Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

ചോദ്യങ്ങള്‍ ബാക്കി... തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ജയിക്കുമോ? ജൂണില്‍ എത്തിച്ച 30 കിലോ സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്; കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് മിണ്ടാട്ടമില്ല

09 FEBRUARY 2021 10:03 AM IST
മലയാളി വാര്‍ത്ത

തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജയിക്കുമെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ തൊണ്ടി മുതലില്ലാതെ കേസ് ജയിച്ച സാഹചര്യമില്ല. എന്നിട്ടും കസ്റ്റംസ് പറയുന്നു തൊണ്ടിയില്ലെങ്കിലും കേസ് ജയിച്ച ചരിത്രമുണ്ട്.

നയതന്ത്ര ചാനല്‍ വഴി സ്വപ്ന സുരേഷും സംഘവും കടത്തിക്കൊണ്ടുവന്നത് 167 കിലോ സ്വര്‍ണം ആണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിനു കോടികള്‍ വിലവരും. ഇതാണ് കേസിലെ പ്രധാന തൊണ്ടിമുതല്‍. എന്നാല്‍ ഇതില്‍ പകുതി പോലും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.

 



കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അന്ധത നടിക്കുന്നതാണോ അതോ അന്ധരാണോ എന്ന കാര്യത്തില്‍ സ്വര്‍ണ്ണകടത്ത് കേസിനെ പിന്തുടരുന്ന എല്ലാവര്‍ക്കും സംശയമുണ്ട്. ജൂണില്‍ എത്തിച്ച 30 കിലോ സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് മിണ്ടാട്ടമില്ല. അതെന്ത് കൊണ്ടാണെന്ന് വ്യക്തമല്ല.

2019 നവംബര്‍ മുതല്‍ 2020 ജൂണ്‍വരെ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയത്. ശിവശങ്കര്‍ ഇവരുടെ മാസ്റ്റര്‍ ബ്രയിന്‍ ആണെന്നാണ് ഏജന്‍സികളുടെ വിശദീകരണം


ദുബായില്‍ ഉണ്ടായിരുന്ന റബിന്‍സും കൂട്ടരും എത്തിച്ചത് 18.3 കിലോയാണെന്ന് ഏജന്‍സികള്‍ പറയുന്നു. മുഹമ്മദ് ഷാഫിയും സംഘവും പണം നല്‍കിയത് 47 കിലോ സ്വര്‍ണ്ണത്തിന്. അബ്ദു പിടിയും സംഘവും പണം നല്‍കിയത് 38.5 കിലോ. ഏറ്റവും ഒടുവില്‍ 2020 ജൂണില്‍ കെടി റമീസും സരിതും സ്വപ്നയും ചേര്‍ന്ന് എത്തിച്ചത് 30. 24 കിലോ. ആകെ 167 കിലോ സ്വര്‍ണം. പക്ഷെ ആദ്യം പിടികൂടി സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്കായില്ല. എന്‍ഐഎ മാത്രം 30 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ഇടത്തട്ടുകാരും കള്ളക്കടത്തിന് നേതൃത്വം കൊടുത്തവരും.

 

ടാന്‍സാനിയയും സൗദിയും യുഎഇയുമടക്ക സ്വര്‍ണം വന്ന വഴികളും സ്വര്‍ണം അയക്കാന്‍ വ്യാജ രേഖയടക്കമുണ്ടാക്കിയ ആളുകളെ വരെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അവരെയും പിടി കൂടിയില്ല. അവരെല്ലാം മറ്റ് രാജ്യക്കാരാണെന്നാണ് വിശദീകരണം. പിടികൂടുന്നത് എളുപ്പമല്ലത്രേ.

 



കേരളത്തിലെത്തിയ സ്വര്‍ണം എവിടേക്ക് പോയി എന്നതില്‍ കേന്ദ്ര ഏജന്‍സികളുടെ കുറ്റപത്രത്തില്‍ മൗനമാണ്. അത് കേരളത്തിനകത്ത് പോയോ പുറത്തുപോയോ എന്നതിനെ കുറിച്ച് പോലും യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. കുറ്റപത്രത്തിന് പിന്നില്‍ വിട്ടു വീഴ്ചയുണ്ടോ എന്ന് വ്യക്തമല്ല.

കള്ളപ്പണം ഉപയോഗിച്ച് കൈകള്‍ മറിഞ്ഞാണ് സ്വര്‍ണം എത്തിയത്. അത് കൊണ്ടുവന്നവര്‍ക്ക് പോലും ആര്‍ക്കാണ് വിറ്റതെന്ന് കൃത്യമായി അറിയില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശദീകരിക്കുന്നത്. സ്വര്‍ണം മറ്റ് സംസ്ഥാനങ്ങളിലേക്കടക്കം പോയിട്ടുണ്ട്. പിന്നീട് ഇവ ആഭരണമായാണ് തിരിച്ചെത്തുന്നത്. കൊടുവള്ളിയിലടക്കം വിവിധ ജ്വല്ലറികളില്‍ ഇതിനായി പരിശോധന നടത്തി സ്വര്‍ണം കസ്റ്റഡിയിലെടുത്തെങ്കിലും ഇത് വിമാനത്താവളം വഴിയെത്തിയ കള്ളക്കടത്ത് സ്വര്‍ണമാണെന്ന് തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കായില്ല. നാളെ ജുവലറി ഉടമകള്‍ കേസുകൊടുത്താല്‍ അതിന് കേന്ദ്ര ഏജന്‍സികള്‍ മറുപടി പറയേണ്ടി വരും.



ഇവ അന്വേഷിക്കാന്‍ ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും നടന്നിട്ടില്ല എന്നതാണ് സത്യം. ഒരു ഐ എ എസുകാരനെ കൂടി പ്രതിചേര്‍ത്ത കേസാണിതെന്ന് മറക്കരുതു്. അത്രയും ഗൗരവമുള്ള ഒരു കേസിലാണ് കേന്ദ്ര ഏജന്‍സികള്‍ കുട്ടിക്കളി തുടരുന്നത്.

ഇത്തരത്തിലുള്ള കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തൊണ്ടി കണ്ടെത്താതിരിക്കാറുണ്ട്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തില്‍ രാഷ്ട്രീയം ചേര്‍ക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ ചോര്‍ത്തിയും അല്ലാതെയും നല്‍കി നിരന്തരം വിവാദം സൃഷ്ടിക്കാനാണ് ഏജന്‍സികള്‍ ശ്രമിച്ചത്. ഒരു പക്ഷേ അന്വേഷണ ഏജന്‍സികള്‍ ഇത്തരമൊരു വെട്ടില്‍ വീഴുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല.

 



അതേസമയം തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാത്തത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണം സംഘം വിശദീകരിക്കുന്നു.അത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (5 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (5 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (6 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (6 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (6 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (6 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (7 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (7 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (8 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (8 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (8 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (8 hours ago)

Malayali Vartha Recommends