Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..

28 APRIL 2026 08:53 PM IST
മലയാളി വാര്‍ത്ത

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി. ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറിയതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുനരധിവാസ നടപടികള്‍ വൈകുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തില്‍, മുഖം രക്ഷിക്കാനുള്ള നീക്കമായാണ് ടൗണ്‍ഷിപ്പിലെ ആദ്യ ഘട്ട താക്കോല്‍ ദാനം വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ മൂന്നാം സോണില്‍ ഉള്‍പ്പെട്ട ക്ലസ്റ്ററിലെ വീടുകളാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.

വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ ചോര്‍ച്ച ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ ഗുണഭോക്താക്കള്‍ ഉയര്‍ത്തിയിരുന്നു. ഈ അപാകതകളെല്ലാം പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൈമാറ്റ നടപടികളിലേക്ക് അധികൃതര്‍ കടന്നത്. കിറ്റ്‌കോ (KITCO), ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (ULCCS) എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഓരോ കുടുംബവും തങ്ങള്‍ക്ക് അനുവദിച്ച വീടുകള്‍ നേരിട്ട് പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. ഇനിയും എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അടിയന്തരമായി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കും.

 

താക്കോല്‍ കൈമാറ്റം നടന്നുവെങ്കിലും ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കിടയിലെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി. ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കപ്പെട്ട 178 കുടുംബങ്ങളും ഒന്നിച്ച് മാത്രമേ താമസം തുടങ്ങുകയുള്ളൂ എന്ന ഉറച്ച തീരുമാനത്തിലാണ് താക്കോല്‍ ഏറ്റുവാങ്ങിയ കുടുംബങ്ങളും. സര്‍ക്കാരിന്റെ സാങ്കേതികമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏഴ് കുടുംബങ്ങള്‍ ഇപ്പോള്‍ താക്കോല്‍ സ്വീകരിച്ചത്. തങ്ങളോടൊപ്പം ദുരന്തം അനുഭവിച്ച ബാക്കിയുള്ള എല്ലാവര്‍ക്കും വീട് ലഭിച്ച ശേഷം, ഒരൊറ്റ ദിവസം എല്ലാവരും ഒന്നിച്ച് പ്രവേശനം നടത്താനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തങ്ങള്‍ക്ക് ഇനി ബാക്കിയുള്ളത് ഈ അതിജീവന കൂട്ടായ്മ മാത്രമാണെന്ന് ഗുണഭോക്താക്കള്‍ വികാരാധീനരായി പറഞ്ഞു. സര്‍ക്കാരിന്റെയും കേരള സമൂഹത്തിന്റെയും പിന്തുണയ്ക്ക് നന്ദി പറയുമ്പോഴും, തങ്ങളുടെ ഒത്തൊരുമയ്ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നു. മുസ്ലിം ലീഗ് ഇതിനോടകം തന്നെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി പുനരധിവാസത്തില്‍ മാതൃക കാട്ടിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പും പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ വയനാടിന്റെ പുനര്‍ജന്മത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകും. വരും ദിവസങ്ങളില്‍ ബാക്കി 171 കുടുംബങ്ങളുടെ കൂടി പരിശോധനകള്‍ പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് പൂര്‍ണ്ണമായും ജനവാസയോഗ്യമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

ലീഗിന്റെ സ്‌നേഹഭവനങ്ങള്‍

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളില്‍ 51 വീടുകളിലാണ് ആദ്യഘട്ടം ഗൃഹപ്രവേശനം നടന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമര്‍പ്പണം നടത്തിയത്. മുട്ടില്‍-മേപ്പാടി സംസ്ഥാനപാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് എട്ടു സെന്റില്‍ 1060 ചതുരശ്ര അടിയില്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, രണ്ട് ശൗചാലയങ്ങള്‍, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, കട്ടപാകിയ മുറ്റം, മുന്‍വശത്ത് ഏഴുമീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുദ്ധജലത്തിന് കിണര്‍കുഴിച്ച് ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും മുസ്ലിം ലീഗാണ് നല്‍കിയത്. ആവശ്യമെങ്കില്‍ രണ്ടാംനില പണിയാനുള്ള തറബലത്തോടെയാണ് നിര്‍മാണം. സര്‍ക്കാരിന്റെ ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെടുകയും എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന വീട് വേണ്ടെന്നുവെച്ച് മുസ്ലിം ലീഗിന് അപേക്ഷനല്‍കുകയും ചെയ്തവരെയാണ് പരിഗണിച്ചത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ത്തന്നെ വീടുകള്‍ വേണമെന്ന ആവശ്യത്തിന് പരിഗണനനല്‍കിയാണ് വെള്ളിത്തോട് സ്ഥലം വാങ്ങിയത്. രണ്ടാംഘട്ടത്തില്‍ നല്‍കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിം ലീഗിന്റെ ഭവനസമുച്ചയത്തില്‍ ഒരുങ്ങും.

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മ്മിച്ച വീടുകളുടെ ഗൃഹപ്രവേശനം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായതോടെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. നിരവധി പേരാണ് ഇക്കാര്യത്തില്‍ ലീഗിനെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകളും വിഡിയോകളുമായി രംഗത്തെത്തിയത്. പറഞ്ഞ വാക്ക് പാലിച്ച്, മുസ്ലിം ലീഗ് നിര്‍മ്മിച്ച വീടുകളുടെ ഗൃഹപ്രവേശം നടക്കുമ്പോള്‍, ഓരോ മലയാളിയുടെയും നെഞ്ച് നിറയുകയാണെന്നായിരുന്നു പ്രതികരണങ്ങള്‍.

'മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇന്ന് ഒരു മേല്‍ക്കൂരയായി. ദുരന്തം നടന്നപ്പോള്‍ വാഗ്ദാനങ്ങള്‍ പലതും കേട്ടു. പക്ഷെ ലീഗ് പറഞ്ഞു, ചെയ്തു കാണിച്ചു. മേപ്പാടി തൃക്കൈപ്പറ്റ വെള്ളിത്തോട്ടില്‍ 11.5 ഏക്കറില്‍ 105 വീടുകള്‍ എന്ന വലിയ സ്വപ്നം. അതില്‍ ആദ്യഘട്ട 51 വീടുകളുടെ താക്കോല്‍ദാനം ഇന്ന്. ബെഡും കട്ടിലും അലമാരയും എല്ലാം കിട്ടീട്ടുണ്ട്' - ദുരിതബാധിതര്‍ പറയുമ്പോള്‍ അറിയാം, ഇത് വെറും ചുമരുകള്‍ അല്ല, ഒരു ജീവിതമാണ് നിങ്ങള്‍ തിരികെ കൊടുത്തത്. ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ക്രിസ്ത്യാനിയെന്നോ നോക്കിയില്ല. നോക്കിയത് ഒരേയൊരു കാര്യം - ഉരുള്‍ കവര്‍ന്ന ജീവിതങ്ങള്‍ ആരുടേതാണ് എന്ന് മാത്രം. ദുരന്തത്തില്‍ നമ്മള്‍ ഒന്നാണ്, പുനരധിവാസത്തിലും ഒന്നാണ് എന്ന് നിങ്ങള്‍ കാണിച്ചു തന്നു എന്നായിരുന്നു ലീഗിനെ അഭിനന്ദിച്ചുള്ള പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (1 hour ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (3 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends