Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവശ്യപ്പെട്ടത് 2 തവണ... കൂടത്തായി കൊപപാതക കേസിലെ നിര്‍ണായക തെളിവാകേണ്ട സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മൊഴി പുറത്ത്; രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയത് ഒരു തവണ മാത്രം

14 OCTOBER 2019 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

കൂടത്തായി കൊലപാതക പരമ്പര ദിവസം കഴിയും തോറും ചൂട് പിടിക്കുകയാണ്. ഇത്രയും പ്രമാദമായ കേസ് തെളിയിക്കണമെങ്കില്‍ ശക്തമായ തെളിവ് വേണം. ഇതുകൊണ്ടാണ് ഈ കേസ് ആത്മഹത്യയാണെന്ന് അഡ്വ. ആളൂര്‍ വാദിക്കുന്നത്. എന്നാല്‍ പോലീസിനേയും സര്‍ക്കാരിനേയും സംബന്ധിച്ച് ഈ കേസ് വലിയ പ്രതിഛായയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിട്ടുകളഞ്ഞാല്‍ വലിയ വിമര്‍ശനം നേരിടും. ഇത് മുന്നില്‍ കണ്ട് വളരെ കരുതലോടെയുള്ള അന്വേഷണമാണ് നടത്തുന്നത്.

തെളിവുകളില്‍ ഏറ്റവും പ്രധാനം സയനൈഡാണ്. ഈ സയനൈഡ് കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയിലാണ് പോലീസ്. മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മോഴി പോലീസ് രേഖപ്പെടുത്തി. സയനൈഡ് ലഭിക്കാനായി പ്രജികുമാറിന് രണ്ടു കുപ്പി മദ്യവും അയ്യായിരം രൂപയും നല്‍കിയെന്നാണ് ജോളിയുടെ കൂട്ടുപ്രതിയായ എംഎസ് മാത്യു മൊഴി നല്‍കിയിരിക്കുന്നത്.

രണ്ടു തവണയാണ് സയനൈഡ് ആവശ്യപ്പെട്ടുവെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് കിട്ടിയതെന്നും മാത്യു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാത്യു രണ്ടു തവണ സയനൈഡ് നല്‍കിയെന്ന് ജോളി മൊഴി നല്‍കിയിരുന്നു.പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നും പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. പ്രജികുമാറിനു പുറമെ മറ്റൊരാളില്‍ നിന്നു കൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റെയാള്‍ ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട വിവരം.

കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട മാത്യു മഞ്ചാടിയിലിന്റെ മരണത്തെക്കുറിച്ചു പ്രധാന പ്രതി ജോളി നല്‍കിയ മൊഴി കള്ളമെന്നു മാത്യു മഞ്ചാടിയിലിന്റെ സുഹൃത്ത് സബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളമാണെന്നും സബാന്‍ പറഞ്ഞു. ജോളിക്കു മാത്യുവിനോട് വിദ്വേഷമുണ്ടായിരുന്നു. മാത്യുവിന് ഇക്കാര്യം അറിയാമായിരുന്നു. പൊന്നാമറ്റം കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചതില്‍ മാത്യുവിനു സംശയമുണ്ടായിരുന്നു.

അതിനാല്‍ ജോളിക്കൊപ്പം മാത്യു മദ്യപിക്കാറില്ലായിരുന്നു. മാത്യു മരിച്ചതു രക്തം ഛര്‍ദിച്ചല്ല. മരിക്കുമ്പോള്‍ മാത്യുവിന്റെ വായില്‍നിന്നു നുരയും പതയും വന്നിരുന്നു. റോയിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെ ജോളി ആശുപത്രിയില്‍വച്ചു തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, റോയിയുടെ മരണത്തില്‍ മാത്യു സംശയം ഉന്നയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു നിര്‍ബന്ധിക്കുകയുമായിരുന്നു. റോയിയുടെ മരണം സയനൈഡ് അകത്തു ചെന്നത് മൂലമാണെന്ന് അറിഞ്ഞതോടെ മാത്യുവിന്റെ സംശയം ബലപ്പെട്ടു.

ഇതാണ് മാത്യുവിനെ കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചത്. സംശയമുള്ളതിനാല്‍ ജോളിക്കൊപ്പം മാത്യു ഒരിക്കലും മദ്യപിക്കില്ല. റോയിയുടെ മരണം എല്ലാവരെയും വിളിച്ചറിയിച്ചതു ജോളിയാണെന്നും സബാന്‍ പറഞ്ഞു

സിലിയെ ജോളി കൊലപ്പെടുത്തിയതു ഭര്‍ത്താവ് ഷാജുവിന്റെ അറിവോടെയാണെന്നു സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന വടകര തീരദേശ സി.ഐ: ബി.കെ. സിജുവിനു നല്‍കിയ മൊഴിയിലാണു സിജോയുടെ വെളിപ്പെടുത്തല്‍.

സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശേരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണു സിജോയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ അന്വേഷണസംഘത്തിനു മുമ്പാകെ നല്‍കിയ മൊഴി സി.ഐക്കു മുമ്പിലും സിജോ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വല്ലാത്ത ദുരൂഹതകളിലേക്ക് നീങ്ങുകയാണ് കൂടത്തായി കേസ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (5 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (9 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (33 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (46 minutes ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (11 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (11 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (11 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (11 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (12 hours ago)

Malayali Vartha Recommends