'നീതു ജോണ്‍സണ്‍' ഞാനല്ല; വ്യാജപ്രചാരണത്തിനെതിരെ കേസ് നല്‍കുമെന്ന് കെ.എസ്.യു നേതാവ്
സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച 'നീതു ജോണ്‍സണ്‍' താനാണെന്ന പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി കെ.എസ്.യു നേതാവ് ശ്രീദേവ് സോമന്‍. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരക്ക് നീതു ജോണ്‍സണ്‍ എന്ന അക്കൗണ്ടില്‍ നിന്നും കത്തെഴുതിയത് താനാണെന്ന തരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ശ്രീദേവ് സോമന്‍ ആരോപിച്ചു. അനില്‍ അക്കരയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അദ്ദേഹത്തേയോ അദ്ദേഹത്തിന് തന്നെയോ പരിചയമില്ലെന്നും ശ്രീദേവ് സോമന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വീടില്ലാതെ പുറേമ്ബാക്കില് കഴിയുകയാണെന്ന് കത്തെഴുതിയ 'നീതു ജോണ്‍സണ്' വീടും സ്ഥലവും നല്‍കാന്‍ അനില്‍ അക്കര എം.എല്‍.എ ഇന്ന് റോഡരികില്‍ രണ്ടര മണിക്കൂ കാത്തിരുന്നിരുന്നു. എന്നാല്‍, നീതുവോ കുടുംബമോ പരിചയമുള്ളവരോ വന്നില്ല. ഒടുവില്‍, രാവിലെ ഒമ്ബത് മണിമുതല്‍ റോഡരികില്‍ നില്‍പുറപ്പിച്ച എം.എല്‍.എയും വടക്കാഞ്ചേരി മങ്കര വാര്‍ഡ് കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ് എം.പിയും 11.30 ഓടെ മടങ്ങുകയായിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താവ് എന്ന രീതിയിലാണ് മങ്കരയിലെ 'നീതു ജോണ്‍സണ്‍' എന്ന വിദ്യാര്‍ഥിനിയുടെ പേരിൽ അനില്‍ അക്കരക്ക് കത്ത് ലഭിച്ചത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എല്‍.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്മിഷന് അഴിമതിക്കെതിരെ എം.എല്‍.എ രംഗത്തുവന്നത്, നഗരസഭ പുറമ്ബോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കത്തെഴുതിയ 'നീതു ജോണ്‍സണ്‍' സി.പി.എം കേന്ദ്രങ്ങള്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം.
https://www.facebook.com/Malayalivartha