വാഹനങ്ങൾ പൊളിച്ചടുക്കുന്നതിലൂടെ, കേരളത്തിൽ മാത്രം 35 ലക്ഷത്തോളം വാഹനങ്ങൾ അരങ്ങൊഴിയും... ആശങ്കയിൽ കുഴഞ്ഞ് സംസ്ഥാനത്തെ വിന്റേജ് വാഹന പ്രേമികൾ...

ഇരുപത് വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ ഓടുന്നത് തടയുന്ന സ്‌ക്രാപ്പ് പോളിസി നയം നടപ്പാക്കിയാൽ കേരളത്തിലെ 35 ലക്ഷം വാഹനങ്ങൾ നിരത്തൊഴിയേണ്ടി വരും.
20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 70 ശതമാനതിതോളവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാമതായി ഉള്ളത് കാറുകളുമാണ്.
സ്‌ക്രാപ്പ് പോളിസി നിയമം നടപ്പാക്കിയാൽ ഏറ്റവും വലിയ വാഹന വിപണിയായി കേരളം മാറും. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വാഹന വിപണിയിൽ വലിയ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ 1,41,84,184 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,000 ആളുകൾക്ക് 425 വാഹനങ്ങൾ എന്ന നിലയിലാണ് കേരളത്തിലെ വാഹനങ്ങളുടെ തോത്. നമ്മുടെ രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനത്തിൽ
ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും കേരളമാണ്.
റോഡപകടങ്ങളിലും അപകടമരണത്തിലും പ്രതീക്ഷിച്ച കുറവുണ്ടാകാത്ത കേരളത്തിൽ സ്‌ക്രാപ്പ് പോളിസി കാര്യമായ മാറ്റത്തിന് വഴിതെളിക്കും എന്നാണ് പ്രതീക്ഷ.
പഴയ വാഹനങ്ങൾ നിരത്തിൽ നിന്ന് കുറയുന്നതോടെ വാഹനത്തകരാർ കാരണമുള്ള അപകടങ്ങളിലും കുറവ് സംഭവിക്കും. പുതിയ വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നതിനാൽ അപകട മരണനിരക്കും ഗണ്യമായി കുറയും എന്നാണ് പഠനം.
ഓരോ വർഷവും 10.7 ശതമാനം എന്ന നിലയിൽ വാഹന വളർച്ച നേടുന്ന നമ്മുടെ സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാൽ പൊളിച്ചടുക്കൽ നയം ഏറ്റവും ബാധിക്കുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാറുൾെപ്പടെയുള്ള നാല് ചക്രവാഹനങ്ങളാണ് 22 ശതമാനം. അഞ്ച് ശതമാനം വീതം ഓട്ടോറിക്ഷയും, ചരക്ക് വാഹനങ്ങളും. ഒരു ശതമാനം മാത്രമാണ് ബസ് ഉൾപ്പെടുന്നത്.
വരാനിരിക്കുന്ന സ്ക്രാപ്പ് പോളിസി, സാരമായി ബാധിക്കുന്നത് വിന്റേജ് വാഹനങ്ങളെയാണ്. സ്ക്രാപ്പ് പോളിസി നയത്തിൽ അതീവ ആശങ്കയിലാണ് വാഹന പ്രേമികൾ.
കേരളത്തിൽ രണ്ടേകാൽ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 20 വർഷത്തിന് ശേഷവും എല്ലാ പരിശോധനകളും നടത്തി കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങൾ പോലെയാക്കി കൊണ്ടു നടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങൾ.
വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും സ്‌ക്രാപ്പ് പോളിസി ശക്തമായി നടപ്പാക്കിയാൽ വിന്റേജ് വാഹനങ്ങൾ നിരത്തുകളിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകും. അതുകൂടാതെ പ്രത്യേക ലൈസൻസും വേണ്ടിവരും. ഈ ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്‌ക്രാപ്പ് പോളിസി 2022 ഏപ്രിലിലാണ് നിലവിൽ വരിക എന്നാണ് സൂചന.
"https://www.facebook.com/Malayalivartha
























