രണ്ടുകോടി രൂപയുടെ വിഗ്രഹം കവർന്ന സംഭവത്തിൽ എത്തും പിടിയുമില്ലാതെ പോലീസ്; അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമാണശാലാ ഉടമകൾ ; അയൽവാസികൾ ന്നെ സംഭവം അറിഞ്ഞിട്ടില്ലെന്ന് മൊഴി

ചെങ്ങന്നൂറിലെ ആ ദുരൂഹതകൾ ഇപ്പോഴും അവസാനിക്കുന്നില്ല. മോഷണങ്ങളും ആക്രമണങ്ങളും എന്തിന്റെ തുടർച്ചയാണ് എന്ന സംശയത്തിലാണ് നാട്ടുകാർ ഉള്ളത്... വിരലടയാള വിദഗ്‌ധൻ ജി. അജിത്തിന്റെ നേതൃത്വത്തിൽ വിഗ്രഹം വെച്ചിരുന്ന സ്ഥലം പരിശോധിച്ചിരുന്നു. വിഗ്രഹനിർമാണശാലയിലെ ആക്രമണവും തുടർന്നു നടന്ന കവർച്ചയും ചെങ്ങന്നൂരിൽ ഇപ്പോഴും ഒരു എത്തും പിടിയും കിട്ടാതെ ആ സംഭവം അത്തരത്തിൽ ഒരു സംശയം മറവിൽ നിൽക്കുകയാണ്... രണ്ടുകോടി രൂപയുടെ വിഗ്രഹം കവർന്നെന്നതരത്തിൽ നവമാധ്യമങ്ങളിലടക്കം വന്ന വാർത്തയായിരുന്നു ജനങ്ങളുടെ ആകാംക്ഷയ്ക്കു കാരണമായത്. അതേസമയം, എന്നാൽ ഈ ആരോപണം ശരിവെക്കുന്നതരത്തിലുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. വിഗ്രഹനിർമാണശാലയിൽ ആക്രമണം നടന്നിട്ടുണ്ടെന്നതിന് സൂചനകളും തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ, മോഷണംനടന്നതു സംബന്ധിച്ച് തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.വിഗ്രഹനിർമാണശാലയിൽ ആക്രമണം നടത്തിയവർ ഒളിവിലാണെന്ന് പോലീസ് . ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംശയമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി . ഇവരുടെ മൊബൈൽഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഇവ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്. പ്രതികൾ ജില്ലവിട്ടുപോയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സി.ഐ. ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ഇരുപതോളംപേരടങ്ങുന്ന അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമാണശാലാ ഉടമകൾ പോലീസിനോടു പറഞ്ഞത്. ആക്രമണം നടന്ന സ്ഥലത്തിനോടുചേർന്ന് അഞ്ചുവീട്ടുകാരുണ്ട്. പക്ഷേ, ഇവരാരുംതന്നെ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
‘വിഗ്രഹം മോഷ്ടിക്കണമെന്ന കൃത്യവും വ്യക്തവുമായ പദ്ധതിയോടെയാണ് അക്രമിസംഘം എത്തിയത്’- വിഗ്രഹനിർമാണകേന്ദ്രത്തിന്റെ ഉടമകളായ തട്ടാവിളയിൽ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും പറഞ്ഞു. ‘ഞായറാഴ്ച പണിയുണ്ടാവില്ലെന്നും പണിശാലയിൽ ആളുകാണില്ലെന്നും കൃത്യമായി അക്രമികൾക്ക് അറിയാം. വിഗ്രഹംവെച്ചിരിക്കുന്ന മുറിയിൽനിന്ന് അല്പം മാറിയാണ് പണിക്കാർ താമസിച്ചിരുന്നത്. നിരവധി ബൈക്കുകളിലും കാറിലുമായി എത്തിയ അക്രമികൾ വിഗ്രഹം എടുക്കാൻ ശ്രമിക്കുമ്പോൾ സ്ഥാപനത്തിൽ താമസിച്ചിരുന്ന പണിക്കാരുടെ ശ്രദ്ധയിൽപ്പെട്ട് തടഞ്ഞു. തുടർന്ന് ഇവർ പണിക്കാരെ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് അടുത്തുള്ള കളരിയിൽ ഉണ്ടായിരുന്ന ഞങ്ങൾ ഓടിയെത്തിയെങ്കിലും ഞങ്ങളെയും ആക്രമിച്ചു വന്നവർ രക്ഷപ്പെട്ടു. അക്രമികളിൽ പലരും കണ്ടാലറിയാവുന്നവരാണ്. ലോക്ഡൗൺ തുടങ്ങിയപ്പോൾമുതൽ സി.സി.ക്യാമറകൾ കേടാണ്’ - ഇരുവരും പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ വാസ്തവം എന്താണ് എന്ന് അറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അന്വേഷണസംഘം അടക്കമുള്ളവർ. അയൽക്കാർ ആ സംഭവം അറിഞ്ഞിട്ടില്ല എന്ന് പറയുമ്പോൾ എന്തെങ്കിലും തരത്തിലുള്ള തുമ്പ് കിട്ടാനുള്ള സാധ്യത മങ്ങുകയാണ്. ഇത്രയും നടന്നിട്ടും അയൽക്കാർ ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറയുമ്പോൾ ഇതിനുപിന്നിലുള്ള ദുരൂഹ സാഹചര്യം വർദ്ധിക്കുകയാണ്. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്നറിയാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ ഉള്ളത് ഉടൻതന്നെ ഇതിനുപിന്നിലുള്ള ദുരൂഹത വെളിപ്പെട്ട വരികതന്നെ ചെയ്യും.
https://www.facebook.com/Malayalivartha



























