പിണറായി വിജയന് നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പി; മഹാദുരിതത്തെ എല്ലാവരും ഒരുമിച്ച് നേരിടുന്പോള്‍ ഇതിന്റെ മറവില്‍ തെരഞ്ഞെടുപ്പ് ജയമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്ന് കെ മുരളീധരന്
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയായി മാറിയിരിക്കുകയാണെന്ന ആരോപണവുമായി കെ. മുരളീധരന് എംപി. കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് അതിന്റെ അവസാനത്ത ഉദാഹരണമാണെന്നും വിഷയത്തില്‍ സ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെന്നും മുരളീധരന് ആരോപിച്ചു.
കോവിഡിനെ രാഷ്ടീയവല്‍ക്കരിച്ചിരിക്കുകയാണ് സര്‍ക്കാരെന്ന് മുരളീധരൻ പറഞ്ഞു. മഹാദുരിതത്തെ എല്ലാവരും ഒരുമിച്ച് നേരിടുന്പോള്‍ ഇതിന്റെ മറവില്‍ തെരഞ്ഞെടുപ്പ് ജയമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും മുരളീധരന് ആരോപിച്ചു. വൈകിട്ട് ആറുമണിക്ക് ജനങ്ങള്‍ വാര്‍ത്താചാനലുകള്‍ക്കു മുന്നിലിരിക്കുന്നത് മുഖ്യമന്ത്രിയെ കാണാനല്ല. എത്രപേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നറിയാനാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗികള്‍ കേരളത്തില്‍ കുറവാണ്. അവരുടെ വിവിരങ്ങള്‍ ശേഖരിക്കാന്‍ സിഡിറ്റ് മതിയാകും. സ്പ്രിങ്ക്ളറിന്റെ ആവശ്യമില്ലായിരുന്നു. വിദേശ കന്പനിയുമായി കരാര്‍ ഒപ്പിടുന്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും മുരളീധരന് പറഞ്ഞു.
അതേസമയം സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന് പറഞ്ഞു. വിവാദത്തില്‍ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും വിഷയത്തില്‍ സി.ബി. ഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും പിണറായിക്കും ഒരേ സമീപനമാണ്. പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതാണ് ലക്ഷ്യം. കാനം രാജേന്ദ്രന് കാനനത്തില്‍ തപസിരിക്കുകയാണോ എന്ന് സംശയമാണെന്നും സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha