Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവശ്യപ്പെട്ടത് 2 തവണ... കൂടത്തായി കൊപപാതക കേസിലെ നിര്‍ണായക തെളിവാകേണ്ട സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മൊഴി പുറത്ത്; രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയത് ഒരു തവണ മാത്രം

14 OCTOBER 2019 11:32 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര ദിവസം കഴിയും തോറും ചൂട് പിടിക്കുകയാണ്. ഇത്രയും പ്രമാദമായ കേസ് തെളിയിക്കണമെങ്കില്‍ ശക്തമായ തെളിവ് വേണം. ഇതുകൊണ്ടാണ് ഈ കേസ് ആത്മഹത്യയാണെന്ന് അഡ്വ. ആളൂര്‍ വാദിക്കുന്നത്. എന്നാല്‍ പോലീസിനേയും സര്‍ക്കാരിനേയും സംബന്ധിച്ച് ഈ കേസ് വലിയ പ്രതിഛായയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിട്ടുകളഞ്ഞാല്‍ വലിയ വിമര്‍ശനം നേരിടും. ഇത് മുന്നില്‍ കണ്ട് വളരെ കരുതലോടെയുള്ള അന്വേഷണമാണ് നടത്തുന്നത്.

തെളിവുകളില്‍ ഏറ്റവും പ്രധാനം സയനൈഡാണ്. ഈ സയനൈഡ് കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയിലാണ് പോലീസ്. മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മോഴി പോലീസ് രേഖപ്പെടുത്തി. സയനൈഡ് ലഭിക്കാനായി പ്രജികുമാറിന് രണ്ടു കുപ്പി മദ്യവും അയ്യായിരം രൂപയും നല്‍കിയെന്നാണ് ജോളിയുടെ കൂട്ടുപ്രതിയായ എംഎസ് മാത്യു മൊഴി നല്‍കിയിരിക്കുന്നത്.

രണ്ടു തവണയാണ് സയനൈഡ് ആവശ്യപ്പെട്ടുവെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് കിട്ടിയതെന്നും മാത്യു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാത്യു രണ്ടു തവണ സയനൈഡ് നല്‍കിയെന്ന് ജോളി മൊഴി നല്‍കിയിരുന്നു.പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നും പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. പ്രജികുമാറിനു പുറമെ മറ്റൊരാളില്‍ നിന്നു കൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റെയാള്‍ ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട വിവരം.

കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട മാത്യു മഞ്ചാടിയിലിന്റെ മരണത്തെക്കുറിച്ചു പ്രധാന പ്രതി ജോളി നല്‍കിയ മൊഴി കള്ളമെന്നു മാത്യു മഞ്ചാടിയിലിന്റെ സുഹൃത്ത് സബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളമാണെന്നും സബാന്‍ പറഞ്ഞു. ജോളിക്കു മാത്യുവിനോട് വിദ്വേഷമുണ്ടായിരുന്നു. മാത്യുവിന് ഇക്കാര്യം അറിയാമായിരുന്നു. പൊന്നാമറ്റം കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചതില്‍ മാത്യുവിനു സംശയമുണ്ടായിരുന്നു.

അതിനാല്‍ ജോളിക്കൊപ്പം മാത്യു മദ്യപിക്കാറില്ലായിരുന്നു. മാത്യു മരിച്ചതു രക്തം ഛര്‍ദിച്ചല്ല. മരിക്കുമ്പോള്‍ മാത്യുവിന്റെ വായില്‍നിന്നു നുരയും പതയും വന്നിരുന്നു. റോയിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെ ജോളി ആശുപത്രിയില്‍വച്ചു തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, റോയിയുടെ മരണത്തില്‍ മാത്യു സംശയം ഉന്നയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു നിര്‍ബന്ധിക്കുകയുമായിരുന്നു. റോയിയുടെ മരണം സയനൈഡ് അകത്തു ചെന്നത് മൂലമാണെന്ന് അറിഞ്ഞതോടെ മാത്യുവിന്റെ സംശയം ബലപ്പെട്ടു.

ഇതാണ് മാത്യുവിനെ കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചത്. സംശയമുള്ളതിനാല്‍ ജോളിക്കൊപ്പം മാത്യു ഒരിക്കലും മദ്യപിക്കില്ല. റോയിയുടെ മരണം എല്ലാവരെയും വിളിച്ചറിയിച്ചതു ജോളിയാണെന്നും സബാന്‍ പറഞ്ഞു

സിലിയെ ജോളി കൊലപ്പെടുത്തിയതു ഭര്‍ത്താവ് ഷാജുവിന്റെ അറിവോടെയാണെന്നു സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന വടകര തീരദേശ സി.ഐ: ബി.കെ. സിജുവിനു നല്‍കിയ മൊഴിയിലാണു സിജോയുടെ വെളിപ്പെടുത്തല്‍.

സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശേരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണു സിജോയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ അന്വേഷണസംഘത്തിനു മുമ്പാകെ നല്‍കിയ മൊഴി സി.ഐക്കു മുമ്പിലും സിജോ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വല്ലാത്ത ദുരൂഹതകളിലേക്ക് നീങ്ങുകയാണ് കൂടത്തായി കേസ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (7 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (56 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

Malayali Vartha Recommends