തൃശ്ശൂരിനെ ഇളക്കി മറിച്ച് പൂര പ്രേമികൾ; ആവേശോജ്ജ്വലമായ ഇലഞ്ഞിത്തറ മേളം പര്യവസാനിച്ചു; ഇനി കുടമാറ്റത്തിനായുള്ള കാത്തിരിപ്പ്

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശക്കൊടുമുടിയിലെത്തിയിരിക്കുകയാണ്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഇലഞ്ഞിത്തറ മേളം കഴിഞ്ഞു. ഇനി കുടമാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൂര പ്രേമികൾ. മേളം ആസ്വദിക്കാന്‍ ആയിരക്കണക്കിന് ആസ്വാദകരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. തെക്കേ ഗോപുര നടയിലാണ് വിശ്വപ്രസിദ്ധമായ കുടമാറ്റം.
രണ്ടര മണിക്കൂര്‍നീണ്ട, ആയിരങ്ങള്‍ കാതോര്‍ത്ത ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങ് നടന്നു. ആലവട്ടവും വെഞ്ചാമരവുമായി ഭഗവതിയെ വരവേറ്റു. അണിനിരത്തിയ ഗജവീരന്‍മാരുടെ പൊലിമയും, വര്‍ണബഹുലതയും നിറഞ്ഞ കുടമാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പതിനായിരങ്ങള്‍. പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും കുടമാറ്റത്തില്‍ അണിനിരക്കും.
ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഉച്ചയ്ക്കു ശേഷം അരങ്ങേറിയ ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം.
ഉച്ചയ്ക്കു മുന്‍പ് പഞ്ചവാദ്യത്തിന്റെ മാസ്മരിക ലഹരി ഉണര്‍ത്തി ബ്രഹ്മസ്വം മഠത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടന്നു. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിലാണ് പഞ്ചവാദ്യം നടന്നത്. പഞ്ചവാദ്യം ആസ്വദിക്കാന്‍ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയിരുന്നത്. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha



























