സ്ത്രീകളെ കണ്ടാൽ പിന്നാലെ കൂടും... ഒറ്റയ്ക്ക് കിട്ടുന്ന തക്കം നോക്കി കിണര്‍ വൃത്തിയാക്കാനെന്ന് പേരില്‍ വീടുകളിലെത്തും!!! പിന്നെ സംഭവിക്കന്നത്... ഞെട്ടലോടെ ശാസ്താംകോട്ട, കുണ്ടറ, കൊട്ടിയം നഗരം

ശാസ്താംകോട്ടയില്‍ മുറ്റം വൃത്തിയാക്കുന്നതിനിടെ കമലാദേവി എന്ന സ്ത്രീയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം മൂന്നര പവന്റെ മാല കവര്‍ന്നിരുന്നു. ഈ കേസിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവര്‍ സംഘം പിടിയിലായത്. വയോധികര്‍ താമസിക്കുന്ന വീടുകള്‍ കണ്ടെത്തിയ ശേഷം കിണര്‍ വൃത്തിയാക്കാനും, ചക്ക, മാങ്ങ എന്നിവ വില്‍ക്കാനുണ്ടോ എന്ന ചോദിച്ചാണ് മോഷ്ടാക്കള്‍ വീടുകളില്‍ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പരാതികളെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ക്ക് സ്ഥിരമായ വാസസ്ഥലമോ മൊബൈല്‍ ഫോണോ ഇല്ലാത്തതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് മുന്‍ ശിക്ഷാ പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മൂവര്‍ സംഘം പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ശാസ്താംകോട്ട, കുണ്ടറ, കൊട്ടിയം എന്നീ പ്രദേശങ്ങളില്‍ വ്യാപകമായി മോഷണം നടത്തിയിരുന്ന മൂവര്‍ സംഘത്തെയാണ് പിടികൂടിയത്. കാവനാട് ഇടപ്പാടം വയല്‍ മുട്ടറ കിഴക്കതില്‍ സിദ്ദിഖ് (28), കരിക്കോട് ചപ്പേത്തടം തൊടിയില്‍ പുത്തന്‍വീട്ടില്‍ നിസാമുദ്ദീന്‍ (50), കുണ്ടറ മുക്കൂട് ഷൈനി ഭവനത്തില്‍ മുരുകന്‍ (52) എന്നിവരാണ് റൂറല്‍ പൊലീസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്. റിട്ട.അധ്യാപികയുടേത് ഉള്‍പ്പെടെ മൂന്ന് കവര്‍ച്ച കേസുകള്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയാണ് പ്രതികള്‍ കവര്‍ച്ച നടത്തുന്നത്. മുരുകനും നിസാമുദ്ദീനും എറണാകുളത്ത് നിന്ന് സുരക്ഷാ ജോലി കഴിഞ്ഞ് വന്നപ്പോള്‍ മോഷ്ടിച്ച ബൈക്കാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























