മോഡലിംഗിന് വേണ്ടി സ്റ്റുഡിയോയിലെത്തിയ ഇരുപത്തിരണ്ടുകാരി, ഫോട്ടോ എടുക്കുന്നതിന് മുമ്പ് ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയത് പകർത്തി സ്റ്റുഡിയോ ഉടമ; നഗ്നചിത്രങ്ങൾ കാണിച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയ 58കാരനെ പോലീസ് അറസ്റ്റ് ചെയ്തു...

നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡില്‍ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്. മോഡലിംഗിന് താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ തെറ്റിധരിപ്പിച്ചാണ് നിയാസ് പീഡിപ്പിച്ചത്. വിവിധ കമ്ബനികള്‍ക്ക് നല്‍കാന്‍ ട്രയല്‍ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി സ്റ്റുഡിയോയില്‍ എത്തിച്ചത്.
ഫോട്ടോ എടുക്കുന്നതിന് മുമ്ബ് യുവതി ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയ സമയത്താണ് പ്രതി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിയാസ് യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി പകര്‍ത്തിയ യുവതിയുടെ നഗ്‌നഫോട്ടോകള്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























