Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു... രാജിക്കത്ത് നൽകി അണ്ണാമലൈ.. പുതിയ പാർട്ടി രൂപീകരിച്ചേക്കും..


പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..


ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..


പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..


സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

ആവശ്യപ്പെട്ടത് 2 തവണ... കൂടത്തായി കൊപപാതക കേസിലെ നിര്‍ണായക തെളിവാകേണ്ട സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മൊഴി പുറത്ത്; രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയത് ഒരു തവണ മാത്രം

14 OCTOBER 2019 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..

ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

കൂടത്തായി കൊലപാതക പരമ്പര ദിവസം കഴിയും തോറും ചൂട് പിടിക്കുകയാണ്. ഇത്രയും പ്രമാദമായ കേസ് തെളിയിക്കണമെങ്കില്‍ ശക്തമായ തെളിവ് വേണം. ഇതുകൊണ്ടാണ് ഈ കേസ് ആത്മഹത്യയാണെന്ന് അഡ്വ. ആളൂര്‍ വാദിക്കുന്നത്. എന്നാല്‍ പോലീസിനേയും സര്‍ക്കാരിനേയും സംബന്ധിച്ച് ഈ കേസ് വലിയ പ്രതിഛായയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിട്ടുകളഞ്ഞാല്‍ വലിയ വിമര്‍ശനം നേരിടും. ഇത് മുന്നില്‍ കണ്ട് വളരെ കരുതലോടെയുള്ള അന്വേഷണമാണ് നടത്തുന്നത്.

തെളിവുകളില്‍ ഏറ്റവും പ്രധാനം സയനൈഡാണ്. ഈ സയനൈഡ് കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയിലാണ് പോലീസ്. മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മോഴി പോലീസ് രേഖപ്പെടുത്തി. സയനൈഡ് ലഭിക്കാനായി പ്രജികുമാറിന് രണ്ടു കുപ്പി മദ്യവും അയ്യായിരം രൂപയും നല്‍കിയെന്നാണ് ജോളിയുടെ കൂട്ടുപ്രതിയായ എംഎസ് മാത്യു മൊഴി നല്‍കിയിരിക്കുന്നത്.

രണ്ടു തവണയാണ് സയനൈഡ് ആവശ്യപ്പെട്ടുവെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് കിട്ടിയതെന്നും മാത്യു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാത്യു രണ്ടു തവണ സയനൈഡ് നല്‍കിയെന്ന് ജോളി മൊഴി നല്‍കിയിരുന്നു.പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നും പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. പ്രജികുമാറിനു പുറമെ മറ്റൊരാളില്‍ നിന്നു കൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റെയാള്‍ ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട വിവരം.

കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട മാത്യു മഞ്ചാടിയിലിന്റെ മരണത്തെക്കുറിച്ചു പ്രധാന പ്രതി ജോളി നല്‍കിയ മൊഴി കള്ളമെന്നു മാത്യു മഞ്ചാടിയിലിന്റെ സുഹൃത്ത് സബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളമാണെന്നും സബാന്‍ പറഞ്ഞു. ജോളിക്കു മാത്യുവിനോട് വിദ്വേഷമുണ്ടായിരുന്നു. മാത്യുവിന് ഇക്കാര്യം അറിയാമായിരുന്നു. പൊന്നാമറ്റം കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചതില്‍ മാത്യുവിനു സംശയമുണ്ടായിരുന്നു.

അതിനാല്‍ ജോളിക്കൊപ്പം മാത്യു മദ്യപിക്കാറില്ലായിരുന്നു. മാത്യു മരിച്ചതു രക്തം ഛര്‍ദിച്ചല്ല. മരിക്കുമ്പോള്‍ മാത്യുവിന്റെ വായില്‍നിന്നു നുരയും പതയും വന്നിരുന്നു. റോയിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെ ജോളി ആശുപത്രിയില്‍വച്ചു തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, റോയിയുടെ മരണത്തില്‍ മാത്യു സംശയം ഉന്നയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു നിര്‍ബന്ധിക്കുകയുമായിരുന്നു. റോയിയുടെ മരണം സയനൈഡ് അകത്തു ചെന്നത് മൂലമാണെന്ന് അറിഞ്ഞതോടെ മാത്യുവിന്റെ സംശയം ബലപ്പെട്ടു.

ഇതാണ് മാത്യുവിനെ കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചത്. സംശയമുള്ളതിനാല്‍ ജോളിക്കൊപ്പം മാത്യു ഒരിക്കലും മദ്യപിക്കില്ല. റോയിയുടെ മരണം എല്ലാവരെയും വിളിച്ചറിയിച്ചതു ജോളിയാണെന്നും സബാന്‍ പറഞ്ഞു

സിലിയെ ജോളി കൊലപ്പെടുത്തിയതു ഭര്‍ത്താവ് ഷാജുവിന്റെ അറിവോടെയാണെന്നു സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന വടകര തീരദേശ സി.ഐ: ബി.കെ. സിജുവിനു നല്‍കിയ മൊഴിയിലാണു സിജോയുടെ വെളിപ്പെടുത്തല്‍.

സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശേരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണു സിജോയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ അന്വേഷണസംഘത്തിനു മുമ്പാകെ നല്‍കിയ മൊഴി സി.ഐക്കു മുമ്പിലും സിജോ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വല്ലാത്ത ദുരൂഹതകളിലേക്ക് നീങ്ങുകയാണ് കൂടത്തായി കേസ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ചാടി  (1 hour ago)

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍  (2 hours ago)

രാജിക്കത്ത് നൽകി അണ്ണാമലൈ  (2 hours ago)

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു  (2 hours ago)

മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം  (2 hours ago)

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു;  (2 hours ago)

V Muraleedharan-mla സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം  (2 hours ago)

വി ശിവൻകുട്ടി മറുപടി പറയണം  (2 hours ago)

PINARAYI VIJAYAN സഭയിലും ഇ ഡി  (3 hours ago)

PM MODI 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.  (3 hours ago)

KERALA POLICE അഴിയെണ്ണാൻ ഭയം കൂട്ടത്തോടെ ഒളിവിൽ  (4 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു  (4 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു  (4 hours ago)

ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

തുലാം രാശി...പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.  (5 hours ago)

Malayali Vartha Recommends