സാലറി ചലഞ്ച് എന്ന ആശയം ആരുടേതാണ്? മനോരമയും ഏഷ്യാനെറ്റും തല്ല് തുടങ്ങി...
സാലറി ചലഞ്ച് എന്ന ആശയം ആരുടേതാണ്? ഏഷ്യാനെറ്റും മനോരമയും തമ്മിൽ തല്ല് തുടങ്ങി.അവിട്ട ദിവസം രാവിലെ പ്രമുഖ ചാനലുകൾ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. ന്യൂസ് 18, ഏഷ്യാനെറ്റ്, മനോരമ ചാനലുകളാണ് 9 മണിക്കൂർ ചർച്ച സംഘടിപ്പിച്ചത്. നവകേരള സൃഷ്ടിക്കായി ഒരു മാസത്തെ ശമ്പളം എന്നതായിരുന്നു പ്രധാന ആവശ്യം. മുഖ്യമന്ത്രിയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്ന് മനോരമയും ഏഷ്യാനെറ്റും പറയുന്നു. എന്നാൽ മുഖ്യമന്ത്രി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നറിയുന്നത്.
നവകേരള ചർച്ചയിൽ മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താൻ മനോരമയും ഏഷ്യാനെറ്റും അനുമതി വാങ്ങിയിരുന്നു. പ്രസ്തുത അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളം എന്ന ആശയം മുന്നോട്ടുവച്ചത്. ഇത് മനോരമയും ഏഷ്യാനെറ്റും ഒരേ സമയത്താണ് സംപ്രേക്ഷണം ചെയ്തത്. മനോരമയുടെ ലേഖകനാണ് മുഖ്യമന്ത്രിയെ കൊണ്ട് ഇങ്ങനെ പറയിച്ച് കുരുക്കിലാക്കിയതെന്ന് കേൾക്കുന്നു. എന്നാൽ മനോരമയല്ല ഏഷ്യാനെറ്റ് ലേഖകനാണ് മുഖ്യമന്ത്രിയെ കുരുക്കിയതെന്ന് ഏഷ്യാനെറ്റും പറയുന്നു. മനോരമ പത്രം ഇക്കാര്യം ഒന്നാം പുറത്തിൽ വാർത്തയാക്കുകയും ചെയ്തു. എന്നാൽ ചതയ ദിനത്തിലും തങ്ങളുടെ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് ഏഷ്യാനെറ്റ് ആവർത്തിക്കുന്നു.
ഫലത്തിൽ സർക്കാർ - സർക്കാരിതര ജീവനക്കാർ മുഖ്യമന്ത്രിക്ക് എതിരായി മാറി. കേരളത്തിലെ സാധാരണക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം പിരിക്കുന്നതിനു മുമ്പ് അച്ചുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്ക്കാര കമ്മീഷൻ പിരിച്ചുവിടാൻ ജനങ്ങൾ 'ഫെയ്സ് ബുക്കിലും വാട്ട്സ്ആപ്പിലും ഉപദേശിക്കുന്നു. സർക്കാർ നടത്തുന്ന ധൂർത്ത് അവസാനിപ്പിക്കാൻ തയ്യാറുണ്ടോ എന്ന് ജനങ്ങൾ ചോദിക്കുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിദേശയാത്രകൾ അവസാനിപ്പിക്കാമോ എന്നും ഇവർ ചോദിക്കുന്നു. സർക്കാർ പണം തോന്നും പോലെ ധൂർത്തടിക്കുന്നവരാണ് സാധാരണക്കാരെ കൊള്ളയടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ചീഫ് വിപ്പിനെ നിയമിക്കാൻ എന്താണിത്ര ധൃതിയെന്നും നാട്ടുകാർ ചോദിക്കുന്നു. മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറും ട്രാവലിംഗ് അലവൻസും വാങ്ങി കൂട്ടുന്നവർ അത് ആദ്യം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ പറയുന്നു.
മുഖ്യമന്ത്രി പക്ഷേ ഇത് സംബന്ധിച്ച് ഒന്നും മിണ്ടിട്ടിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങൾ സാലറി ചാലഞ്ച് ഏറ്റെടുത്തെന്ന് ഏഷ്യാനെറ്റ് പറയുമ്പോൾ ആശയം ഉയർത്തി കൊണ്ടുവന്ന ഒരു ചാനലിലെ സീനിയർ ജേർണലിസ്റ്റ് പ്രളയത്തിന് ഉത്തരവാദി സർക്കാരാണെന്ന യാഥാർത്ഥ്യം ഉയർത്തി പോസ്റ്റിട്ടു. ഇങ്ങനെയുള്ള മഹാൻമാരാണ് പാവങ്ങളെ പിഴിയാൻ പോകുന്നത്. അതേ സമയം ദുരിതബാധിതർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha