ലക്ഷങ്ങളുണ്ടോ ജോലി വാങ്ങിച്ചു തരാം... തൊഴിൽ തട്ടിപ്പുമായി സരിതാ എസ്. നായർ... നാല് പേർക്ക് ജോലി വാങ്ങി നൽകി, സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്... കൂട്ടിനായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടെ...

പുതിയ തട്ടിപ്പ് ആരോപണങ്ങളിൽ കുടുങ്ങി സരിതാ എസ്. നായർ. തൊഴിൽ തട്ടിപ്പിൽ സരിത എസ് നായർക്കുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖ ഇപ്പോൾ പുറത്തായി.
പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സരിത നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സംഭാഷണത്തിൽ സൂചിപ്പിക്കുന്നു.
പിൻവാതിൽ നിയമനത്തിലൂടെ നിരവധി പേർ ജോലിയിൽ പ്രവേശിക്കുന്നുണ്ടെന്നും പിന്നിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും പങ്കുണ്ടെന്ന് സരിത പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം.
ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ള പരാതി. ഇവ ശരിവയ്ക്കുന്ന രീതിയിലാണ് സംസാരം.
ബെവ്കോയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിന്‍കര സ്വദേശി അരുൺ പറഞ്ഞു. ബെവ്കോയിലെ ഒരു ഉദ്യോഗസ്ഥയ്ക്കും ഇടപാടിൽ ബന്ധമുണ്ടെന്ന പരാതിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സരിതക്കും സരിതയുടെ ഇടനിലക്കാരനായ രതീഷ്, ഷൈജു പാലോട് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടും ഇതേ വരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പണം നൽകിയവർക്ക് സ്ഥാപനങ്ങളുടെ പേരിൽ ജോലിക്കു കയറാനുള്ള ഉത്തരവും പ്രതികള്‍ നൽകിയിരുന്നു എന്നാണ് വിവരം.
പിൻവാതിൽ നിയമനങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഇടനിലക്കാരിയായ പ്രവർത്തിച്ച സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സരിത ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോൺ സംഭാഷണത്തിലാണ് നിയമനത്തിലെ കള്ളക്കളിൾ പുറം ലോകം അറിയുന്നത്.
"
https://www.facebook.com/Malayalivartha
























