വയറുവേദനയുണ്ടെന്ന് പറഞ്ഞ് വടക്കന്തറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചു; ബന്ധു വീട്ടിലെ കല്യാണം കൂടാൻ നേരത്തേയെത്തണമെന്ന് ഭാര്യ ഓർമ്മിപ്പിച്ചിട്ടും ഭർത്താവിനെ കാണാതായതോടെ അന്വേഷണം തുടങ്ങി... ഒടുവിൽ പോലീസുകാരനെ കണ്ടെത്തിയത് യാക്കര പുഴയിലെ തടയണയിൽ മരിച്ചനിലയിൽ
കാണാതായ കസബ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ മരിച്ച നിലയിൽ. കണ്ണാടി പാണ്ടിയോട് കൃഷ്ണ കൃപയില്‍ റെനില്‍ (42) ആണ് മരിച്ചത്. ഞായറാഴ്ചമുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ അഞ്ചരയ്ക്ക് വടക്കന്തറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചതാണ്.
വയറുവേദനയുണ്ടെന്നും പോവുന്ന വഴി യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു പോവുമെന്നും റിനില്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ബന്ധു വീട്ടില്‍ ഇന്നലെ നടക്കുന്ന കല്ല്യാണത്തിന് നേരത്തെയെത്താന്‍ റിനിലിനോട് ഭാര്യ പറഞ്ഞിരുന്നു.
രാവിലെ ഏറെ നേരമായിട്ടും റിനിലിനെ കാണാതായപ്പോള്‍ ഭാര്യ സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ റിനിലിന്റെ ഫോണ്‍ യാക്കര പുഴയോരത്തുണ്ടെന്ന് കണ്ടെത്തി. പൊലീസ് സംഘം പുഴയോരത്ത് എത്തിയപ്പോള്‍ റിനിലിന്റെ ബൈക്കും പേഴ്സും ഓഫായ മൊബൈല്‍ ഫോണും കണ്ടെത്തുകയായിരുന്നു.
രാവിലെ പുനരാരംഭിച്ച തിരച്ചിലില്‍ യാക്കര പുഴയിലുള്ള തടയണയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ്ങ് ടീമാണ് തിരച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha