Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവശ്യപ്പെട്ടത് 2 തവണ... കൂടത്തായി കൊപപാതക കേസിലെ നിര്‍ണായക തെളിവാകേണ്ട സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മൊഴി പുറത്ത്; രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയത് ഒരു തവണ മാത്രം

14 OCTOBER 2019 11:32 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര ദിവസം കഴിയും തോറും ചൂട് പിടിക്കുകയാണ്. ഇത്രയും പ്രമാദമായ കേസ് തെളിയിക്കണമെങ്കില്‍ ശക്തമായ തെളിവ് വേണം. ഇതുകൊണ്ടാണ് ഈ കേസ് ആത്മഹത്യയാണെന്ന് അഡ്വ. ആളൂര്‍ വാദിക്കുന്നത്. എന്നാല്‍ പോലീസിനേയും സര്‍ക്കാരിനേയും സംബന്ധിച്ച് ഈ കേസ് വലിയ പ്രതിഛായയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിട്ടുകളഞ്ഞാല്‍ വലിയ വിമര്‍ശനം നേരിടും. ഇത് മുന്നില്‍ കണ്ട് വളരെ കരുതലോടെയുള്ള അന്വേഷണമാണ് നടത്തുന്നത്.

തെളിവുകളില്‍ ഏറ്റവും പ്രധാനം സയനൈഡാണ്. ഈ സയനൈഡ് കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയിലാണ് പോലീസ്. മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മോഴി പോലീസ് രേഖപ്പെടുത്തി. സയനൈഡ് ലഭിക്കാനായി പ്രജികുമാറിന് രണ്ടു കുപ്പി മദ്യവും അയ്യായിരം രൂപയും നല്‍കിയെന്നാണ് ജോളിയുടെ കൂട്ടുപ്രതിയായ എംഎസ് മാത്യു മൊഴി നല്‍കിയിരിക്കുന്നത്.

രണ്ടു തവണയാണ് സയനൈഡ് ആവശ്യപ്പെട്ടുവെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് കിട്ടിയതെന്നും മാത്യു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാത്യു രണ്ടു തവണ സയനൈഡ് നല്‍കിയെന്ന് ജോളി മൊഴി നല്‍കിയിരുന്നു.പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നും പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. പ്രജികുമാറിനു പുറമെ മറ്റൊരാളില്‍ നിന്നു കൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റെയാള്‍ ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട വിവരം.

കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട മാത്യു മഞ്ചാടിയിലിന്റെ മരണത്തെക്കുറിച്ചു പ്രധാന പ്രതി ജോളി നല്‍കിയ മൊഴി കള്ളമെന്നു മാത്യു മഞ്ചാടിയിലിന്റെ സുഹൃത്ത് സബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളമാണെന്നും സബാന്‍ പറഞ്ഞു. ജോളിക്കു മാത്യുവിനോട് വിദ്വേഷമുണ്ടായിരുന്നു. മാത്യുവിന് ഇക്കാര്യം അറിയാമായിരുന്നു. പൊന്നാമറ്റം കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചതില്‍ മാത്യുവിനു സംശയമുണ്ടായിരുന്നു.

അതിനാല്‍ ജോളിക്കൊപ്പം മാത്യു മദ്യപിക്കാറില്ലായിരുന്നു. മാത്യു മരിച്ചതു രക്തം ഛര്‍ദിച്ചല്ല. മരിക്കുമ്പോള്‍ മാത്യുവിന്റെ വായില്‍നിന്നു നുരയും പതയും വന്നിരുന്നു. റോയിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെ ജോളി ആശുപത്രിയില്‍വച്ചു തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, റോയിയുടെ മരണത്തില്‍ മാത്യു സംശയം ഉന്നയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു നിര്‍ബന്ധിക്കുകയുമായിരുന്നു. റോയിയുടെ മരണം സയനൈഡ് അകത്തു ചെന്നത് മൂലമാണെന്ന് അറിഞ്ഞതോടെ മാത്യുവിന്റെ സംശയം ബലപ്പെട്ടു.

ഇതാണ് മാത്യുവിനെ കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചത്. സംശയമുള്ളതിനാല്‍ ജോളിക്കൊപ്പം മാത്യു ഒരിക്കലും മദ്യപിക്കില്ല. റോയിയുടെ മരണം എല്ലാവരെയും വിളിച്ചറിയിച്ചതു ജോളിയാണെന്നും സബാന്‍ പറഞ്ഞു

സിലിയെ ജോളി കൊലപ്പെടുത്തിയതു ഭര്‍ത്താവ് ഷാജുവിന്റെ അറിവോടെയാണെന്നു സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന വടകര തീരദേശ സി.ഐ: ബി.കെ. സിജുവിനു നല്‍കിയ മൊഴിയിലാണു സിജോയുടെ വെളിപ്പെടുത്തല്‍.

സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശേരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണു സിജോയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ അന്വേഷണസംഘത്തിനു മുമ്പാകെ നല്‍കിയ മൊഴി സി.ഐക്കു മുമ്പിലും സിജോ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വല്ലാത്ത ദുരൂഹതകളിലേക്ക് നീങ്ങുകയാണ് കൂടത്തായി കേസ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (37 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (44 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends