പയ്യന്നൂര്‍ ടൗണിന് പരിസരങ്ങളിലുള്ള പ്രദേശങ്ങളിലെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കേന്ദ്രത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളി! തുടങ്ങി കഴിഞ്ഞാൽ പിന്നീട് വരുന്നത് പച്ച അശ്ലീലം; ഫോണ്‍ കോള്‍ വ്യാപകമായതോടെ വിരുതൻ പൊക്കാൻ പൊലീസും ആരോഗ്യ വകുപ്പും....
ആരോഗ്യവകുപ്പില്‍ നിന്നെന്നും പറഞ്ഞ് പയ്യന്നൂരിലുള്ള വീടുകളില്‍ ഫോണ്‍വിളിച്ച് നിരന്തരം അശ്ലീലം പറയുന്നതായി പരാതി.
വീടുകളിലെ ലാന്‍ഡ് ഫോണുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫോണ്‍ വിളി വന്നത്. പയ്യന്നൂര്‍ ടൗണിന് പരിസരങ്ങളിലുള്ള പ്രദേശങ്ങളിലെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കേന്ദ്രത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണ്‍ വിളി തുടങ്ങുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
പിന്നീടുള്ള ചോദ്യങ്ങളെല്ലാം പച്ച അശ്ലീലമായിരിക്കും. ഫോണ്‍ കോള്‍ വ്യാപകമായതോടെ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണ്‍ നമ്ബര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു . തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്‍ത ഹൗസ് സര്‍ജന്മാര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തത് . മാര്‍ച്ചില്‍ ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലാണ്. പത്തംഗ സംഘമാണ് ഡല്‍ഹിയില്‍ വിനോദയാത്രക്ക് പോയത്.
തിരിച്ചെത്തിയവരില്‍ ഒന്‍പതുപേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്‍റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേരില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് . രോഗബാധിതരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റി. ഹൗസ് സര്‍ജന്മാരെ പരിശോധിച്ച ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്‍റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 10 പേര്‍ക്കും പാലക്കാട് നാലുപേര്‍ക്കും കാസര്‍കോട് മൂന്ന് പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
https://www.facebook.com/Malayalivartha