ലക്ഷ്യം ഇതൊന്നുമല്ല... ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിലെ കൂടുതല്‍ ദുരൂഹതകള്‍ പുറത്ത്; അന്ധവിശ്വാസം ദൈവത്തിനുള്ള ബലിയായി സ്വന്തം ചോരയെ കൊന്നുതള്ളി; കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട്; അയല്‍വാസികളില്‍ നിന്ന് ജനമൈത്രി പൊലീസിന്റെ നമ്പര്‍ ശേഖരിച്ചു; പിന്നെ എല്ലാം വളരെ പെട്ടെന്ന്

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് പാലക്കാട് സംഭവിച്ചത്. ദൈവത്തിനുള്ള ബലിയെന്ന പേരിലാണ് ആറു വയസുകാരനെ കഴുത്തറുത്തു കൊന്ന് പെറ്റമ്മയുടെ കൊടുംക്രൂരത നടന്നത്. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നു മക്കളില്‍ ഇളയവനായ ആമീല്‍ ഇഹ്‌സാനെ ഉറക്കത്തില്‍ കൈകാലുകള്‍ ബന്ധിച്ച് കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്.
സംഭവം ഷഹീദ തന്നെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇവരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസം ഗര്‍ഭിണിയാണ് ഷഹീദ. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഷഹീദയും ഇളയ മകനും ഒരു മുറിയിലും, സുലൈമാനും മറ്റു മക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്.
ഉറങ്ങിക്കിടന്ന മകനെ പുലര്‍ച്ചെ ഷഹീദ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ സഹായ നമ്പരില്‍ വിളിച്ച് വിവരമറിയിച്ചു.
മൊബൈല്‍ നമ്പര്‍ ലൊക്കേറ്റ് ചെയ്താണ് പോലീസ് വീട്ടിലെത്തിയത്. വാതിലില്‍ തട്ടിയപ്പോള്‍ പുറത്തേക്കു വന്ന ഷഹീദ, താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസാണ് സുലൈമാനെയും മറ്റു കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.
ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പൊലീസ് സര്‍ജന്‍ ഡോ. ഗുജ്‌റാളും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കത്തി പൊലീസ് കണ്ടെടുത്തു.
കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട് എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തായി. ദിവസങ്ങള്‍ക്കു മുമ്പാണ് സുലൈമാനോടു പറഞ്ഞ് ഷഹീദ അടുക്കളയിലേക്ക് പുതിയ കത്തി വാങ്ങിപ്പിച്ചത്. കഴിഞ്ഞ ദിവസം അയല്‍വാസികളില്‍ നിന്ന് ജനമൈത്രി പൊലീസിന്റെ നമ്പര്‍ ശേഖരിച്ചു.
നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദയ്ക്ക് മക്കളോട് വലിയ സ്‌നേഹമായിരുന്നുവെന്നും കുടുംബ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മാസങ്ങള്‍ക്കു മുമ്പ് മടങ്ങിയെത്തിയ സുലൈമാന്‍ ഇപ്പോള്‍ നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്.
മകനെ ദൈവത്തിന് ബലി നല്‍കിയെന്നാണ് ഷഹീദ ആവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം കൂടുതല്‍ വ്യക്തമാകൂ എന്നാണ് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞത്.
ദൈവകല്‍പ്പന പ്രകാരമാണ് താന്‍ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഷഹീദക്ക് മൂന്നു മക്കളോടും വലിയ സ്‌നേഹവും കരുതലുമായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. പുറത്തറിയും വിധമുള്ള കുടുംബ പ്രശ്‌നങ്ങളോ വഴക്കുകളോ ഉള്ളതായും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിവില്ല. മദ്രസ അധ്യാപികയായിരുന്ന ഷഹീദ ഗര്‍ഭിണിയായതോടെ ജോലിക്ക് പോകുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇതിനിടെയാണ് കറിക്കത്തി വാങ്ങുന്നതും അയല്‍ക്കാരില്‍ നിന്നും പോലീസിന്റെ നമ്പര്‍ വാങ്ങുന്നതും.
"
https://www.facebook.com/Malayalivartha
























