സിഎം രവീന്ദ്രന് മറവി രോഗം? ഇഡി ഇറങ്ങുന്നു വാ പൊളിച്ച് സിപിഎം ആശുപത്രി വാസം മൂന്നാം ലക്കത്തില്‍ സംഭവിക്കുന്നത്
അങ്ങനെ സി.എം.രവീന്ദ്രൻ്റെ ഇന്നത്തെ ദിവസം കഴിഞ്ഞു കിട്ടി. നമ്മുടെ ഡോക്ടർമാർ എല്ലാം നേരത്തെ തന്നെ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. കോവി ഡാനന്തര രോഗങ്ങളെ കുറിച്ച് 'കൂടുതൽ ശ്രദ്ധിക്കേണ്ടത് പിന്നീടാണ്. ആ ലേഖനം വന്നത്. നന്നായി. ഇപ്പോൾ ജനവും സി.എം.രവീന്ദ്രൻ്റെ ആശുപത്രിവാസത്തെ കുറിച്ച് സംശയവും തോന്നില്ലല്ലോ. ഇപ്പോൾ എല്ലാവരും പറയുന്നത് തന്നെ അല്ലെങ്കിൽ പല കാര്യത്തിൽ നിന്നും രക്ഷപ്പെടുന്നത് ക്വാറൻ്റൻ, കോവി ഡാനന്തര ചികിത്സ എന്നെല്ലാം പറഞ്ഞണല്ലോ. അപ്പോൾ കോവിഡു കൊണ്ട് ചിലർക്ക് ഗുണം ഉണ്ടായല്ലോ.ഗവ. ഉദ്യോഗസ്ഥർക്ക് ആണല്ലോ കൂടുതൽ ഗുണം ഉണ്ടായത്. ഓഫീസിൽ പോകാതെ ശമ്പളം വാങ്ങിയില്ലേ?ഇനി നിർബ്ബന്ധമായും ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യാൻ പൊക്കി കൊണ്ടു പോയാൽ ശ്വാസതടസ്സവും തലവേദനയും ഉള്ള ആൾ എങ്ങനെയാണ് അവരുടെ ചോദ്യത്തിന് മറുപടി നൽകുക. കോ വിഡ് മുക്തനായ ശേഷം രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറയുന്നുവെന്നും ശ്വാസതടസം ഉണ്ടെന്നു മാണ് പറയുന്നത്.ഈ ശ്വാസതടസ്സം എന്ന് വരെ ഉണ്ടാകും എന്ന് നമ്മുടെ ഡോക്ടർമാർക്ക് എത്തും പിടിയും കിട്ടുന്നില്ല' അതിന് ഏ കെ ജി സെൻററിൽ നിന്ന് അറിയിപ്പ് ഉണ്ടാകുന്നത് വരെ രവീന്ദ്രന് ശ്വാസത്തിന് തടസ്സം ഉണ്ടാകും. കാരണം പാർട്ടിയക്ക് വേണ്ടി അത്രയും ചോര നീരാക്കിയ സഖാവാണ് സി.എം.രവീന്ദ്രൻ. കോ വിഡ് മുക്തനായ ശേഷം രവീന്ദ്രന് ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.അങ്ങനെയുളള ഒരാൾ ചിലപ്പോൾ എല്ലാം ഓർമ്മയിൽ നിന്ന് എടുത്തു പറയാൻ സാധിച്ചു എന്നു വരില്ല. അല്ലെങ്കിൽ പറയുന്നതിൽ പരസ്പര ബന്ധം ഉണ്ടായി എന്നു വരില്ല. ഏ കെ ജി സെൻററി ലെ ഡോക്ടർ ഇനി എന്തു പറയും എന്ന് നമ്മൾക്ക് അറിയേണ്ടിയിരിക്കുന്നു. ഏതായാലും ആശുപത്രിവാസം രവീന്ദ്രന് അനുഗ്രഹമായി മാറുകയാണ്. ഇത്രയും ക്ഷീണിതനായി ഇരിക്കുന്ന ഒരാളോട് ചോദ്യങ്ങൾ ചോദിച്ചാൽ പിന്നെ രവീന്ദ്രന് താങ്ങാൻ കഴിയാതെ ആകും'
സ്വർണക്കടത്ത് രണ്ടാം പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.സർക്കാരിൻ്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എം - ശിവശങ്കറുമായി ചേർന്നു നടത്തിയ ഇടപാടുകളും രവീന്ദ്രനെ സംശയ നിഴലിലാണല്ലോ നിർത്തിയിരിക്കുന്നത്. അപ്പോൾ ഇതെല്ലാം ഓർമ്മയിൽ നിന്ന് എടുത്ത് പറയാൻ സി.എം.രവീന്ദ്രന് സാധിക്കുമോ?അപ്പോൾ ഇഡിയ്ക്കും വളരെ പ്രയാസപ്പെടേണ്ടി വരുമല്ലോ.? അല്ലെങ്കിൽ മൂന്നാം പിറ എന്ന സിനിമയിൽ കമൽ ഹാസൻ നായികയുടെ മുമ്പിൽ പഴയ സംഭവങ്ങൾ ഓർമ്മിക്കാനും തന്നെ മനസ്സിലാക്കി കൊടുക്കാനും നന്നായി അഭിനയിക്കേണ്ടി വന്നു. ആ ചിത്രത്തിലെ അഭിനയത്തിന് കമൽഹാസന് ദേശീയ അവാർഡ് വരെ ലഭിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ട് നമ്മുടെ ഈ ചിത്രത്തിൽ ആരെല്ലാം എത്രത്തോളം അഭിനയിക്കേണ്ടി വരും എന്നുള്ളത് നമ്മൾക്ക് കാണാം.ഒരു പക്ഷേ അതിലൂടെ നമ്മൾക്ക് ചില അഭിനയപ്രതിഭകളെ വരെ കിട്ടി എന്നു വരാം.ഏതായാലും ഈ ചിത്രം റീലിസ് ആകുന്നതിന് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നമ്മൾക്ക് കാത്തിരിക്കേണ്ടി വരും.
ഇതിനിടയക്ക് നമ്മുടെ കടകംപള്ളി സഖാവ് പറഞ്ഞത് കേട്ടല്ലോ.? രവീന്ദ്രൻ വിശ്വസ്തൻ ആണെന്ന്. എനിക്ക് സംശയമില്ല. നിങ്ങൾക്ക് സംശയമുണ്ടോ? വിശ്വസ്തൻ ആയതു കൊണ്ടണല്ലോ ഇത്രയും കാലം ആയിട്ടും ഇതൊന്നും പുറത്ത് വരാതിരുന്നത്.ഇ.ഡി.യുടെ മുൻപിൽ എത്തിയാലും ഒന്നും പുറത്ത് പറയാതെ രവീന്ദ്രൻ ഇ വരെയെല്ലാം കാത്തുകൊള്ളും.ഇ.ഡി. വിളിക്കുന്തോറും രവീന്ദ്രൻ്റെ ആശുപത്രിവാസം നീണ്ടു പോകുകയും ചെയ്യും. വിശ്വസ്തനും സംശുദ്ധ ജീവിതത്തിന് ഉടമയുമായ രവീന്ദ്രൻ അരോഗദൃഢഗാത്രനായി വരണം. അത് വരെ ഇ ഡി ഇവിടെ ഉണ്ടാകും. ആരു പത്രിവാസമല്ലേ നമ്മൾക്ക് ആർക്കും മുൻകൂട്ടി പറയാൻ സാധിക്കില്ലല്ലോ.എന്നാലും പാർട്ടി അദ് ദേഹത്തിന് കൂടുതൽ കാലം ആശുപത്രിവാസം കൊടുക്കരുത്.അദ് ദേഹം പുറത്തു വരട്ടെ. ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടല്ലോ. പ്രിയപ്പെട്ട രവീന്ദ്രൻ സഖാവേ, രോഗം ഭേദമായി എത്രയും വേഗം സെക്രട്ടറിയേറ്റിലേക്ക് വരണേ
"
https://www.facebook.com/Malayalivartha