ലോകത്തിന്റെ പലഭാഗത്ത് നിന്നും മലയാളികൾ കോടികൾ എത്തിക്കുമ്പോളാണ് കേരളത്തിലെ അഭിനവ പ്രാഞ്ചിയേട്ടന്മാർ പത്തുരൂപയുടെ സഹായം ചെയ്ത ശേഷം അത് വാർത്തയാക്കി മാറ്റാൻ ശ്രമിക്കുന്നത്

പ്രളയത്തിന് പിന്നാലെ കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ ഇവരിലും പത്തുരൂപയുടെ സഹായം നൽകിയിട്ട് പത്ത് ലക്ഷത്തിന്റെ പരസ്യം നൽകുന്നവർ ഉണ്ടായിരുന്നു. ഇവരെയെല്ലാം ട്രോളിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കളക്ടർ ബ്രോ പ്രശാന്ത് നായർ .
പ്രളയത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്നവർ ക്യാമ്പുകളിലെ അംഗങ്ങളോടും മറ്റും ഒപ്പം നിന്ന് സെൽഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പതിവായിരുന്നു. ഈ പതിവിന് ആണ് സോഷ്യൽ മീഡിയയുടെ സ്വന്തം കളക്ടർ ബ്രോ വിമർശിച്ചിരിക്കുന്നത്. പത്തുരൂപയുടെ സഹായം നൽകിയിട്ട് പത്ത് ലക്ഷത്തിന്റെ പരസ്യം നൽകരുതെന്നും ഇക്കൂട്ടരെ കളിയാക്കികൊണ്ട് കളക്ടർ ബ്രോ പറയുന്നു.
ക്യാമ്പുകളിൽ സഹായം എത്തിച്ചതിനു ശേഷം സാമൂഹ്യമാധയമങ്ങൾ വഴി സഹായത്തിന്റെ വാർത്ത പ്രചരിപ്പിക്കുന്നവർ വളരെ കൂടുതലാണ്. ഇത്തരത്തിൽ നൽകുന്ന സഹായത്തിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നവർ ആൽപൻമാർ ആണെന്നും അദ്ദേഹം പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം നൽകുന്നത് നല്ല കാര്യം ആണെങ്കിലും ക്യാമ്പുകളിൽ ഉള്ളവരെ അപമാനിക്കരുത്. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ അടക്കം പണമായും സാധനങ്ങളാണ് സഹായം എത്തിച്ചതിന് ശേഷം മാധ്യമങ്ങളിലൂടെയും മറ്റും വാൻ പ്രചാരണം നടത്തുന്നുണ്ട്. ലോകത്തിന്റെ പലഭാഗത്ത് നിന്നും മലയാളികൾ കോടികൾ എത്തിക്കുമ്പോളാണ് കേരളത്തിലെ അഭിനവ പ്രാഞ്ചിയേട്ടന്മാർ പത്തുരൂപയുടെ സഹായം ചെയ്ത ശേഷം അത് വാർത്തയാക്കി മാറ്റാൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























