പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി... ഒടുക്കം ഗർഭിണി ആണെന്നറിഞ്ഞപ്പോൾ മാസങ്ങൾ കടന്നുപോയി! നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു ദിവസം പ്രായമുള്ളപ്പോൾ തന്നെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് അമ്മയും കാമുകനും; 45 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച ആ കാഴ്ച്ച; സംഭവം അടൂരിൽ
ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരുതിമൂട് സെന്റ് ജോര്‍ജ് കാത്തലിക്ക് പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍.
ഏനാദിമംഗലം മാരൂര്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ എ അജയ് ( 32), കുട്ടിയുടെ മാതാവ് മാരൂര്‍ ഒഴുക്കു പാറ കിഴക്കേതില്‍ ലിജ (33) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 30ന് പുലര്‍ച്ചെ കുരിശടിയില്‍ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തുണിയില്‍ പുതപ്പിച്ച് കിടത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു സമിതിക്കു കൈമാറിയിരുന്നു.
തുടര്‍ന്ന് ഡിവൈഎസ്പി ബിനു, ഇന്‍സ്പെക്ടര്‍ യു. ബിജു, എസ്‌ഐ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്
സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് പിടികൂടിയത്. അടൂര്‍ മുതല്‍ പത്തനാപുരം വരെയുള്ള വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിലുള്ള 45 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
അതില്‍ സംശയാസ്പദമായി കണ്ട വാഹനങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് മാരൂര്‍ ഭാഗത്തേക്ക് പോയ അജയ്‌യുടെ ഓട്ടോറിക്ഷയിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ലിജയെയും അറസ്റ്റ് ചെയ്തു.
ആദ്യവിവാഹം വേര്‍പിരിഞ്ഞുനിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടില്‍തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ലിജ വീട്ടില്‍ പ്രസവിച്ച കുട്ടിയെ ഇരുവരും ചേര്‍ന്ന് പള്ളിക്ക് മുമ്ബില്‍ ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha