പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പൊലീസ് അസോസിയേഷന് പങ്ക്; അന്വേഷണം ഏത് രീതിയില്‍ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാം; പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന പരാതിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന പരാതിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ഏത് രീതിയില്‍ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും ഡിജിപി നേരത്തെ നടപടിയെടുത്തില്ലെന്ന പരാതിയില്‍ കഴമ്ബിലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അതിനിടെ, പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്‍മേല്‍ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്നാണ് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും സമഗ്ര അന്വേഷണത്തിനാണ് ടിക്കാറാം മീണ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha


























