കേരളത്തിൽ നിരാലംബർ വർധിക്കുന്നു; അമ്മമാർ കാമുകന്മാരെ തേടുന്നു; കുട്ടികൾ സംരക്ഷകരെയും; നാട്ടുകാരെ സാക്ഷിനിർത്തി കെട്ടിയ താലിക്ക് പുല്ലുവില കൽപ്പിച്ച് സുഹൃത്തുക്കളെ തേടി പോകുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു

നാട്ടുകാരെ സാക്ഷിനിർത്തി കെട്ടിയ താലിക്ക് പുല്ലുവില കൽപ്പിച്ച് സുഹൃത്തുക്കളെ തേടി പോകുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു. അമ്മയുടെ സുഹ്യത്തിന്റെ ക്രൂര മർദ്ദനത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്ന പെൺമക്കളുടെ എണ്ണവും വർധിക്കുന്നു.
പാലക്കാട് ജില്ലയിലെ വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചപ്പോൾ സാമൂഹിക നീതി വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ കുടുംബത്തിനുള്ളിലെ കാണാമറയത്ത് നടക്കുന്ന സംഭവങ്ങൾ ശ്രദ്ധിച്ചിരുന്നതാണ്. എന്നാൽ കുടുംബത്തിന്റെ നാലതിരിനുള്ളിൽ നടക്കുന്ന സംഭവങ്ങളിൽ നടപടിയെടുക്കാൻ സർക്കാരിന് പരിമിതിയുണ്ടായിരുന്നു. കട്ടപ്പനയിൽ എട്ടു വയസുകാരിയെ ക്രൂരമായി തല്ലിയ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായതോടെ തൊടുപുഴ സംഭവത്തിന് കേരളം വീണ്ടും ഞ്ഞെട്ടി.
അമിതമായ ലൈംഗിക താത്പര്യമാണ് ഒരു കൂട്ടം സ്ത്രീകളെ സുഹൃത്തുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്നത്. പണ്ട് ഇവർ അമ്മയുടെ കാമുകൻ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ നിഘണ്ടുവിൽ പുതിയ വാക്കുകൾ ജനനം കൊണ്ടതോടെ ഇവരൊക്കെ അമ്മയുടെ സുഹൃത്തുക്കളായി .
കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ താളകേടുകൾ കണ്ടു തുടങ്ങിയിട്ട് കുറച്ച് കാലമായി. കുടുംബ ബന്ധങ്ങളിലേക്ക് സാമൂഹിക മാധ്യമങ്ങൾ കടന്നുകയറ്റം തുടങ്ങിയതോടെയാണ് ഇത്തരമൊരു സ്ഥിതി വന്നു ചേർന്നത്. കുടുംബബന്ധങ്ങൾക്കിടയിൽ പണ്ട് ഉണ്ടായിരുന്ന സ്നേഹം ഇല്ലാതായി. പണത്തിന് പിന്നാലെയുള്ള പരക്കം പാച്ചിലിൽ സുഖത്തിനും പണത്തിനും മാത്രം പ്രാമുഖ്യം കൈവന്നു. കുടുംബജീവിതത്തിലെ താളകേടുകൾ ആദ്യഘട്ടത്തിൽ തന്നെ വിവാഹ മോചനത്തിലേക്ക് കടക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കുടുംബ കോടതികളിൽ സാധാരണ കേസുകൾ തീരാൻ വർഷങ്ങളെടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഭാര്യയുടെയും ഭർത്താവിന്റെയും സമ്മതത്തോടെയാണ് ഇപ്പോൾ കേസുകൾ കോടതിയിലെത്തുന്നത്. കൗൺസിലിങ്ങിന്റെയും മറ്റും ആവശ്യം ഇതിലൂടെ ഇല്ലാതാകുന്നു. അപേക്ഷ നൽകി മണിക്കൂറുകൾക്കും വിവാഹമോചനം ലഭിക്കും.
വിവാഹേതര ബന്ധങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്. ഭർത്താവ് ജീവിച്ചിരിക്കെ മറ്റ് പുരുഷൻമാരുമായി ബന്ധം സ്ഥാപിക്കുന്നവരും ഭാര്യജീവിച്ചിരിക്കെ മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നവരും കേരളത്തിൽ നിരവധിയുണ്ട്. ഇത്തരം ബന്ധങ്ങളെ ചോദ്യം ചെയ്യാൻ കുടുംബത്തിൽ നിന്നു പോലും ആരും തയ്യാറല്ല. ഇതിന്റെ പരീണിത ഫലം അനുഭവിക്കുന്നത്. കുട്ടികളാണ്. ഒന്നുകിൽ അവർ വഴി പിഴയ്ക്കും. ഇല്ലെങ്കിൽ പീഡനത്തിന് ഇരയാകും എന്നതാണ് വർത്തമാന കാല യാഥാർത്ഥ്യം.
തൊടുപുഴയിൽ ഒരു പിഞ്ചു ബാലൻ കൊല്ലപ്പെട്ടത് അമ്മയുടെ കാമുകന്റെ കൈകരുത്തിനാലാണ്. മകനെ കൊല്ലാൻ എല്ലാ സാഹചര്യവും ഒരുക്കി കൊടുത്ത അമ്മക്ക് മാത്രം ഒന്നും സംഭവിച്ചില്ല. പെട്ടെന്നൊരു ദിവസം അവരുടെ ഭർത്താവ് എങ്ങനെയാണ് മരിച്ചതെന്ന് പോലും ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം ആവശ്യപ്പെടാൻ ബന്ധുക്കൾ പോലും തയ്യാറല്ല. സ്വാധീനമാണ് കാരണം സംഭവിച്ചതിനോടെക്കെ വളരെ പെട്ടെന്ന് പൊരുത്തപ്പെടാൻ മലയാളികൾക്ക് കഴിയാറുണ്ട്. അതിനാൽ ആർക്കും പരാതിയില്ല.
സുരക്ഷിതമല്ലാത്ത കുടുംബങ്ങളിൽ താമസിക്കുന്ന കുട്ടികളെ അവിടെ നിന്നും മാറ്റുകയാണ് സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യം. കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെ ഇത്തരം കുടുംബങ്ങളെ കണ്ടെത്താൻ സർക്കാരിന് കഴിയും. അമ്മമാർ കാമുകരെ തേടി പോകുന്ന കുടുംബങ്ങളിലെ കുട്ടികളെ ഇത്തരത്തിൽ സർക്കാരിന് കണ്ടെത്താൻ കഴിയുകയാണെങ്കിൽ അവരെയെങ്കിലും രക്ഷിക്കാനാകും.
ക്രൂരതകളുടെ കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിറകെ ചിലപ്പോൾ വരുന്നത് ലൈംഗികാതിക്രമങ്ങളുടെ കഥകളായിരിക്കും.
https://www.facebook.com/Malayalivartha



























