മുൻ സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്യാത്ത ചരിത്രം മറന്ന് ഇന്ന് എസ്.പി. സല്യൂട്ട് ചെയ്‌തില്ലെന്ന പരാതിയുമായി ഋഷിരാജ് സിങ് !

എസ്.പി. സല്യൂട്ട് ചെയ്‌തില്ലെന്നാരോപിച്ച് സര്‍ക്കാരിനു ഡി.ജി.പിയുടെ കത്ത്! പണ്ട് മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ വിവാദത്തിലായ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങാന് ഇന്ന് എസ്.പി. സല്യൂട്ട് ചെയ്‌തില്ലെന്നാരോപിച്ച് സര്‍ക്കാരിനു കത്ത് നൽകിയത്.
നിലവില്‍ താന്‍ എക്‌സൈസ് കമ്മിഷണറാണെങ്കിൽ പോലും , ജില്ലാ പോലീസ് മേധാവി തനിക്ക് കീഴുദ്യോഗസ്‌ഥനാണെന്നും അദ്ദേഹം തന്നെ അവഹേളിച്ചെന്നുമാണ് ഋഷിരാജിന്റെ പരാതി. കഴിഞ്ഞമാസം 13-നു സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കാര്യാലയത്തിന് സമീപമാണ് സംഭവം. ശബരിമല വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഋഷിരാജ് സിങ് അരമണിക്കൂര്‍ നേരത്തേയെത്തി. അപ്പോള്‍ യോഗസ്ഥലത്ത് രണ്ടു ജില്ലാ പോലീസ് മേധാവിമാരുണ്ടായിരുന്നു.
തുടർന്ന് , ഋഷിരാജ് ഹാളില്‍ പ്രവേശിച്ചപ്പോള്‍, അവരില്‍ ഡി.ഐ.ജി. റാങ്കുള്ളയാള്‍ ബഹുമാനത്തോടെ സമീപിച്ച് കുശലാന്വേഷണം നടത്തി. എന്നാല്‍, മറ്റേയാള്‍ കണ്ടഭാവം പോലും നടിച്ചില്ലെന്ന് ഋഷിരാജ് ആഭ്യന്തരവകുപ്പിനയച്ച കത്തില്‍ ആരോപിക്കുന്നു.
"പൈശാചികം, അത്യന്തം അശ്രദ്ധ, ഉദാസീനത, അനുസരണക്കേടിനു മികച്ച ഉദാഹരണം, അപമാനകരം..." എന്നിങ്ങനെയാണ് എസ്.പിയുടെ പെരുമാറ്റത്തെ ഋഷിരാജ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
സ്‌ഥലത്തുണ്ടായിരുന്ന ഐ.ജിയോട് യോഗശേഷം ഇക്കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു ഋഷിരാജ് കത്തില്‍ ചൂണ്ടിക്കാട്ടി. എസ്.പിക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, മേലുദ്യോഗസ്‌ഥരെ എന്നും ബഹുമാനിച്ച ചരിത്രമേ തനിക്കുള്ളൂവെന്ന് ആരോപണവിധേയനായ ജില്ലാ പോലീസ് മേധാവി പറയുന്നു.
ഇതിനുപുറമെ , തലസ്‌ഥാനത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രഭാതസവാരി നടത്തുമ്പോള്‍ പോലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും ഋഷിരാജ് മുമ്പു പരാതിപ്പെട്ടിട്ടുണ്ട്.
മുന്‍സര്‍ക്കാരിന്റെ കാലത്തു തൃശൂരില്‍ വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് എഴുന്നേല്‍ക്കാനോ സല്യൂട്ട് ചെയ്യാനോ അന്ന് എ.ഡി.ജി.പിയായിരുന്ന ഋഷിരാജ് തയാറാകാത്തതു വിവാദമായിരുന്നു.
വേദിയില്‍ വി ഐ പി കള്‍ വരുമ്പോഴൊക്കെ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ ഇല്ലെന്ന ഋഷിരാജ് സിംഗിന്റെ വിശദീകരണം സംഭവം വഷളാക്കിയിരുന്നു.താന്‍ ആഭ്യന്തരമന്ത്രിയെ അപമാനിച്ചിട്ടില്ല എന്ന് സിംഗ് വിശദീകരിച്ചെങ്കിലും അത് വിലപ്പോയില്ല.
സംഭവം വിവാദമായതോടെ എ ഡി ജി പി ഋഷിരാജ് സിംഗിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഋഷിരാജ് സിംഗിനോട് കാരണം കാണിക്കാനാവശ്യപ്പെട്ട്മു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നോട്ടീസ് നല്‍കിയിരുന്നു.
ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തതില്‍ ഉടന്‍ വിശദീകരണം നല്‍കണം എന്നായിരുന്നു നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത് .ഇതിനുപുറമെ ജനപ്രതിനിധികളെ ബഹുമാനിക്കാത്ത സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ ഋഷിരാജ് സിംഗിനോട് അനുഭാവപൂര്‍ണമായ സമീപമനമാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല സിംഗ് സംഭവദിവസം തന്നെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























