. ഇതോടെ യൂണിയനുകള്‍ കടുതല്‍ പ്രതിസന്ധിയിലുമായി.

നിലവില്‍ പരിഷ്‌കാരങ്ങളുടെ പേരില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. പരിഷ്‌കാരത്തെ സ്വകാര്യ വത്കരണമാക്കുകയാണ് യൂണിയനുകള്‍. പുതിയ ബസുകള്‍ വാങ്ങാന്‍ ലോണെടുത്താണ് കെ എസ് ആര്‍ ടി സിയുടെ ബാധ്യത കൂടാന്‍ കാരണം. ഇത് മനസ്സിലാക്കിയാണ് വാടക വണ്ടിയിലേക്ക് തിരിഞ്ഞത്. കിഫ്ബി വായ്പയില്‍ പുതിയ ബസ് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെന്നു കണക്കുകള്‍ നിരത്തി മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. സ്വന്തം ഓര്‍ഡിനറി ബസ് ഒരു കിലോമീറ്റര്‍ ഓടുന്നതിന് 65 രൂപയാണ് ചെലവ്. ഓരോ ബസിനും കണ്ടക്ടര്‍ക്കും െ്രെഡവര്‍ക്കും പുറമെ നാലര ജീവനക്കാര്‍ കൂടിയുണ്ട്. അതേസമയം ബസ് വാടകയ്‌ക്കെടുത്താല്‍ കിലോമീറ്ററിന് 45 രൂപ മതിയാകും.

ഡ്രൈവറും ബസും സ്വകാര്യകമ്പനി നല്‍കും. കണ്ടക്ടറെ മാത്രം കെ.എസ്.ആര്‍.ടി.സി. നിയോഗിച്ചാല്‍ മതി. ബസിനും ഡ്രൈവര്‍ക്കുമാണ് ക്ഷാമമുള്ളത്. ഇത് തത്കാലം പരിഹരിക്കാനാകും. മൊത്തം ബസുകളില്‍ 70 ശതമാനവും ഓര്‍ഡിനറി ബസുകളാണ്. ഇവയാണ് നഷ്ടമുണ്ടാക്കുന്നത്. ഇവയെ പലതവണ റീ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും ഭീമമായ പ്രവര്‍ത്തനച്ചെലവ് കാരണം ലാഭത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവനക്കാരെ കുറയ്ക്കാതെയോ, പ്രവര്‍ത്തന ച്ചെലവ് കുറയ്ക്കാതെയോ സ്ഥാപനം ലാഭത്തിലാകണമെങ്കില്‍ മുതല്‍മുടക്കില്ലാതെ കൂടുതല്‍ ബസുകള്‍ ഇറക്കേണ്ടിവരുമെന്ന് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള സമര്‍ത്ഥമായ നീക്കമായിരുന്നു വാടക വണ്ടി. എന്നാല്‍ യൂണിയനുകളുടെ പണം ഇല്ലാതാക്കിയ എംഡി കെ എസ് ആര്‍ ടി സിയെ ലാഭത്തിലേക്ക് നയിക്കേണ്ടതില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

വാടക വണ്ടി പദ്ധതിയിലൂടെ സ്വകാര്യബസുകളുടെ കുത്തകപ്പാതകളിലേക്കും കടന്നുകയറാന്‍ കഴിയും. നഷ്ടമെന്നു വിമര്‍ശിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ സ്വകാര്യവത്കരണം ഇടതുപക്ഷത്തിന്റെ നയമല്ലെന്നു പറഞ്ഞാണ് എതിര്‍പ്പുയര്‍ന്നിട്ടുള്ളത്. ആവശ്യത്തിന് ബസില്ലാത്തതിനാല്‍ ദേശസാത്കൃത പാതകള്‍പോലും സ്വകാര്യബസുകള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് വാടകവണ്ടികള്‍വഴി തിരിച്ചെടുത്താല്‍ ദേശസാത്കരണം പൂര്‍ത്തിയാകുമെന്നും ഭരണസമിതിക്കുള്ള കുറിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (1 hour ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (2 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (2 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (2 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (3 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (3 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (3 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (3 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (4 hours ago)

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും  (4 hours ago)

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍  (4 hours ago)

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി  (4 hours ago)

Malayali Vartha Recommends