Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

മാണിസാറിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്....കൊറോണ കാലത്തും കരുതലുമായി K.M മാണി...  പാലായിലെ പകരം വയ്ക്കാനില്ലാത്ത ജനനായകന്റെ ഓര്‍മ്മയില്‍ കേരളം

09 APRIL 2020 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കോവിഡ് 19 അഥവാ കൊറോണ വെറസ് ഡിസീസ് എന്ന മഹാമാരിക്കു മുൻപിൽ ലോകം പകച്ചു നിൽക്കുന്നു. ലോകം നിശ്ചലമായിട്ട് ഏകദേശം 2 ആഴ്ച്ച കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ഇതിനോടനുബന്ധിച്ച് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. ലോക്ക് ഡൗൺ കാലത്തെ ഏറ്റവും ജനകീയമായ തീരുമാനം കേരളത്തിൽ ആരും പട്ടിണി കിടക്കുകയില്ല എന്നുറപ്പു വരുത്തുക എന്നതായിരുന്നു. അതിന് സഹായകരമായത് 52 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളാണ്. ഈ പദ്ധതിയിൽ ഉൾപെട്ട ഓരോ കുടുംബത്തിനും കുറഞ്ഞത് 8500 രൂപ സംസ്ഥാന സർക്കാർ ലഭ്യമാക്കി.

ഈ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ പിതാവാണ് കഴിഞ്ഞ ഏപ്രിൽ 9ന് നമ്മെ വിട്ടുപിരിഞ്ഞ " കേരള രാഷ്ട്രീയത്തിലെ ഇതിഹാസം" എന്ന് മലയാള മനോരമയും, " കേരള രാഷ്ട്രീയത്തിലെ അതികായൻ " എന്ന് മാതൃഭൂമിയും , "ജനകീയനായ പ്രമാണി " എന്ന് ദീപികയും, " ആയിരക്കണക്കിനാളുകൾക്ക് പുതുജീവൻ നൽകിയ കാരുണ്യം " എന്ന് മംഗളവും, "ജനഹൃദയം കവർന്ന പ്രമാണി " എന്ന് കേരളകൗമുദിയും വിശേഷിപ്പിച്ച നമ്മുടെ മാണി സാർ.
മാണി സാറിൻ്റെ മനസ് എന്നും ദരിദ്രരോടൊപ്പമായിരുന്നു. 1980 മാർച്ച് മാസത്തിൽ KM മാണി അവതരിപ്പിച്ച ബഡ്ജറ്റിലായിരുന്നു സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ ആദ്യത്തെതായ കർഷക പെൻഷൻ. 1980ലെ സർക്കാരിൽ KM മാണിയുടെ സ്വന്തം ആശയമായിരുന്നു കർഷക തൊഴിലാളി പെൻഷൻ. 1980ലെ ബഡ്ജറ്റിലെ 156-ാം ഖണ്ഡികയിൽ KM മാണി ഇങ്ങനെ എഴുതി
" ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് ഒരിക്കലും ദാരിദ്ര്യത്തിൽ നിന്ന് മോചനം ലഭിക്കില്ല. തൊഴിൽ ചെയ്യാൻ കഴിവുള്ള കാലത്തെ സ്ഥിതിയും അപ്രകാരമാണ്. വാർദ്ധക്യത്തിൻ്റെ വരവോടു കൂടി ആരോഗ്യം നശിച്ചു തൊഴിൽ ചെയ്യാനാവാത്ത സ്ഥിതിയിലെത്തുമ്പോൾ തികച്ചും അഗതികളായി മാറുന്നു. ദാരിദ്ര്യവും രോഗവും മൂലം വാർദ്ധക്യകാലത്ത് ക്ലേശം അനുഭവിക്കുന്ന കർഷക തൊഴിലാളിയെ സഹായിക്കേണ്ടത് ജനക്ഷേമത്തിൽ താൽപര്യമുള്ള ഒരു ഗവൺമെൻ്റിൻ്റെ കടമയാണ്. അതു കൊണ്ടാണ് 60 വയസു കഴിയുന്ന കർഷക തൊഴിലാളിക്ക് പ്രതിമാസം 45 രൂപ നിരക്കിൽ പെൻഷൻ അനുവദിക്കുന്നത് "

ലോകത്തിലെ തന്നെ ആദ്യ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയായിരുന്നു അത്. കരുണയുള്ള മനസിൽ നിന്നേ ഇത്തരത്തിലുള്ള ആശയങ്ങൾ വരൂ. " കർഷക തൊഴിലാളി പെൻഷൻ ലഭിക്കുന്ന കർഷക തൊഴിലാളികളുടെ പ്രാർത്ഥന മാണിക്ക് തുണയായിരിക്കും " എന്നതായിരുന്നു നയനാർ ഇക്കാര്യത്തെപ്പറ്റി മാണി സാറിനോ‌ട് പറഞ്ഞത്.
കർഷക തൊഴിലാളി പെൻഷനെ മാതൃകയാക്കി ഒട്ടനവധി പെൻഷൻ പദ്ധതികൾ വീണ്ടും വീണ്ടും ആവിഷ്കരിച്ചത് KM മാണി തന്നെയാണ്. അവസാനം നൽകിയ കർഷക പെൻഷൻ മാണിസാർ തന്നെ രൂപപ്പെടുത്തിയതായിരുന്നു.

ലോകം ഒട്ടാകെ ചർച്ച ചെയ്യപ്പെട്ടത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും നാളിതുവരെ ലഭിക്കാത്ത സ്നേഹം KM മാണിക്ക് ലഭിച്ചത് കാരുണ്യ സഹായ നിധി പദ്ധതി മൂലമാണെന്നാണ്. ആരുടെയും സഹായമില്ലാതെ തന്നെ ഏതു ഗൗരവമേറിയ ചികൽസക്കും സർക്കാർ സഹായം ആർക്കും ലഭിക്കുന്ന പദ്ധതിയാണിത്.

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത ആദരമായിരുന്നു മാണി സാറിൻ്റെ വിലാപയാത്രയിൽ അദ്ദേഹത്തിന് ലഭിച്ചത്. സ്വന്തം പാർട്ടിക്കാരല്ല, മാണി സാറിൻ്റെ സഹായം ലഭിച്ചവരായിരുന്നു അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഒരു നോക്ക് കാണാൻ തിക്കും തിരക്കും കൂട്ടിയത്. അദ്ദേഹത്തിൻ്റെ വിലാപയാത്ര ഓരോ പോയിൻ്റും കടക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. പാർട്ടി നേതാക്കളും, പോലീസും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരക്കായിരുന്നു മാണി സാറിൻ്റെ വിലാപയാത്രയിൽ ഉടനീളം അനുഭവപ്പെട്ടത്. മൃദദേഹം വഹിച്ചുകൊണ്ടുള്ള KSRTC ബസ് എത്തുമ്പേൾ മുമ്പിലെക്ക് ചാടുന്ന ജനങ്ങൾക്ക് മുമ്പിൽ വാഹനത്തിലുണ്ടായിരുന്നവരും കുടുങ്ങി.
"ഉറ്റവരുടെ ഹൃദയത്തിലേക്ക് കണ്ണീർ നനവുള്ള മണ്ണിലൂടെ " എന്നായിരുന്നു മാധ്യമം പത്രത്തിലെ തലക്കെട്ട്. അതായിരുന്നു KM മാണിയുടെ ആർക്കും മനസിലാക്കാൻ പറ്റാത്ത ജനപിന്തുണ.

"മഹാനഗരത്തിൽ നിന്നും കോട്ടയം തിരുനെക്കര മൈതാനിയിലേക്ക് ഒരു കണ്ണീർ പുഴ ചാലുകീറുകയായിരുന്നു. ഇടക്ക് അത് സ്നേഹത്തുരുത്തുകളിൽ തട്ടി നിന്നു. ചില ഘട്ടങ്ങളിൽ അണ പൊട്ടിയുള്ള സങ്കട കടലായി. കേരളത്തിൻ്റെ ചരിത്രമായി മാറുകയായിരുന്നു KM മാണിയുടെ മൃദദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര" എന്നായിരുന്നു മാതൃഭൂമി ലേഖകൻ K പത്മകുമാർ എഴുതിയത്. ആ റിപ്പോർട്ട് വായിച്ചാൽ ഇന്നും കരയാത്തവരില്ല. അത്രമേൽ മാണിസാർ ജനങ്ങളുടെ ഹൃദയത്തിൻ്റെ ഭാഗമായി. ഈ വാക്കുകൾ മാത്രം മതി മാണിസാർ ആരായിരുന്നു എന്ന് മനസിലാക്കാൻ. ലക്ഷക്കണക്കിന് അഗങ്ങളുള്ള കേഡർ പാർട്ടി നേതാക്കൾക്കു പോലും ലഭിക്കാത്ത സ്നേഹവും ആദരവും KM മാണിക്ക് ലഭിയെങ്കിൽ അത് രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ മാണിസാർ ജനങ്ങൾക്ക് നൽകിയ കരുണയും സ്നേഹവും കരുതലുമായിരുന്നു.
റബർ കർഷകരെ രക്ഷിക്കാനായി KM മാണി കൊണ്ടുവന്ന ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കിയ റബർ ഉൽപാദക ഉത്തേജന പദ്ധതിയായിരുന്നു രാജ്യത്തെ ആദ്യത്തെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി. (ഇടനിലക്കാരില്ലാതെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്ന പദ്ധതി). 5.5 ലക്ഷം കർഷകർക്കാണ് ഇതിൻ്റെ ഗുണം ലഭിച്ചത്. ഈ പദ്ധതിയെ അനുകരിച്ചായിരുന്നു നീതി ആയോഗ് പ്രധാനമന്ത്രിയുടെ 6000 രൂപ നൽകുന്ന PM കിസാൻ പദ്ധതി തയ്യാറാക്കിയത്.

ലോകത്താർക്കും നാളിതുവരെ തകർക്കാൻ പറ്റാത്ത റെക്കോർഡുകൾക്ക് ഉടമയായിരുന്നു KM മാണി സാർ.
* ഏറ്റവും കൂടുതൽ കാലം M.L. A (51 വർഷം)
* ഏറ്റവും കൂടുതൽ കാലം മന്ത്രി (24 വർഷം)
* 12 നിയമസഭകളിൽ അംഗം.
* 11 വർഷവും 8 മാസവും ധനകാര്യ മന്ത്രി.
* 21 വർഷവും 2 മാസവും നിയമ മന്ത്രി.

ഈ റെക്കോർഡുകൾക്കും മുകളിലാണ് ജനങ്ങൾക്ക് KM മാണി നൽകിയ കരുണയും, കരുതലും സ്നേഹവും. രാഷ്ട്രീയ എതിരാളികൾക്ക് പോലും അദ്ദേഹം ഇതെല്ലാം നൽകി. മാണി സാറിൻ്റെ സ്നേഹവും കരുതലും അനുഭവിച്ചവർ തന്നെ മാണി സാറിൻ്റെ മരണ ശേഷം പിന്നിൽ നിന്ന് കുത്തിയ ചരിത്രവും അതിനോട് മാണിസാറിൻ്റെ കുടുംബം പ്രത്യകിച്ച് ജോസ് K മാണി MP യും കാണിക്കുന്ന സഹിഷ്ണുതയും മാണി സാറിൻ്റെ മരണശേഷവും അദ്ദേഹത്തിൻ്റെ കരുണയും സ്നേഹവും കരുതലും മലയാളികൾക്ക് ഭാവിയിലും ലഭിക്കുമെന്നതിൻ്റെ തെളിവാണ്. മാണി സാറിൻ്റെ ശൈലി അദ്ദേഹം സ്വന്തം ആളുകൾക്കും, മാണിസാറിനോട് അടുത്തു നിൽക്കുന്ന നേതാക്കൾക്കും വരും തലമുറക്കും കൈമാറി എന്ന ആശ്വാസത്തോടെ നമുക്കു മാണിസാറിനെ സ്മരിക്കാം സ്നേഹിക്കാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (8 minutes ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (13 minutes ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (18 minutes ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (20 minutes ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (32 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (37 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (49 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (58 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (1 hour ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (2 hours ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

Malayali Vartha Recommends