Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സാറും കുട്ടീം കളി അതിരുവിട്ടു... കുട്ടി തോല്‍ക്കാതിരിക്കാന്‍ സാര്‍ പരീക്ഷ എഴുതും; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വ്യാപക ക്രമക്കേടുകള്‍; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

10 MAY 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ സമഗ്ര വികാസത്തിന് അധ്യാപകര്‍ കാരണമാകണമെന്ന് പറയാറുണ്ട്. എന്നാല്‍ തോല്‍ക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ക്ക് അധ്യാപകന്‍ തന്നെ പരീക്ഷ എഴുതിയാലോ? കോഴിക്കോട്ടാണ് സംഭവം ഉണ്ടായത്. അതേ സമയം എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ സംസ്ഥാനത്ത് നടക്കുന്ന വ്യാപക ക്രമക്കേടുകള്‍ കണ്ടു പിടിക്കപ്പെടാതെയും പോകുന്നുണ്ട്. 

അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ജാഗ്രതയോടെ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രാജ്യം ശ്രദ്ധിക്കുന്ന പരീക്ഷയുടെ പ്രസക്തി തന്നെ നഷ്ടമായെന്നു വരും. 

രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭാ പരിധിയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി മുഹമ്മദ് ആണ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായി കണ്ടെത്തിയത്.

ഇദ്ദേഹത്തെയും ആള്‍മാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പികെ ഫൈസല്‍, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ എന്നിവരെയാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് നീക്കിയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അതീവ ജാഗ്രതയോടെ നടത്തിയ മൂല്യനിര്‍ണയത്തിനിടെയാണ് ഗുരുതരമായ ആള്‍മാറാട്ടം ശ്രദ്ധയില്‍പെട്ടത്. രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അധ്യാപകന്‍ ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്‌കൂള്‍ ഓഫീസിലിരുന്ന് പരീക്ഷ നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇതേ സമയം രണ്ടു കുട്ടികളും പരീക്ഷാ ഹാളിലുണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

പരീക്ഷയ്ക്ക് ശേഷം കുട്ടികള്‍ എഴുതിയ പേപ്പര്‍ മാറ്റി അധ്യാപകന്‍ എഴുതിയ പേപ്പറാണ് മൂല്യനിര്‍ണയത്തിനായി അയച്ചത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വണ്‍ ഉത്തരക്കടലാസുകളും പരിശോധിച്ചു. പ്ലസ് വണ്‍ പരീക്ഷയില്‍ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകളില്‍ തിരുത്തലുകള്‍ വരുത്തിയതായും കണ്ടെത്തി. മൂന്ന് അധ്യാപകരെയും കുട്ടികളെയും അടിയന്തിരമായി ഹിയറിങിന് വിളിച്ചെങ്കിലും പ്രിന്‍സിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ് ഹാജരായത്.

ഒന്നാം പ്രതിയായ അധ്യാപകന്‍ ഹാജരായില്ല. പരീക്ഷാ നടത്തിപ്പുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി സര്‍ക്കാരിന്റെ ജാഗ്രതകൊണ്ടാണ് പൊളിഞ്ഞത്. രണ്ട് വിദ്യാര്‍ഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാകും. സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.

അധ്യാപകരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളിലാണ് ക്രമക്കേട് അരങ്ങ് തകര്‍ക്കുന്നത്. മക്കള്‍ എഴുതുന്ന പരീക്ഷക്ക് അധ്യാപകരായ രക്ഷകര്‍ത്താക്കളുടെയും സഹ അധ്യാപകരുടെയും സഹായം നിര്‍ലോഭം ലഭിക്കാറുണ്ട്. പരീക്ഷ തുടങ്ങി കഴിയുമ്പോള്‍ ഉത്തരങ്ങള്‍ മറ്റൊരു കടലാസില്‍ എഴുതി അധ്യാപകര്‍ തന്നെ കുട്ടിക്കെത്തിക്കും. പരീക്ഷാഹാളില്‍ ചായവും വെള്ളവും നല്‍കാനെത്തുന്ന ജീവനക്കാര്‍ വഴിയാണ് കടലാസ് കൈമാറുന്നത്. 

മറ്റ് സ്‌കൂളുകളില്‍ നിന്നുമെത്തുന്ന അധ്യാപകരാണ് പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഇവര്‍ക്ക് ആവശ്യാനുസരണം ഓഫ് മുതലായ പ്രലോഭനങ്ങള്‍ നല്‍കി കൈയിലെടുത്ത ശേഷമായിരിക്കും തട്ടിപ്പ് നടത്തുന്നത്. കോഴിക്കോട് സംഭവിച്ചത് പോലെ അധ്യാപകന് തന്നെ വേണമെങ്കില്‍ കോളേജ് ഓഫീസിലിരുന്നും ഉത്തരം എഴുതി പരീക്ഷ എഴുതുന്ന മക്കള്‍ക്ക് നല്‍കാം. തോല്‍ക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ സഹായിക്കാറുണ്ട്. അധ്യാപകര്‍ മക്കളെ തങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ ചേര്‍ക്കുന്നതിന്റെ രഹസ്യം ഇതാണ്. മരമണ്ടന്‍മാരായ മക്കള്‍ ഇത്തരത്തില്‍ എ പ്ലസ് നേടി മിടുക്കരാകുമ്പോള്‍ പഠിച്ച് പരീക്ഷ എഴുതുന്നവര്‍ വെള്ളത്തില്‍ നീന്തും. സ്‌കൂള്‍ ജീവനക്കാരുടെ മക്കള്‍ക്കും ഇത്തരത്തില്‍ നിര്‍ലോഭ സഹകരണം ലഭിക്കാറുണ്ട്. എന്നാല്‍ മറ്റ് കുട്ടികള്‍ക്ക് സഹകരണം കിട്ടാറില്ല. കുട്ടികള്‍ ഇതിന് എതിരെ മിണ്ടിയാല്‍ ഇന്റെണല്‍ അസസ്‌മെന്റ് പൂജ്യമാവും. 

പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകര്‍ പരീക്ഷാ വേളയില്‍ സ്‌കൂളില്‍ കയറരുതെന്ന നിര്‍ദ്ദേശം പലപ്പോഴും അട്ടിമറിക്കപ്പെടാറുണ്ട്. കോഴിക്കോട് മോഡല്‍ കേരളത്തില്‍ വര്‍ഷങ്ങളായി നടക്കാറുള്ളതാണ്. എന്നാല്‍ ഇപ്പോഴാണ് കണ്ടു പിടിക്കപ്പെട്ടത്. പരീക്ഷ കഴിഞ്ഞാല്‍ ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ കസ്റ്റഡിയിലാണ്. അതായത് എന്തു ക്രമക്കേടും നടക്കും എന്നര്‍ത്ഥം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (18 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (34 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (52 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends